Skip to main content

Raju.Kanhirangad :: കവിത :: അവൾ

 
വെയിലിന്‍റെ കൊത്തേറ്റ്
വർഷത്തിലേക്കു വീണു
അവൾ ഒഴുകിക്കൊണ്ടേയിരുന്നു
ഒരു പ്രള (ണ)യവും പ്രതീക്ഷിച്ച്

ഒഴുക്കിന്‍റെ അവസാനം ശിശിരം
അവൾ ഇലകൊഴിഞ്ഞ ഒറ്റമരം
അവൾക്ക് മൂന്ന് ഋതുക്കൾ മാത്രം

അടുക്കളയിലെ രാജ്ഞി
അറപ്പുര നിഷിദ്ധം

അവൾ വിളഞ്ഞു നിൽക്കുന്ന ഉപ്പു പാടം
അവളുടെ സ്വേദം നിനക്ക് രുചിക്കൂട്ട്
ചോരയും, കണ്ണീരും ചേർന്ന്
നിന്‍റെ ഇഷ്ടഭോജ്യമായ് തിളച്ചു നിൽക്കുന്നു
നീ സ്വാദോടെ നൊട്ടിനുണയുന്നു

അവൾ,
കത്തിത്തീരുന്ന മൂന്ന് ഋതുക്കളുടെ
അടുപ്പുകല്ല്






Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A