Skip to main content

Jagan :: പ്രതിദിനചിന്തകളില്‍


Raji Chandrasekhar
മലയാള മാസിക ഓൺലൈനിൽ  പ്രതിദിനചിന്തകൾ എന്നൊരു പംക്തി കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ അക്ഷരലോകത്ത് അതിസാഹസമൊന്നും ഞാൻ ചെയ്യാറില്ല.   പ്രതിദിനചിന്തകൾ പേരുകൊണ്ടുതന്നെ പ്രതിദിനം എഴുതേണ്ടത് ആണെങ്കിലും കൃത്യാന്തരബാഹുല്യമില്ലാതിരുന്നിട്ടും ചില ചില്ലറത്തിരക്കുകൾ കാരണം ഈയിടെയായി എല്ലാദിവസവും എഴുതാറില്ല. എന്തായാലും ഇന്നത്തെ പ്രതിദിനചിന്തകൾ, വയൽക്കാറ്റു കൊള്ളാം എന്ന കവിതയെക്കുറിച്ചാകട്ടെ..

രജി ചന്ദ്രശേഖറിന്‍റെ (രജി മാഷിന്‍റെ) "വയൽക്കാറ്റു കൊള്ളാം" എന്ന കവിത ഗൃഹാതുരത്വം തുളുമ്പുന്ന, വ്യത്യസ്തമായ സൃഷ്ടിയാണ്. ചരസ്സിന്‍റെയും, ഭാംഗിന്‍റെയും, കാമത്തിന്‍റെയും മേമ്പൊടിയോടെ, പ്രത്യേകിച്ച് അർത്ഥമൊന്നുംതന്നെ ഇല്ലാത്ത വാക്കുകൾ എടുത്ത് തലങ്ങും വിലങ്ങും  പ്രയോഗിച്ച്,  "അത്യന്താധുനിക കവിത" എന്ന ലേബലിൽ പടച്ചുവിടുകയും  പ്രസിദ്ധീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത്, ഈ കവിത "ഭ്രാന്തൻ പുലമ്പുന്ന കലിപ്പേച്ചല്ല" എന്ന് അനുവാചകന് നെഞ്ചുറപ്പോടെ പറയാം.

സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയെ കഴിയുന്നത്ര ചൂഷണം ചെയ്ത്, നശിപ്പിച്ച്, കോൺക്രീറ്റ് കാടുകൾ പണിയുന്ന വർത്തമാനകാലത്തെ, ഗൂഢമായ പുച്ഛത്തോടെയും, അതിലുപരി, പ്രകടമായ നിരാശയിൽ പൊതിഞ്ഞ നീരസം മറച്ചുവയ്ക്കാതെയും വീക്ഷിക്കുന്ന കവി, പണ്ടെങ്ങോ അന്യമായിപ്പോയ ഗ്രാമീണതയുടെ തന്മയീഭാവത്തിലേക്ക്, വിതപ്പാട്ടിലേക്ക്, പാടവരമ്പത്തെ കൊതിപ്പിക്കുന്ന കരക്കാറ്റിലേക്ക് ഒക്കെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.

വർത്തമാനകാലത്തെ അരക്ഷിതമായ ജീവിതം എന്ന നിലയില്ലാക്കയത്തിൽ നിന്ന് കരകയറാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്ന മനുഷ്യന്, പ്രത്യാശയാകുന്ന "കിനാവിന്‍റെ നാളവും" കവിയേകുന്നു.

കാവ്യദേവതയുടെ "മാണിക്യവീണയിൽ സാന്ദ്രഭാവം പകർന്ന് "
"കരിമ്പിന്‍റെ മാധുര്യമോലുന്ന" വാക്കുകളിലൂടെ കവി, ഗ്രാമീണതയുടെ പച്ചപ്പിലേക്ക്, കേരളത്തനിമയാർന്ന കാർഷിക സംസ്കൃതിയിലേക്ക്, ലാളിത്യത്തിലേക്ക്, നിഷ്ക്കളങ്കതയിലേക്ക്, പരിശുദ്ധിയിലേക്ക്, ഐശ്വര്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

മലരണിക്കാടുകളുടെ മരതകക്കാന്തിയോടും, മലരിനോടും, കിളികളോടും  ഒക്കെ സംവദിച്ച ചങ്ങമ്പുഴയുടേയും, മണ്ണിൽ വീണു കിടക്കുന്ന പൂവിനോടു പോലും തന്‍റെ ഹൃദയവേദന പങ്കുവച്ച കുമാരനാശാന്‍റെയും ഭാവുകത്വത്തെ ഓർമ്മിപ്പിക്കുന്നതായി പ്രകൃതിയെ തഴുകി താലോലിക്കുന്ന
"വയൽക്കാറ്റു കൊള്ളാം" എന്ന കവിതയിലെ ഓരോ വരികളും.

അങ്ങനെ അറിയാത്ത മേഖലയിൽ ഒരു അരങ്ങേറ്റം.
പറ്റിപ്പോയതാണ്.
അപാകതകൾ കാണും.
അസഹ്യമായത് ധൈര്യമായി ചൂണ്ടിക്കാണിക്കുക.  തിരുത്താം.....

കവി രജി ചന്ദ്രശേഖറിന് ആശംസകൾ.




വായന

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...