Skip to main content

Jitha Jayakumar :: കഥാവശേഷൻ

 
Jitha Jayakumar


രാവേറേയായ്‌,
രാക്കിളികളുറങ്ങി
രാത്രിമഴയും ചിണുങ്ങി മയങ്ങി
കണ്ണുകൾ ചിമ്മാതെയൊരമ്മമാത്രം
നടവഴിയിൽ കാത്തുനിൽക്കുന്നു
കണ്മണിയെ

ദൂരെയെവിടെയോ     
മുദ്രാവാക്യങ്ങൾ തന്നൊലി
മാഞ്ഞുപോകുന്നു
ഇരുളും കറുക്കുന്നു
നിലവിളിച്ചാരോ ഓടിയകലന്നു 
നിലതെറ്റിവീഴുന്നു   
നിരാലാംബനൊരുവൻ
        
കൊടിതോരണങ്ങൾ       
അങ്കംകുറിയ്ക്കുന്നു
കൊടിയുടെ നിറങ്ങളിൽ
മൃതിയുടെ ശോണപുഷ്പങ്ങൾ
പൂക്കുന്നു

രുധിരം കളംവരയ്ക്കുന്നു
പാതയോരങ്ങളിൽ
രുദ്രാക്ഷമണിയുന്നു
വീരസേനാനികൾ
രണഭൂമിയിലാളൊഴിയുന്നു

പുലരിയിൽ വെയിൽവന്നു
തഴുകിയാ വദനം
അവശനാം താതന്    
തുണയാകേണ്ടോൻ
അബലയാം അമ്മയ്ക്ക്
തണലാകേണ്ടോൻ
കഥാവശേഷനായ്‌
കർമ്മഭൂവിൽ.....
--- ജിത  ജയകുമാർ,
പാലോട്.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A