Skip to main content

Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്


എന്നുടെ വീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു
ആളുകൾ നില്ക്കും കൂട്ടത്തിൽ നീ
ആരെത്തേടിപ്പായുന്നു

ചെറുപൊടി വീഴാൻ നേരം നീ
എന്തിന് വെറുതെ നനയുന്നു
തമ്മിൽ തമ്മിൽ നോക്കാൻ നേരം
എന്തിന് ഇമകൾ വെട്ടുന്നു

യാത്രാവേളയിലെന്തിന് നീ
കാഴ്ചകളൊപ്പാൻ പായുന്നു
ആരോ നട്ടമരത്തിൻ കായകൾ
എന്തിന് കണ്ടു കൊതിക്കുന്നു

കാടും മേടും പൂവും പുഴയും 
എന്തേ കണ്ടു കുളുർക്കില്ലേ
വാനം നിറയെ താരക്കൂട്ടം
അന്പിളിയത്ഭുതമാകുന്നോ

കണ്ടു മടുത്ത മുഖങ്ങൾ മുന്നിൽ
പെട്ടാൽ കണ്ണേ ഞെട്ടുന്നോ
കാഴ്ചകളൊപ്പിയെടുക്കാനില്ല
നിന്നെപ്പോലെ മിടുക്കാർക്കും

സന്ധ്യാനേരച്ചന്തം കണ്ടിട്ടെ-
ന്തോരഴകാണെൻ കണ്ണേ
എന്നുടെവീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു

ചേതനയറ്റു കഴിഞ്ഞാൽപോലും
മേലോട്ടെന്തിന് പായുന്നു


കണിയാപുരം നാസറുദ്ദീൻ
ദാറുൽ സമാൻ
കരിച്ചാറ, പള്ളിപ്പുറം.. പി.ഒ
തിരുവനന്തപുരം.(  ജില്ലാ)
പിൻ...695316
മൊബൈൽ..9400149275
Kaniyapuram Nasirudeen

കണിയാപുരം നാസറുദ്ദീൻ
 ദാറുൽ സമാൻ,
കരിച്ചാറ,   പള്ളിപ്പുറം..പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ..9400149275

Comments

  1. വളരെ നല്ല കവിത.
    എ കെ ശശി വെട്ടിക്കവല

    ReplyDelete
  2. സബാഷ്! മാഷെ സബാഷ്!!

    ReplyDelete
  3. നല്ല വാക്കുകൾക്ക് എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹദരം.... നന്ദി.,..

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...