Skip to main content

Posts

Showing posts from May, 2018

പഴംപാട്ട്

ഏതൊരപൂര്‍വസ്വര മധുരിമയെന്നുമെന്‍ ഹൃത്തടം ധന്യമാക്കുന്നു, ഏതു പഴംപാട്ടിന്നീണമെന്നില്‍ മധു മാരിയായ് പൊഴിയുന്നുവെന്നും, ആ ദീപ്ത സ്മരണയെന്‍ മുത്തശ്ശിയേകയായ് തൊടിയിലെ മലര്‍വാകച്ചോട്ടില്‍ ഏതോ കിനാവിന്‍റെ ലോകത്ത് മൂകം ഉറങ്ങിക്കിടപ്പൂ. (വീക്ഷണം വാരാന്തം) ശ്രീകുമാര്‍ ചേര്‍ത്തല

ജീന്‍

ഹൃദയത്തില്‍ വിഷം കുത്തിവച്ചത്, ചിന്തയില്‍ ഭ്രാന്തൊഴിച്ചത്. ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്, പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്. അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ ഉപ്പു തേച്ച് ആഹ്ലാദിച്ചത്. കാലത്തിന്‍റെ ചിറകടിയിലെവിടെയോ  കൊഴിയുന്ന പ്രണയത്തിന്‍റെ പൊലിമ  ഇരുളില്‍ അവശേഷിപ്പിച്ചത്. ജന്മാന്തരങ്ങള്‍ നീളുന്ന അസുരവിത്തിന്‍റെ വേരുകള്‍. ഞാന്‍...ഞാനല്ലാതെ... ദേഹത്തിന് സാംഗത്യമില്ലാതെ... ദേഹിക്ക് നിലനില്പില്ലാതെ .... ഒഴുക്കില്‍...   (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ശ്രീകുമാര്‍ ചേര്‍ത്തല

Parvathy Bhuparthy

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

ബിന്ദുമതി

ആടലുകളെല്ലാമടക്കിയ രാജനശോകന- പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി. സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം. സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ ചടുലതയേറും കുതിരക്കു പിന്നാലെ. മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ, നവ്യപ്രഭ നിറയുന്ന ഗംഗാതടവും. ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ, കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ- സ്വച്ഛശീതളമാകുന്ന മധു നുകരാന്‍. വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു. അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ, മരതകത്തുരുത്തുകള്‍, ശാദ്വലതീരം. തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍. ''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു മേലേക്കു ഹിമവാനോളം, വിപരീതമായ്.'' ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ് ആകെ മൂകമായി അനുചരവൃന്ദവും. ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു , സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ? '' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍'...

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery

Farha Art Gallery - School Magazine Cover

Farha Art Gallery

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Farha Art Gallery - Kathakali

സ്നേഹമുദ്ര

കരവിരലുകൾ  അരുമയായ് ചേർത്തും കരമൂലം തൊട്ടും കൊരുത്ത മുദ്രയിൽ കരൾ കവിയും നിൻ പ്രണയമു,ണ്ടതിൽ കര തിരയുമെൻ തിരക്കുതിപ്പുണ്ട്.

കാത്തിരിപ്പ്

ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും, അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു, ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു, ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി- ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു വീണെങ്കി,- ലില്ല,യീ തപ്ത നിശ്വാസങ്ങളും, കാറ്റു,മെന്‍  സ്മൃതികളും, ജീവനും പുല്‍ത്തണ്ടിന്‍ പാട്ടുമീ, ഗഹനാന്ധകാരത്തിലേക്കാഴുന്നുവോ? ഇതു മൃതിയോ, നിദ്രയോ, അന്ത്യ യാമങ്ങളോ,  പുലരിത്തുടുപ്പിലേക്കെത്ര കാതം ?   (സായാഹ്ന കൈരളി വാരാന്തം) ശ്രീകുമാര്‍ ചേര്‍ത്തല