Skip to main content

Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ



പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്.

താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്. കുറഞ്ഞ വരികളിൽ അർത്ഥസമ്പുഷ്ടമായ കവിതയിൽ തനിക്ക് പറയാനുള്ള കാര്യം രജി മാഷ് ഒളിപ്പിച്ചിരിക്കുന്നു.

"വയൽക്കാറ്റു കൊള്ളാം" എന്ന ഈ കവിതയിൽ നാളെയുടെ സ്വപ്നമാണ് ദർശിക്കാനാവുന്നത്. "തുരുമ്പിച്ച പാഴൊച്ച പോലെ പാടുന്ന പാട്ടല്ല, കലമ്പുന്ന കാമവുമല്ല, വെറുതെ ഭ്രാന്ത് പറയുന്നത് പോലെയുമല്ല" പ്രണയം എന്ന് കവി മനോഹരമായി ഈ നാലു വരികളിൽ ധ്വനിപ്പിച്ചിരിക്കുന്നു.

ഇവിടുത്തെ പ്രണയം കാമുകിയോടല്ല, മറിച്ച് കാമുകിയെക്കാൾ അതിലുപരി എത്രയോ മുകളിലായി സ്വന്തം പ്രിയതമയോടു തന്നെയാണ്. തുടർന്നുള്ള വായനയിൽ ആസ്വാദകന് ഈ തിരിച്ചറിവ് ലഭിക്കുന്നു.

പ്രണയത്തിന്‍റെ മനോഹരമായ കണ്ടെത്തലിൽ അത് കരയ്ക്കണയുമ്പോൾ വാടിപ്പോകുമോ ? സ്വപ്നത്തിന്‍റെ തിരി വെട്ടത്തിൽ തെളിയുമോ ...! എന്നെല്ലാം കവി ആശങ്കപ്പെടുകയാണ്. എന്തു തന്നെയായാലും പ്രിതമയുടെ സ്നേഹം നഷ്ടപ്പെടുത്താൻ കവി ആഗ്രഹിക്കുന്നില്ല എന്നുതന്നെ വേണം കരുതാൻ.

വരൂ നിന്‍റെ മാണിക്യവീണാവരങ്ങൾ... എന്നു തുടങ്ങുന്ന നാല് വരികളിൽ തന്‍റെ പ്രിയതമയോടുള്ള അപേക്ഷയാണ്.

അവളുടെ മാണിക്യവീണ വീണ്ടും വീണ്ടും മീട്ടുവാനുള്ള തന്‍റെ കൊതി കവി ഒളിച്ചു വയ്ക്കുന്നില്ല. സാന്ദ്രമായി ഇനിയും മീട്ടാം എന്നും കവി അവകാശപ്പെടുന്നു. അതായത് തന്‍റെ ജീവിതത്തിലേക്ക് നീ കടന്നു വന്നതിൽ പിന്നെ, വിലമതിക്കാനാവാത്ത സ്നേഹലാളനങ്ങളാണ് ലഭിച്ചതെന്നും അത് അവസാനം കാലംവരെ നിലനില്‍ക്കണമെന്നും ആത്മാർത്ഥ പ്രണയത്താൽ പരിപാലിക്കണമെന്നുമാണ് അർത്ഥമാക്കുന്നത്.

പ്രിയതമയുമായി മാധുര്യം തുളുമ്പുന്ന വാക്കുകൾ പങ്കുവച്ച് ജീവിതമാകുന്ന വയൽ വരമ്പത്തിരുന്ന് കാറ്റ് കൊള്ളാം എന്നും ജീവിത സായാഹ്നത്തിൽ  പ്രിയപ്പെട്ടവളോടൊത്ത്  എപ്പോഴും ഒരുമിച്ചിരിക്കണം എന്നും കവി ആഗ്രഹിക്കുകയാണ്.

മനോഹരമായ ഈ കവിത രജി മാഷിന്‍റെ കാവ്യപാടവത്തെ വിളിച്ചോതുന്നു. ഒരു കവി എന്ന നിലയിൽ, 12 വരി മാത്രമുള്ള ഈ ഒരൊറ്റ കവിതയിൽ രജി മാഷ് വിജയിച്ചിരിക്കുന്നു എന്ന് ഒരാസ്വദകയായ ഞാനവകാശപ്പെടുന്നു.

ഇനിയും നല്ല കവിതകൾ ആ തൂലികയിൽ പിറക്കട്ടേ എന്നാശംസിച്ചുകൊണ്ട് നിർത്തട്ടെ.

റുക്സാന കക്കോടി


വായന

Comments

  1. റുക്സാന കക്കൊടിയുടെ രജിമാഷിൻറെ കവിത വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു.
    വെറു 12 വരി കവിത ഏതെല്ലാം രീതിയിലാണ് ആസ്വാദകർ നോക്കി കാണുന്നത്?
    ഇത്രയേറെ വ്യത്യസ്തമായ വൈപുല്യ ആശയങ്ങൾ കുറഞ്ഞ വരികളിൽ ഒതുക്കുകയും വിവിധവായനകൾക്ക് സാധ്യതയുണ്ടായി ഈ ചെറിയ വലിയ കവിത യുടെ പ്രത്യേക തയാണെന്ന് നമുക്ക് മനസ്സിലാക്കാം
    കവിക്കും ആസ്വാദകക്കും മനം നിറഞ്ഞ
    ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...