Skip to main content

Anu P Nair :: കെനിയാസാൻ - വായന



മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ മൂന്ന് ലക്കങ്ങളായി പ്രസിദ്ധീകരിച്ച നീണ്ട കഥയാണ് ' കെനിയാ സാൻ' . കുടുംബവും തൊഴിലുമൊക്കെയായി ജപ്പാനിൽ കുടിയേറിയ കഥാകൃത്ത് അമലാണ് കെനിയാ സാൻ
എഴുതിയത് . ആഫ്രിക്കൻ , ജപ്പാനീസ് കഥാപാത്രങ്ങൾക്കൊപ്പം കഥാകൃത്തും കഥാപാത്രമാകുന്നു . അനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു തരം മാന്ത്രികത എഴുത്തിലുണ്ട് .

മുഹമ്മദ് വാംവറാവ് എന്ന കെനിയൻ യുവാവ് ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്ന സ്കൂളിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത് . അതേ സ്കൂളിലെ വിദ്യാർത്ഥിയാണ് കഥാനായകനും (കഥാകൃത്ത്) . പരുക്കനായി പെരുമാറുന്ന അയാളെ അടുത്തറിയാനും പരിചയപ്പെടാനും നായകൻ ശ്രമിക്കുന്നു . കെനിയാ സാൻ എന്ന് സ്കൂളിലെല്ലാവരും വാം വറാവിനെ വിളിക്കുന്നു . കെനിയാ സാൻ ഒന്നാന്തരമൊരു ഓട്ടക്കാരൻ കൂടിയാണ്  . മാരത്തോൺ മത്സരത്തിലെ വിജയമാണ് അയാളുടെ ലക്ഷ്യം.

'' കിടക്കുന്നവരും നടക്കുന്നവരുമല്ല ഓടുന്നവരാണ് വിജയിക്കുക''  കെനിയാ സാന്റെ മാമ (അമ്മ ) പറയും . മാരത്തോൺ വിജയം അയാളുടെ ബാബയുടെ (അഛൻ ) സ്വപ്നമായിരുന്നു . മാരത്തോണിലെ വിജയത്തിലൂടെ തന്റെയും  കുടുംബത്തിന്റെയും ദാരിദ്രൃം ഇല്ലാതാക്കാൻ കഴിയുമെന്ന് ബാബ വിശ്വസിച്ചിരുന്നു . എന്നാൽ കുടുംബം നശിക്കുകയും സ്വന്തം കാൽ നഷ്ടപ്പെടുകയും ചെയ്തു . ബാബയുടെയും മാമയുടെയും  സ്വപ്നങ്ങൾ പേറിയാണ് കെനിയാ സാൻ ജപ്പാനിൽ വരുന്നത് . പക്ഷേ ... വിധി അതെത്ര ക്രൂരമാണ് ?

Amal
ആരും പരാജയപ്പെടാത്ത ഒരേയൊരു മത്സരം മാരത്തോണാണ് എന്ന ബാബയുടെ വാക്കുകൾ കെനിയാസാന് ആവേശവും വിശ്വാസവുമായിരുന്നു . കൂടുതൽ വാശിയോടെ ഉള്ളിൽ കൊടുങ്കാറ്റ് നിറച്ച് കെനിയാ സാൻ പരിശ്രമിച്ചു .
പക്ഷേ ... അയാൾ പരാജയപ്പെട്ടു .

നമുക്കൊക്കെ മറ്റൊരുവന്റെ ജീവിതവും സ്വപ്നങ്ങളുമൊക്കെ എത്ര നിസ്സാരമാണ് . ഗോസ്സിപ്പുകൾ പടച്ചുവിടാനും കേട്ട കെട്ടുകഥകൾക്കനുസരിച്ച്  പ്രതികരിക്കുവാനും നമുക്കിഷ്ടമാണ് . കഥയിൽ ഈ മനുഷ്യ സ്വഭാവം ഇല്ലാതാക്കിയത് കെനിയാസാന് ലഭിക്കുമായിരുന്ന ഒരു നല്ല ജീവിതമാണ് .

''വിഷമമുണ്ട്, എന്നാലും ഈ ലോകത്ത് എനിക്ക് ഞാൻ കഴിഞ്ഞേ എന്നെ ക്കഴിഞ്ഞേ എന്തുമുള്ളൂ'' തന്നിൽ അഭിരമിക്കുന്ന ഒരുവൻ തന്റെ സഹജീവിയെ എങ്ങനെ ഇല്ലാതാക്കും എന്ന് ഈ നീണ്ട കഥ പറയുന്നു.

Comments

  1. നല്ലെഴുത്ത് സുഹൃത്തേ

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...