Skip to main content

Posts

Showing posts from March, 2020

Jagan :: "ഇതും കഴിഞ്ഞു പോകും.....!"

Jagan ഇന്ന് മാർച്ച് 31. മാനവരാശിക്ക് ഭീഷണിയായ കൊവിഡ്- 19 ന് ഹേതുവായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ജന്മമെടുത്തിട്ട് ഇന്ന് മൂന്ന് മാസം തികയുന്നു. നമ്മുടെ സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളിൽ, പുതിയ സാമ്പത്തിക വർഷം ഉദയം കൊള്ളുന്ന ഈ വേളയിൽ, മറ്റൊരു ലോക വിഡ്ഢിദിനത്തിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ചില കാലിക പ്രാധാന്യമുള്ള ചിന്തകൾ......! സമ്പത്ത് കൂടുന്നതിലെ നിരർത്ഥകത്വം ഓർമ്മിപ്പിക്കാനാകാം, ലോക വിഡ്ഢിദിനത്തിൽ തന്നെ സാമ്പത്തിക വർഷവും ആരംഭിക്കുന്നത്. ഇനി ലോക ജനതയ്ക്കും, മാനവരാശിക്കും ഏത് കാര്യത്തിനും, ഏത് വിഷയത്തിനും കൊറോണയ്ക്കു മുൻപ് , കൊറോണയ്ക്ക് ശേഷം എന്ന് രണ്ട് കാലഘട്ടങ്ങളായി തിരിക്കേണ്ടി വരും. ഈ കൊറോണാ കാലഘട്ടത്തിൽ, കൊറോണാ വൈറസിനെ കുറിച്ച്, അതിന്‍റെ വ്യാപനത്തെക്കുറിച്ച്, കൊവിഡ് രോഗബാധയെക്കുറിച്ച്, രോഗനിയന്ത്രണത്തെക്കുറിച്ച്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ആപത്ഘട്ടം തരണം ചെയ്യാൻ അനുവർത്തിക്കുന്ന നയങ്ങളെക്കുറിച്ച്, ഈ ലോക്ക് ഡൗൺ നാളുകൾ ഫലപ്രദമാക്കുവാൻ സർക്കാരുകൾ പുറപ്പെടുവിക്കുകയും, നാം അനുസരിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളെക്കുറിച്ച്, അമേരിക്കയും, ...

K V Rajasekharan : ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ

ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 ഡോക്ടർജിയുടെ നിഴലായി നരേന്ദ്രന്‍റെ തണൽ കെ വി രാജശേഖരൻ 1896 മുതൽ 1910 വരെയുള്ള പതിനാലു വർഷങ്ങളിൽ ഒരു കോടി ജനങ്ങളാണ് ഭാരതത്തിൽ പ്ലേഗെന്ന മഹാമാരി കാരണം മരിച്ചു വീണത്. ചൈനയിലാരംഭിച്ച് ഭാരതത്തിലെത്തിച്ചേർന്ന  മഹാമാരിയുടെ പ്രഹരതാണ്ഡവത്തിന് ദ്രുത താളം കൊടുക്കുന്ന ക്രൂരതയാണ് അന്ന് ഭാരതം അടക്കിവാണിരുന്ന ഇംഗ്ലീഷ് ഭരണകൂടം ചെയ്തത്.  അക്കാര്യത്തെ കുറിച്ച് ഡോ. ഖാൻഖോജെ എന്ന വിപ്ളവകാരി എഴുതിയത് 1953 ആഗസ്റ്റ് മാസത്തെ കേസരിയിൽ എടുത്തെഴുതിയത് ഇങ്ങനെയാണ്: നഗരത്തിൽ ആർക്കെങ്കിലും രോഗത്തിന്‍റെ ലാഞ്ചയുണ്ടെന്നറിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർ ഉടനെ അവരെ ഗ്രാമപ്രദേശത്ത് കൊണ്ടു പോയി താത്കാലികമായുണ്ടാക്കിയ കുടിലിൽ മരിക്കാന്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. സർക്കാർ ഡോക്ടർമാർ തങ്ങൾക്കും പ്ളേഗ് ബാധിക്കുമെന്ന ഭയം കാരണം രോഗികളെ പരിശോധിക്കുക പോലും ചെയ്യാതെ അവരെ പ്ളേഗ് ക്യാമ്പുകളിലേക്ക് അയക്കും.  സാധാരണ നിലയ്ക്ക് രോഗി മരിക്കാനുള്ള സാധ്യതയില്ലെങ്കിൽപോലും ഭരണാധികാരികളുടെ ഇത്തരം നടപടികൾ കാരണം രോഗികളുടെ മരണം ഉറപ്പായിരുന്നു. ഒരു ലക്ഷം ജന സംഖ്യ ഉണ്ടായിരുന്ന നാഗപ്പൂരിൽ ഒരു...

Chinmayi Art 00012

---  Chinmayi Praveen

K V Rajasekharan: രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ?

ലേഖനം: ജന്മഭൂമി മാർച്ച് 19, 2020 രംഗനാഥ് മിശ്രയ്ക്കാകാം രഞ്ചൻ ഗൊഗോയ്ക്ക് പാടില്ലെന്നോ? കെ വി രാജശേഖരന്‍ +91 9497450866 കെ.വി രാജശേഖരൻ  'മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണാലുള്ള'  അവസ്ഥയിലാണിന്ന് സോണിയാ-വാദ്ര കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൂട്ടായ്മ.   മുൻ ചീഫ് ജസ്റ്റീസ് രഞ്ചൻ ഗഗോയിയെ രാജ്യ സഭാ അംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതാണിപ്പോൾ  അവർക്ക് സഹിക്കാനും പൊറുക്കാനും വയ്യാത്തതായത്. അങ്ങനെ നാമനിർദ്ദേശം ചെയ്യുവാൻ രാഷ്ട്രപതിക്ക് ഭരണാഘടനാനുസൃതമായ അധികാരമുണ്ടെന്നതിൽ അവർക്കു പോലും തർക്കമുണ്ടാകില്ല. മുൻ ചീഫ് ജസ്റ്റീസ് രംഗനാഥ് മിശ്ര ഉൾപ്പടെയുള്ളവരെ അങ്ങനെ രാജ്യസഭയിലേക്ക് ഉൾപ്പെടുത്തി അവർ തന്നെ കീഴ്വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്.   1984ൽ രാജീവ് ഗാന്ധി ഭരണ കാലത്തു നടന്ന സിക്ക് കൂട്ടക്കൊലയെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മീഷനായിരുന്ന് കോൺഗ്രസ്സ് ആഗ്രഹിച്ച റിപ്പോർട്ട് നൽകിയ ശേഷമാണ് അദ്ദേഹത്തിന് രാജ്യസഭയിലിരിപ്പിടം നൽകിയതെന്നത് ചരിത്രം അറിയാവുന്നവർ മറന്നു പോയെന്ന് കരുതുകയും വേണ്ട. അതിനൊക്കെ അപ്പുറം മറ്റൊന്നു...

Chinmayi Art 00011

---  Chinmayi Praveen

Chinmayi Art 00010

---  Chinmayi Praveen

Chinmayi Art 0009

---  Chinmayi Praveen

Chinmayi Art 0008

---  Chinmayi Praveen

Chinmayi Art 0007

---  Chinmayi Praveen

Chinmayi Art 0006

---  Chinmayi Praveen

Jagan :: ഇപ്പോഴും മനുഷ്യാ... നീ ഒന്നും പഠിച്ചില്ല....!

Jagan അന്ന് ' നിപ ',            പിന്നെ ' പ്രളയം ',        ഇന്ന് ' കൊറോണ '.......! എല്ലാം വന്നു, കണ്ടു, അനുഭവിച്ചു.      എന്നിട്ടും മനുഷ്യൻ ഒന്നും പഠിച്ചില്ല.....!! മനുഷ്യന്‍റെ അഹന്തയും, അഹങ്കാരവും, സഹജീവികളോടുള്ള കരുതലില്ലായ്മയും അസഹ്യമാകുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലേക്കായി തിരിച്ചടികൾ ഉണ്ടാകും. അത് പ്രകൃതി നിയമം ആണ്.  മനുഷ്യാ......                                                      നീ നിസ്സാരൻ ആണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ ആണ്.                  പൂർവ്വികർ ഇതിനെ ഭഗവാന്‍റെ പത്താമത്തെ അവതാരം ആയ ''കൽക്കി" എന്ന് പുരാണങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്. കലിയുഗത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ അല്ലെ......? ആർക്കും, ഒന്നിനും വില കൽപ്പിക്കാതെ ആധുനിക സൗകര്യങ്ങളിലും, സമ്പത്തിലും, വികസനങ്ങളിലും, കഴിവുകളി...

Dr P Santhoshkumar :: ചിതൽ തിന്ന ജീവിതങ്ങൾ

ചിതൽ തിന്ന ജീവിതങ്ങൾ ഡോ.പി.സന്തോഷ് കുമാർ ( ശ്രീമതി  ബിന്ദു നാരായണ മംഗലത്തി ന്‍റെ   ശംമ്പള എന്ന കഥാസമാഹരത്തെക്കുറിച്ച്... ) കഥയിലെ കൗതുകങ്ങൾ അവസാനിക്കില്ല .അത് കടൽ പോലെ  പരക്കും. തൊട്ടെടുക്കുന്ന ജീവിതാംശങ്ങൾക്ക് ഭാവനയുടെ പ്രാണൻ കിട്ടുമ്പോഴാണ്  കഥയുടെ ശിരസ്സ് ഉയരുന്നത്. ഒരു സ്ത്രീയുടെ ജീവിത നോട്ടങ്ങളാണ് ബിന്ദു നാരായണ മംഗലത്തിന്‍റെ  ശംമ്പള . 'Who cares if a woman's heart be broken ' ( Destiny)     സരോജിനി നായിഡു വിന്‍റെ  വരികൾക്ക് കാലങ്ങൾക്കു ശേഷവും ഉത്തരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഥകൾ അതിന്‍റെ അന്വേഷണങ്ങളാണ്, വിചാരണകളാണ്. സ്ത്രീയിൽ തൊട്ടാണ്   ശംമ്പള യിലെ കഥകൾ ചലിക്കുന്നത്. അതിൽ പെണ്ണിന്‍റെ സ്നേഹവും പകയും പ്രണയവും രതിയും കാമവും പതിയിരിക്കുന്നു.വെറും പെൺ നോട്ടം കൊണ്ട് പൂർണമാകില്ല കഥയുടെ ഇഴയടുപ്പം .ഇന്നിന്‍റെ ജീവിത പരിസരങ്ങളിലെ സ്ത്രീപുരുഷ ബന്ധങ്ങളും വിക്ഷുബ്ധതകളും കഥകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ ഉണ്ട് . ' ഹ്യദയതാള ' ത്തിലെ ഉണ്ണിയിൽ സ്ത്രീയെ അംഗീകരിക്കുന്ന ഒരു പുരുഷനുണ്ട്. ' സാലഭഞ്ജിക യിൽ ' കലാകാരിയായ ...

Dr P Santhoshkumar

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്...

Chinmayi Art 0005

---  Chinmayi Praveen

Chinmayi Art 0004

---  Chinmayi Praveen

Chinmayi Art 0003

---  Chinmayi Praveen

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Arunkumar Vamadevan

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം....

Vinitha V N :: Rain drop

Vinitha V N Oozing down through the window pane She reminds me of my tears Many a times drained from me Washing the stain down I doubt it purgated my soul..... ..... Some extend It consoles me often In the darkness,  hiding from the eyes of doubts Once in ecstasy another in distress But she is always the same Daughter of emotions Drains them out --- Vinitha V N

Chinmayi Art 0002

---  Chinmayi Praveen

Chinmayi Art 0001

---  Chinmayi Praveen

Chinmayi Praveen

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ  പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ...

K V Rajasekharan :: മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ !

മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു.   വിഷം നിറഞ്ഞ ഫലം വീഴ്ത്തി നാലു ചുറ്റും ഉണക്കുന്ന മരങ്ങളാണ് രണ്ടും എന്നുള്ളതുകൊണ്ടാണ് അവ വേരോടെ പിഴുതു മാറ്റണമെന്ന് ആഗ്രഹിച്ചവർ വളയ്ക്കാൻ  പിടിച്ച പിടി കണ്ടതോടെ ആഹ്ളാദത്തിന്‍റെ  ആരവം മുഴക്കാൻ തുടങ്ങിയത്.  നാല്പത്തെട്ടു മണിക്കൂർ എങ്കിൽ നാല്പത്തെട്ടു മണീക്കുർ മലയാള ദൃശ്യ മാദ്ധ്യമരംഗത്ത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ  രാഷ്ട്രീയത്തിന്‍റെയും വികൃതമുഖവും വിധ്വംസക ശബ്ദവും കാണാതിരിക്കുവാനും കേൾക്കാതിരിക്കുവാനും ഇടവരുന്നത് പ്രതീക്ഷയ്ക്ക് വക നൽകുമെന്ന് ജനാധിപത്യത്തിലും സർവ്വമതസമന്വയത്തിലും അടിയുറച്ച വിശ്വാസമുള്ള ഭാരതീയ ജനസമൂഹത്തിലെ കേരളഭാഗം കരുതി ആശ്വസിച്ചത് സ്വാഭാവികമാണ്.   ഭൂരിപക്ഷത്തിന്‍റെ വികാരങ്ങളെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നതും ഹിന്ദുവിനെ പാർശ്വവത്കരിക്കുന്നതും അരികുവത്കരിക്കുന്നതും ഇനിയും ഞങ്ങൾ പൊറുക്കില്ലായെന്ന് നിശ്ചയിച്ചു കഴിഞ്ഞവരുടെ പിഴവില്ലാത്ത പ്രതികരണ...