Skip to main content

Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്


എന്നുടെ വീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു
ആളുകൾ നില്ക്കും കൂട്ടത്തിൽ നീ
ആരെത്തേടിപ്പായുന്നു

ചെറുപൊടി വീഴാൻ നേരം നീ
എന്തിന് വെറുതെ നനയുന്നു
തമ്മിൽ തമ്മിൽ നോക്കാൻ നേരം
എന്തിന് ഇമകൾ വെട്ടുന്നു

യാത്രാവേളയിലെന്തിന് നീ
കാഴ്ചകളൊപ്പാൻ പായുന്നു
ആരോ നട്ടമരത്തിൻ കായകൾ
എന്തിന് കണ്ടു കൊതിക്കുന്നു

കാടും മേടും പൂവും പുഴയും 
എന്തേ കണ്ടു കുളുർക്കില്ലേ
വാനം നിറയെ താരക്കൂട്ടം
അന്പിളിയത്ഭുതമാകുന്നോ

കണ്ടു മടുത്ത മുഖങ്ങൾ മുന്നിൽ
പെട്ടാൽ കണ്ണേ ഞെട്ടുന്നോ
കാഴ്ചകളൊപ്പിയെടുക്കാനില്ല
നിന്നെപ്പോലെ മിടുക്കാർക്കും

സന്ധ്യാനേരച്ചന്തം കണ്ടിട്ടെ-
ന്തോരഴകാണെൻ കണ്ണേ
എന്നുടെവീഥിയിലിങ്ങനെ നീ
എന്തിന് വെറുതെ അലയുന്നു

ചേതനയറ്റു കഴിഞ്ഞാൽപോലും
മേലോട്ടെന്തിന് പായുന്നു


കണിയാപുരം നാസറുദ്ദീൻ
ദാറുൽ സമാൻ
കരിച്ചാറ, പള്ളിപ്പുറം.. പി.ഒ
തിരുവനന്തപുരം.(  ജില്ലാ)
പിൻ...695316
മൊബൈൽ..9400149275
Kaniyapuram Nasirudeen

കണിയാപുരം നാസറുദ്ദീൻ
 ദാറുൽ സമാൻ,
കരിച്ചാറ,   പള്ളിപ്പുറം..പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ..9400149275

Comments

  1. വളരെ നല്ല കവിത.
    എ കെ ശശി വെട്ടിക്കവല

    ReplyDelete
  2. സബാഷ്! മാഷെ സബാഷ്!!

    ReplyDelete
  3. നല്ല വാക്കുകൾക്ക് എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹദരം.... നന്ദി.,..

    ReplyDelete

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A