Skip to main content

Posts

Showing posts from November, 2013

മൂകാംബികയിലേയ്ക്ക് :: റാണി ബാലരാമന്‍

വന്ദേ സരസ്വതി അംബികയെ നല്ല, സുന്ദര ഗാത്രിയാം ധന്യശീലേ. വേദാന്തരൂപിണി അമ്മേ മൂകാംബികേ നാദാന്തവാസിനി ചില്‍ സ്വരൂപേ. സാധുവാമെന്നുടെ നാവില്‍ വിളങ്ങണേ മൂകാംബികേ ദേവി വിശ്വരൂപേ.. വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബികയില്‍ പല തവണ പോയിട്ടുണ്ട്‌. കര്‍ണ്ണാടകയിലെ സാക്ഷാല്‍ മൂകാംബികയില്‍ ആദ്യമായി പോയത്‌മകന്റെ വിദ്യാരംഭത്തിനാണ്‌. അന്ന്‌ മകള്‍ ജനിച്ചിട്ടില്ല. ഞങ്ങളുടെ അമ്മമാരോടൊപ്പം എന്റെ അനിയനുമൊരുമിച്ചായിരുന്നു യാത്ര. അന്നുതന്നെ നടി സീമയും മകളെ എഴുത്തിനിരുത്താനുണ്ടെന്നറിഞ്ഞു. അന്നത്തെ ആ ക്ഷേത്രദര്‍ശനത്തെക്കുറിച്ച്‌ ആകെ ഓര്‍ക്കാനുള്ള രണ്ട്‌ കാരണങ്ങൾ -സീമയെ കണ്ടതും യാത്രയ്ക്കിടയില്‍ ഞാന്‍ കഴിച്ച ഭക്ഷണം വഴിവക്കില്‍ കിടന്ന്‌ പൊട്ടിച്ചിരിച്ചതുമാണ്‌. രണ്ട്‌ പതിറ്റാണ്ടിന്‌ ശേഷമാണ്‌ മൂകാംബികയില്‍ വീണ്ടും പോകുവാനുള്ള അവസരം വന്നത്‌.ക്ഷേത്രവും പരിസരവും അന്നും ഭക്തരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. മകന്റെ ഉദ്യോഗം വാങ്ങിതന്ന വസ്ത്രമെല്ലാം ധരിച്ച്‌ സകുടുംബം, സര്‍വ്വാര്‍ത്ഥസാധികയായ ദേവിയുടെ ദിവ്യസന്നിധാനത്തില്‍ എത്തിയിരിക്കുകയാണ്‌. ഇത്തവണ ഞങ്ങളോടൊപ്പം ചേട്ടന്റെ മകനുമുണ്ട്‌. യഥാശക്തി പൂജകളും, വഴിപാ...

ക്ഷമിക്കണം സര്‍, വായന ഹോബിയല്ല
:: വിനോദ്‌ ഇളകൊല്ലൂര്‍

Vinod, Elakollur ബയോഡേറ്റയിലെ ഹോബി എന്ന കോളം പൂരിപ്പിക്കുന്ന ഒരാള്‍ സ്വാഭാവികമായും എഴുതുന്നത്‌ പാട്ടുകേള്‍ക്കല്‍, ചെസ്‌, കാരംസ്‌, സ്റ്റാമ്പ്‌ ശേഖരണം, സിനിമ, വായന തുടങ്ങിയവയായിരിക്കും. അതങ്ങനെയേ വരു. കാരണം പരമ്പരാഗതമായി ഈ കോളം പൂരിപ്പിക്കപ്പെടുന്നത്‌ മേല്‍പറഞ്ഞ വിനോദങ്ങള്‍ കൊണ്ടാണ്‌. അഭിമുഖങ്ങളില്‍ സിനിമാതാരങ്ങള്‍ മുതല്‍ ലബ്ധപ്രതിഷ്ഠര്‍ വരെ തങ്ങളുടെ വിനോദമായി വായനയെ അഭിമാനത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. താന്‍ ഒരു നല്ല വായനക്കാരനാണെന്ന്‌ തെളിയിക്കാന്‍ അവര്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച്‌ ദീര്‍ഘമായി വിവരിക്കും. പക്ഷെ എത്ര വിശദീകരണം നല്‍കിയാലും അവര്‍ നല്ല വായനക്കാരല്ലെന്ന്‌ ഖേദപൂര്‍വം പറയേണ്ടി വരും.  വായനയെ ഒരു ഹോബിയായി, നേരമ്പോക്കായി കാണുന്നു എന്ന ഗുരുതരമായ തെറ്റ്‌ അവര്‍ ചെയ്യുന്നതുകൊണ്ടാണത്‌.   വായനയെ ഹോബിയായി കാണുന്നവര്‍ ചിന്തിക്കാന്‍ മെനക്കെടുന്നില്ല.   പുസ്തകം എത്ര പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ അല്പം പോലും കുലുങ്ങുകയില്ല. സമയം കൊല്ലുക, അറിവ്‌ നേടുക തുടങ്ങിയ പ്രായോഗിക വഴികളില്‍ മാത്രമായിരിക്കും അവര്‍. സിനിമയിലെ...

The tantrums of the helpless box ! :: Nanditha Sivadas

The sun rises in the east and sets in the west. is a universal truth, but for me it is the other way around, when the whole world is put to sleep,,, I’m made to work..., as if I have an entirely different biological clock !! The sight of the red button on the remote gives me an eerie feeling, and I look at it with a deep sense of contempt..... ,.  Waiting all day in this room with pastel coloured walls.  First and foremost as any explanation should proceed: I can first give you a detailing about my surroundings, the room is medium sized filled with a big brown sofa (mainly catering to the obese lad in the house and the tons of food and Pepsi cans that he gnaws at, and it almost fills up a quarter of the room), a slightly inclined table with a torn sheet and and rusty vase sans flowers on it.  Two small windows which are only half open (to add further points to the chart of misery) with dull curtains hung on them... an ugly rug on the floor.  A rack ...

എന്റെ ദിനപത്രമേ
:: ഷിജു എസ് വിസ്മയ

ഷിജു എസ്  വിസ്മയ എന്റെ നെഞ്ചു പിളര്‍ന്നു നീറുന്നു.  നീ എന്നില്‍ നിന്ന് പിരിഞ്ഞുപോകുന്നു എന്നറിഞ്ഞപ്പോള്‍.... ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ മനസിലാക്കുക... ദിനവും നിന്നില്‍ നിന്നും കിട്ടുന്ന അറിവും, ചൈതന്യവും എന്നിലേക്ക്‌ വന്നു ചേരുന്ന ആവേശത്തിനെ ഒരു നിമിഷമെങ്കിലും പിരിയുമെന്നു കേട്ടപോള്‍ മനസ്സില്‍ ആദിയും അതിലുപരി ഹൃദയം പൊട്ടുന്ന വേദനയുമാണ് ഉണ്ടായത്.. പക്ഷെ നിന്നെ എന്നായാലും പിരിയണം അത് താല്‌ക്കാലികമായെങ്കിലും അല്ലെങ്കില്‍  അത് അങ്ങനെ തന്നെയാകണം എന്നാവും നിയോഗം  ഞങ്ങള്‍ കിടക്കുന്ന കുടുസുമുറിയില്‍ നിനക്കിരിക്കാനും നിന്നെ തുടര്ന്നുവരുന്നവര്‍ക്കിരിക്കാനും ഇടം തികയാത്തതുകൊണ്ടാകാം അല്ലെങ്കില്‍  നിന്നെ ചുറ്റിപറ്റിവരുന്ന പ്രാണികള്‍ ഉപദ്രവകാരികളാകും എന്നുള്ളതുകൊണ്ടാകാം  എന്തായാലും കൂട്ടുകാരും പറഞ്ഞു മനസില്ല മനസില്ലതെയാണ് നിന്നെ വേര്‍പിരിയുന്നത്.. യാഥാര്‍ത്ഥ്യം  ഞാനും മനസില്ലാക്കണമല്ലോ  അതാണ്‌ സത്യം  നീയും അത് മനസിലാക്കണം  ഒരുദിവസം പോലും  നിന്നില്‍  നിന്ന് അകലാതിരിക്കാന്‍ ശ്രമിക്കാറുണ്ട് കീശ ശുന്യമ...

സ്നേഹസൂനം :: ശാന്തകുമാരി വിജയന്‍

ശാന്തകുമാരി വിജയന്‍ ഓമനേ, നീയൊരു കൊച്ചു പൂവല്ലെന്റെ  ഹൃത്തായ് സ്വരൂപമാര്‍ന്നുള്ളോരു താരകം  ഓമനേ, നിന്റെയീ ചെന്നിറം ഹൃത്തിന്റെ  വര്‍ണമെല്ലാം തൂത്തെടുത്തു ഞാന്‍ തന്നതായ്  നീയറിഞ്ഞില്ലാ ... വസന്ത സ്മൃതികളില്‍  മുങ്ങി നീ വേലിയോരങ്ങളില്‍ നില്‍ക്കവേ.,  കൂട്ടുകാരൊത്തു തിമിര്‍ത്തുല്ലസിക്കവേ  നീയറിഞ്ഞില്ലാ... നിഴലായ്, നിലാവായി  നിന്നെ പൊതിയുന്ന സൂര്യ പ്രകാശമായ്  ഉള്ളും, പുറവും നിറഞ്ഞു നിന്നൂ, നിന്റെ  സ്വപ്നങ്ങള്‍ പൂത്തതാം താഴ്വാരമായി ഞാന്‍.  ഹരിത പട്ടാംബരം ചുറ്റി, ലജ്ജാലോല -  മരുണ കപോലം, തുടു തുടുത്തോമനേ,  പുലരി വന്നെത്തി ചിരിച്ചു നില്‍ക്കെ, കൊച്ചു-   മുകുളമേ.. .ഇതള്‍ വിടരാവൂ കിനാവുകള്‍!

ഡി വിനയ ചന്ദ്രന്‍ പുരസ്കാരം രാജന്‍ ബാബുവിന്

രാജന്‍ ബാബു വിന് കണ്ണൂര്‍ ജില്ലാ കവിമണ്ഡലം   ഡി വിനയ ചന്ദ്രന്‍ പുരസ്കാരം 

അസീസിയം :: ഡോ: സാജു എസ്‌. കെ., എടച്ചേരി

ഡോ: സാജു എസ്‌. കെ., എടച്ചേരി ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചപ്പോഴാണ്‌ പത്രപാരായണം അല്പമൊന്നു നിര്‍ത്തി കോള്‍ അറ്റന്റ്‌ ചെയ്‌തത്‌ . അസീസിന്റെ ഉമ്മയായിരുന്നു . രാവിലെ തന്നെ .   "നാസ്‌തയൊക്കെ കഴിച്ചോ ?" ഉമ്മയുടെ ചോദ്യം . "ഇല്ലുമ്മാ കഴിക്കണം. " എന്നാല്‍ 'ഇന്നാ നാസ്‌ത' എന്നപോലെ ഉമ്മ ചീത്തയും തുടങ്ങി . "എന്റെ മോന്‌ രണ്ടു കട്ട്യേളും കെട്ടിയോളുമുണ്ട്‌ . ഓനിനിയും ഗള്‍ഫിലും പോണം. ഇന്റെ ഹലാക്കിന്റെ പ്രകൃതിയും , പച്ചക്കറിയും ഏത്‌ നേരത്താ ഓനോട്‌ ഇതെല്ലാം ഓതീനേ ഌം മോനേ . വെറും പച്ചക്കറി മാത്രം തിന്നാല്‍ ഞാളാള്‍ക്ക്‌ ഇണീറ്റ്‌ നടക്കാനാവോ മോനേ. അഞ്ച്‌ നേരം നിസ്‌ക്കരിക്കണേല്‍ അതിനു മാണ്ടേ ഓതാറ്‌ . ഇപ്പൊ ഓന്‍ ഒത്തിരിപ്പിടി മീനും എറച്ചിയും വാങ്ങുന്നൂല്ലാ , തിന്നുന്നൂല്ല . മറ്റ്‌ സകലയിടത്തും മൊയിലൂദി നും മങ്കൂസി നും വരെ പോയി നല്ലോളം എറച്ചിയും മീ നും തട്ടുന്ന കുഞ്ഞിമോനാ . ഏത്‌ പുസ്‌തകത്തിലെ ഹദീസാ ഇഞ്ഞി പഠിച്ചേ ദുനിയാവിലെല്ലാരും തിന്ന്‌ന്നില്ലേ സകലതും , മലക്കു പോലെയുളള ഓളാ ഓന്റെ. അതങ്ങ്‌ അയിന്റെ വയിക്ക്‌ പോവും . ഓള്‌ പ...

ഹൃദയസരസ്സിലെ സംഗീത പുഷ്‌പം
:: റ്റി. എം. സുരേഷ്‌കുമാര്‍

റ്റി. എം. സുരേഷ്‌കുമാര്‍ നാദബ്രഹ്മത്തിന്റെ മഹാസാഗരങ്ങളെ സ്വരരാഗങ്ങളില്‍ ആവാഹിച്ചൊതുക്കിയ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീത ചക്രവാളങ്ങളില്‍ ശാശ്വതമായ ഒരു നിശ്ചല ശൂന്യത ബാക്കിയാക്കി നിത്യതയില്‍ വിലയിച്ചു . സംഗീതത്തിന്റെ മാസ്മരികതയിലൂടെ മലയാളികളെ സ്വപ്നം കാണാനും ഹൃദയസരസ്സില്‍ പ്രണയ പുഷ്‌പങ്ങള്‍ വിടര്‍ത്താനും ദക്ഷിണാമൂര്‍ത്തി സ്വാമി വിരഹത്തീയില്‍ ഉരുകാനും ഈശ്വരപൂജയില്‍ ലയിക്കാഌമൊക്കെ ശീലിപ്പിച്ച പുണ്യജന്മം 94 വര്‍ഷത്തെ ജീവിതതീര്‍ത്ഥയാത്ര അവസാനിപ്പിക്കുകയായിരുന്നു . സ്വാമി എന്നു സംഗീതലോകം സ്‌നേഹാദരങ്ങളോടെ വിളിച്ച ദക്ഷിണാമൂര്‍ത്തി മലയാള ചലച്ചിത്ര ഗാനങ്ങളെ ശൈശവദശ മുതല്‍ കൈപിടിച്ചു നടത്തിയ ഗുരുനാഥനാണ്‌ ശാസ്‌ത്രീയ സംഗീതത്തെ ജനപ്രിയ സംഗീതവുമായി സ്വാമിയുടെ ഈണങ്ങള്‍ ഇണക്കിച്ചേര്‍ത്തു . അദ്ദേഹം സമ്മാനിച്ച പാട്ടുകളുടെ അനുപമസാഗരം മലയാളി ഉളളിടത്തോളം കാലം ദക്ഷിണാമൂര്‍ത്തി ജീവിക്കും . ശുദ്ധ സംഗീതത്തിന്റെ ആചാര്യനായ സ്വാമിയുടെ ജനനം 1919 ഡിസംബറില്‍ ആലപ്പുഴ മുല്ലയ്‌ക്കല്‍ തെക്കേമഠത്തില്‍ ഡി . വെങ്കിടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായാണ്‌ . 1950 ല്‍ നല്ലതങ്ക എന്ന സിനി...

സ്ത്രീ സ്നേഹമര്‍ഹതി :: ബി കെ സുധ, നെടുങ്ങാനൂർ

ബി കെ സുധ, നെടുങ്ങാനൂർ പെണ്‍മനസ്സു ചുരത്തുന്ന നന്മയും സ്നേഹവുമാദരവുമറിയുവാന്‍ ദേഹദേഹികള്‍ തന്‍ പാതിയായിടും പെണ്‍കുലത്തിന്നിരുള്‍പ്പുര തീര്‍ക്കയോ ? കൂടു തീര്‍ത്തതില്‍ ബന്ധിച്ചിടുന്നതും കൂട്ടരില്‍ നിന്നകറ്റി നീറ്റുന്നതും തുരുതുരെയപമാനത്തില്‍ മുളളുകള്‍ കൊണ്ടു കുത്തി നോവിപ്പതുമെന്തിനോ ? നാരിയായാലവള്‍ക്കു ചുമക്കുവാന്‍ നിസ്സഹായത തന്‍ കുരിശോ ചിതം ? ലൗകിക സുഖോപാധിയായ്‌ മാത്രമോ പൊന്‍മകളെ വളര്‍ത്തേണ്ടതിന്നു നാം ? ഹൃദയതാളം പകര്‍ന്നു നീ നാരിയെ അരുമയായ്‌ സദാ കാത്തു പോറ്റീടുക സ്നേഹ സാന്ത്വന സേവനം ചെയ്തു നീ പെണ്‍കഴിവുകളൂട്ടി വളര്‍ത്തുക കൂട്ടിലല്ല സംരക്ഷണം നാരിതന്‍ കൂടെ രക്ഷയായ്‌ മെയ്‌ ചേര്‍ത്തു നില്‍ക്കുക നിന്‍കരുത്തായി നിന്റെ സന്തോഷമായ്‌ നിന്റെ സ്നേഹിതയായി നടത്തുക . തലമുറകളായ്‌ ചൊല്ലിപ്പഠിച്ചതാം വികല മന്ത്രങ്ങളെല്ലാം മറക്കുക സത്യമാം മന്ത്രമിതു നീയറിയുക ഏറ്റുചൊല്ലുക , സ്ത്രീ സ്നേഹമര്‍ഹതി .‌ -----00000----- ഈ കവിതകളും ..... നിഘണ്ടുവിലെ ഭാര്യ :: ഷീലാ ലാ...