Skip to main content

Posts

Showing posts from May, 2017

ഗുരു വരം :: അന്‍സാരി

മകനേ,വരികയീ ഗുരുമുഖ,ത്തെന്നിലെ മഹിതസംസ്കാരം പകർന്നുനൽകാം! അറിവിൻെറ കനലൂതിയൂതി ഞാൻ നിന്നിലേ - യ്ക്കണയാത്തനാളം കൊളുത്തി വെയ്ക്കാം ! അക്കങ്ങൾ മേഞ്ഞുറങ്ങുന്ന പൊൻമേടുകൾ അക്ഷരങ്ങൾ നൃത്തമാടുന്ന വേദികൾ അസ്ത്രവേഗംപൂണ്ട ശാസ്ത്രക്കുതിപ്പുകൾ അമ്മമലയാള പെരുമ്പറപ്പാട്ടുകൾ! വശ്യവിജ്ഞാനം തുളുമ്പുന്നൊരേടുകൾ, വിശ്വസംസ്കാരപ്പൊൻവിരൽപ്പാടുകൾ ഒക്കെയും കണ്ടറിഞ്ഞുണരുവാൻ നിന്നെയെൻ ഒക്കത്തിരുത്തി കൊണ്ട്പോകട്ടെ ഞാൻ! ഇനി നിൻെറകാലം പിറന്നിടേണം, ഇനി നിൻെറലോകം വളർന്നിടേണം, ഇടനേരമിന്ത്യയെന്നൊരു തേങ്ങ,ലറിയാതെ ഇടനെഞ്ചിനുള്ളിൽ പിടഞ്ഞിടേണം! ഉടയുന്നൊരിന്ത്യൻെറ വെന്തനിശ്വാസങ്ങൾ ഉടനേറ്റുവാങ്ങാൻ മനസ്സുവേണം! ഇരുളിൽപിറക്കും കിടാങ്ങൾക്ക് തെരുവിൽനി- ന്നുരിയാടുവാൻ നിൻെറ നാവുവേണം! പടരും വിശപ്പിന്നുമിത്തീയിലടരുന്നൊ- രുദരങ്ങളോട് നിൻകരുണവേണം! വെയിൽമേഞ്ഞ കൂരകൾക്കുടമയായ് തീർന്നവർ- ക്കൊരുസാന്ത്വനംനൽകി മുന്നിൽ വേണം! മഴയെന്ന സഞ്ചാരി വഴിയമ്പലങ്ങളായ് കരുതുന്ന കുടിലുകൾക്കറുതിവേണം! കുളിരിൻപുതപ്പിൽ ചുരുളുന്നവർക്കു നിൻ കരളിൻെറ കരുതലിൻ ചൂടുവേണം. മരണക്കുരുക്കിലേയ്ക്കൊരു കർഷകൻ സ്വയം തിരുകുന്നതറിയുവാൻ ...

Prof. Radhakrishna Kurup

പച്ചപ്പിനായി ഒറ്റയാൾ പോരാട്ടം

P Padmarajan

.... ഇന്ന് മെയ് 23.. പി.പത്മരാജന്റെ ജന്മദിനം.. *പത്മരാജത്വം..* പ്രണയം കൊണ്ട് നിറഞ്ഞവൻ.. അക്ഷരങ്ങളിലും തിയറ്ററിന്റെ ഇരുട്ടിലും പ്രണയത്തിന്റെ തീ മഞ്ഞ് പടർത്തിയവൻ... ചാഞ്ഞ് പെയ്യുന്ന മഴയ്ക്ക് പ്രണയത്തിന്റെ താളമാണെന്ന് പറഞ്ഞു തന്നവൻ.. മരണത്തണുപ്പിനിപ്പുറവും പ്രണയിച്ചു കൊണ്ടിരിക്കുന്നവൻ... പ്രിയപ്പെട്ട നാടായ കോഴിക്കോട്ടേക്ക് മരിക്കാനായി പ്രണയം നിറച്ച ശരീരത്തിനെ കൊണ്ട് പോയി കിടത്തിയവൻ... അതിരാവിലെ പ്രണയം തൂങ്ങുന്ന മുന്തിരിക്കുലകൾക്ക് മുന്നിൽ സ്നേഹം പങ്ക് വെയ്ക്കാൻ ക്ഷണിച്ചവൻ.. പ്രിയപ്പെട്ട പപ്പേട്ടാ.. താമരകളെ പൂജിക്കുന്ന നാട്ടിൽ താമരകളുടെ രാജനെയും (പത്മരാജൻ) പൂജിക്കും.. " വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ,ഞാൻ മരിച്ചതായി നീയും കരുതുക. തമ്മിൽ ചുംബിച്ച ചുണ്ടുകൾക്ക് വിട തരുക.. " *...ലോല..* ( *മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച പ്രണയകഥ..K.P. അപ്പൻ* ) രാത്രിയുടെ പതിനേഴാമത്തെ കാറ്റ് പത്മരാജന്‍ എന്ന അതുല്യ പ്രതിഭയ്ക്ക് വേണ്ടിയും വീശി... 46-ാം വയസ്സിൽ കഥകൾ ഒരുപാട് പറയാനുണ്ട് എങ്കിലും... ഷംനാദ് ,  Orbit

വൃത്തം

ഹായ് സർ... വൈദ്യൻമാർ.. ഡോക്ടർമാർ.. ഉഴിച്ചിൽ ആശുപത്രി... ഹൊ.. പൊളിച്ചു കൊണ്ടിരിക്കുവാ.. നാളെ വീണ്ടും ശ്രീ ചിത്ര... 29 ന് കല്ലാർ Body Tree യിൽ 8 ദിവസത്തെ ഉഴിച്ചിൽ... ഇനിയും കുറച്ചു ദിവസം കൂടി.... ഇങ്ങനെ തന്നെ.. അതു കഴിഞ്ഞാൽ... പിന്നേം ഇങ്ങനെ തന്നെ... ഷംനാദ്. orbit

ഷെറിൻ - ജീവരാഗം പുരസ്കാരം സുധാകരൻ ചന്തവിളയ്ക്കു സമ്മാനിച്ചു

ഷെറിൻ - ജീവരാഗം പുരസ്കാര ജേതാവ് ശ്രീ സുധാകരൻ ചന്തവിളയോടൊപ്പം ജീവരാഗം പത്രാധിപരും സുപ്രസിദ്ധനാടകൂത്തുമായ ഇടവ ഷുക്കൂറും രജി ചന്ദ്രശേഖറും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മലയാള മാസികയുടെ മുഖ്യ സംഘാടകനാ സാഹിത്യകാരനും ഗണിതശാസ്ത്ര അദ്ധ്യാപകനുമായ അനിൽ ആർ. മധു എടുത്ത ചിത്രം.

ലഹരിത്തുരുത്തുകൾ :: അന്‍സാരി

കൗമാരനാള കരിന്തിരിപ്പുകയേറ്റു ഭൗമാന്തരീക്ഷം കറുത്തു , ഒരുചുരുൾ പുകക്കാറ്റിലൊരു കോടി മാതൃത്വ- ത്തിരിനാളമാടിപ്പിടഞ്ഞു! തെളിവാർന്ന ചിന്താഞരമ്പുകൾ പരതുവാൻ ഒളിധൂമനാഗങ്ങൾ വന്നു ലഹരിയുടെ വേരുകൾ പിണയുന്ന ജീവിത - ച്ചരിവുകൾ തരിശായിനിന്നു! നിലതെറ്റിയിടറുംപദങ്ങൾ പരസ്പരം വിലപേശി നിലമടിക്കുമ്പോൾ സമരമാണുയിരിനോടുടലുകൾ, പ്രജ്ഞയിൽ ഭ്രമരമായ് മുരളുമുൻമാദം.! ഭ്രാന്തിൻെറ സാന്ദ്രതന്മാത്രകൾ സൂചിമുന, താണ്ടിവന്നെത്തും തലച്ചോറുകൾ, കപടസ്വർഗത്തിൻ മിനാരങ്ങളിൽനിന്നു വഴുതിവീണിരുൾ ജന്മമുഴുതൂ. കരദൂരെദൂരെയെന്നറിയാതെ കനവുകൾ തിരകീറി നീന്തിത്തളർന്നു. നുരയുന്ന ജീവിതച്ചഷകത്തിനിരുപുറം വിഷവും വിനോദവുമിരുന്നു.! കരിയുമീ ജന്മശകലങ്ങൾ നോക്കി നി- ന്നെരിയുന്നു ,രക്തബന്ധുക്കൾ!. ജീനുകൾജീർണ്ണിച്ച ജീവൻെറ നേരുകൾ ജീവകം തേടുമീകാലം ആഴിയാഴച്ചുഴികളാണൂഴിയിൽ ആരുകാക്കുമീയർധബോധങ്ങളെ? - അൻസാരി -

പാലിയേറ്റീവ് ദിനം :: അന്‍സാരി

നൊമ്പരത്തുമ്പത്ത് വെന്തജന്മങ്ങളേ, അമ്പരപ്പോടെ ഞാൻനില്പൂ, പ്രാർത്ഥനക്കുമ്പിളിൽ ചിന്തുമീക്കണ്ണുനീർ നെഞ്ചിലാവാഹിച്ചുനില്പൂ -- ഏതോശാപത്തിൻെറ പാഴ്മരക്കൊമ്പത്ത് പൂവിട്ട മൊട്ടുകൾ പോലെ, തേനൂറിവിരിയുന്നതിൻ മുമ്പടരുന്ന തേന്മലർതേങ്ങലോ നിങ്ങൾ? ; കൂർപ്പിച്ചൊരർബുദ - ത്തുമ്പിൽ കൊരുത്തിട്ട ജീവസ്വപ്ന.ങ്ങളോ നിങ്ങൾ? കനിവിൻെറകെട്ടു - കാഴ്ചക്കായ് ചലിക്കും കളിപ്പാവ മാത്രമോ നിങ്ങൾ? വ്യാധിയിത്, വ്യാധി മാത്രം മനസ്സിൻെറ ആധികളാറ്റുവിൻ നിങ്ങൾ ! ഇനിയെത്രയോ നാൾ ഇവിടെപരസ്പരം ഇഴകൊരുക്കേണ്ടവർ നമ്മൾ! ചിന്തകൾചിതലെടുക്കാതെ മനസ്സിനെ മന്ത്രിച്ചുണർത്തുക നമ്മൾ! ചിന്തയാലുഴിയും ചികിത്സയാൽ ജീവൻെറ സ്പന്ദനങ്ങൾ മുഴങ്ങട്ടെ!! വേദനയെല്ലാം മനോബലത്താൽ നിത്യ- വേദാന്തമാക്കിത്തിരുത്താം ! കാലം കനിവുമായ് കാത്തിരിപ്പൂ ദൂരെ കരൾക്കരുത്തുലയാതെ കാക്കാം! - അൻസാരി -

അൻസാരി

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യ...

മാതൃദിനം ::: അൻസാരി

വൃദ്ധസദനത്തിൻെറ മുറ്റത്തു പകലിൻെറ കത്തുന്ന മേനിയിൽ ഭസ്മം പുരട്ടിക്കൊ- ണ്ടെത്തുകയായൊരു ലക്ഷ്വറികാർ, വൃദ്ധ- രെത്തിനോക്കി, സ്വപുത്രരെങ്ങാനുമോ?     അമ്മയെകാണുവാനെത്തിയ പുത്രനാ- ണച്ചുതൻ, അന്നുകൊണ്ടെത്തിച്ചു പോയതാ- ണിന്നേ വരെ പിന്നെകണ്ടതേയില്ലല്ലോ? ഇന്നെന്തു പറ്റി,യീവൃദ്ധസദനത്തിൻറെ മുന്നിലേയ്ക്കെത്തുവാൻ? ചുറ്റിലും കൗതുകം! അമ്മ അകത്തു നിന്നെത്തിനോക്കി, തൻെറ - കണ്ണിലെ തിമിരം വകഞ്ഞുമാറ്റി, ''എത്തിയോ പൊന്നുമോൻ? എത്രനാളായ് നിൻെറ ചിത്രവും നോക്കിയിരിക്കയാണുണ്ണീ ഞാൻ! തിങ്ങിനിറഞ്ഞു കവിളിലൂടലിവിൻെറ വിങ്ങിയ കണ്ണുനീർ തെന്നിവീണീടവേ, പൊന്നുമോനോതി "യെൻറമ്മേ തിരക്കാണ്. നിന്നു തിരിയുവാൻ പോലുമില്ല നേരം" എന്നിരുന്നാലും കാണാൻ കൊതിച്ചു ഞാൻ വന്നതാണെന്നമ്മ തൻെറയീ സവിധത്തിൽ! ഒട്ടസൂയയാൽ ചുറ്റിലും കൂടിയ വ്യദ്ധജനങ്ങൾ  പരസ്പരം നോക്കവേ, കണ്ണു തുടച്ചഭിമാനബോധത്താൽ  നിന്നമ്മ "നിങ്ങളെന്നുണ്ണിയെകണ്ടുവോ?" അച്ചുതൻ തിരക്കിലാ"ണമ്മേയിരിക്കെൻെറ -  യന്തികത്തിത്തിരിനേരം, മടങ്ങണം!" അമ്മയെ ചാരത്ത് ചേർത്തങ്ങിരുത്തിയി- ട്ടർത്ഥo മറയ്ക്കുന്ന ചിരിചിരിച്ചച്ചുതൻ ! ...

ഹിന്ദുവാകുന്നു ഞാൻ
-അൻസാരി-

Download the Malayalam Poem mp3 ഹിന്ദുവാകുന്നു ഞാൻ! ഇന്ത്യതൻ ആത്മീയ - ഗന്ധം ചുjരക്കുമൊരു ബിന്ദുവാകുന്നു ഞാൻ! സിന്ധു പെറ്റൂട്ടിയോരുണ്ണിതൻ നാസികാ; !  വിശ്വബന്ധുവാകുന്നു ഞാൻ! എനിക്കില്ല നെഞ്ചിൽ ചരിത്രബോധത്തിൻ വടുക്കൾ പഴുക്കും ചലം വീണ ചിന്തകൾ, എനിക്കില്ലയുളളിൽ വംശവൈരത്തിൻ അണുക്കൾ നുരയ്ക്കും ജ്വരം പൂണ്ട ധമനികൾ! തൊടുക്കില്ല വാക്കിൻ വിഷം തൊട്ടൊരമ്പുകൾ! മുടക്കില്ല,യപരൻ പുലർത്തുന്ന നോമ്പുകൾ! ഇതിനുള്ള കാരണം ഇത് മാത്രമാകുന്നു ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ! ദുർഗയ്ക്ക് കാണിക്ക നൽകിയെത്തുമ്പോഴും ദർഗയ്ക്കുകൂടെയൊരു പങ്ക്  നൽകുന്നവൻ! ശബരിമലവാസൻെറ മന്ത്രമോതുമ്പോഴും വാവർക്ക്കൂടെ ശരണം വിളിപ്പവൻ! വേളകൾ, തീർത്ഥാടനത്തിൻേറതാകവേ വേളാങ്കണ്ണി മറക്കാതിരിപ്പവൻ, ഇതിനുള്ള കാരണം ഇത് മാത്രമാകുന്നു ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ യോഗികൾ, ലോക ശാസ്ത്രത്തിൻ പിതാമഹർ യോഗയ്ക്ക് ലോകസിംഹാസനം തീർത്തവർ ആയുർവേദത്തിൻ അപാരമാം സാഗരം ആയിരത്താണ്ടാണ്ട് നീന്തിക്കടന്നവർ വേദഗണിതത്തിൻെറ വേറിട്ട വേദിയിൽ വേഗഗണിതത്തിൻെറ വിപ്ലവം തീർത്തവർ ആസ്തികാസ്ഥിത്വത്തിനൊപ്പം പ...