Skip to main content

Posts

Showing posts from October, 2013

കണ്ണൂർ കവി മണ്ഡലം

  അംഗങ്ങൾ  കവി മണ്ഡലം വാർത്തൾ കവി മണ്ഡലം പുസ്തകങ്ങൾ

അനന്തരം :: ശാന്താ നായർ

അന്വേഷണം :: പറവൂർ ബി ലതികാ നായർ

കളം + പ്രാന്തത്തി :: വിഷ്ണുപ്രസാദ്

അക്ഷരപ്പുര യിൽ   ബിനു മാധവന്‍    കുളം + പ്രാന്തത്തി   എന്ന പുസ്തകത്തെക്കുറിച്ചെഴുതുന്നു......

മഹാനഗരം :: ശാന്താ നായർ

മുഖവും ചിരിക്കുന്നു :: എസ് താണുവൻ ആചാരി

ഒറ്റയാൻ :: എസ് താണുവൻ ആചാരി

നിലാപ്പക്ഷി :: ബി കെ സുധ നെടുങ്ങാനൂർ

പിയാനൊ വായിക്കുന്ന പെൺകുട്ടി :: ശാന്താ നായർ

മഞ്ചാടി മണികൾ :: ചിത്രാ ശ്രീകുമാർ

എട്ടുകാലി

വി പി രമേശന്‍ ലാകോളേജിന്റെ വടക്കേ ഗേറ്റിനെതിരെ നില്‍ക്കുന്ന പടര്‍പ്പന്‍ മാവിന്റെ വേരിലിരുന്ന്‌ മുകേഷ്‌ പടിഞ്ഞാറ്‌ കായലിനക്കരെ അഴിമുഖത്ത്‌ വന്നും പോയുമിരിയ്ക്കുന്ന കപ്പലുകളെ നോക്കിയിരിക്കുമ്പോള്‍ പിറകിലൂടെ അതിവേഗം കടന്നുപോകുന്ന വെളള ലാന്‍സര്‍ ശ്രദ്ധിച്ചു .   കാര്‍ നിര്‍ത്തി സീറ്റില്‍ നിന്നിറങ്ങിയ സബീന സേഠ്‌ അകലേയ്‌ക്ക്‌ നോക്കിയിരിക്കുന്ന മുകേഷിനടുത്തുവന്നു നിന്നത്‌ അയാളറിഞ്ഞില്ല .   അടുത്ത വേരില്‍ കയറിയിരുന്ന്‌ സബീന കയ്യിലിരുന്ന പുസ്‌തകം കൊണ്ട്‌ മുകേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ മാത്രമാണ്‌ സ്വകാര്യ ദുഖങ്ങളുടെ പരപ്പിലെങ്ങോ അലഞ്ഞു നടന്ന അയാള്‍ പരിസരത്തേയ്‌ക്ക്‌ ഇറങ്ങി വന്നത്‌ .  ചെറുചിരിയോടെ അയാളെ നോക്കിയിരിക്കുന്ന അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കാന്‍ മുകേഷ്‌ തുനിഞ്ഞില്ല . തലേ രാത്രിയിലെ ആദ്യാനുഭവത്തില്‍ തീര്‍ത്തും ഉന്മത്തനും ആഹ്‌ളാദവാനുമാവേണ്ട അയാള്‍ മ്ലാ നതയിലായിരുന്നു . പുരുഷാധിപത്യമില്ലാതിരുന്ന ആ സമാഗമം അയാളെ വല്ലാതെ ചെറുതാക്കിക്കളഞ്ഞു . വിജയഭേരി മുഴക്കിയത്‌ പഠാണിയുടെ മകള്‍ തന്നെയായിരുന്നു .  മുഖം തിരിച്ച്‌ വീണ്ടും കായലിനരികിലെ പാര്‍ക്കിലെ ജോ...

ഭൂമിയുടെ വിലാപം :: നിർമല രാജഗോപാൽ

അർച്ചനപ്പൂക്കൾ :: നിർമല രാജഗോപാൽ

തനി നാടൻ മറു നാടൻ :: ചിത്രാശ്രീകുമാർ

വിത്തും പത്തായവും :: കണ്ണൂർ ജില്ലാ കവിമണ്ഡലം

കണ്ണൂര്‍ ജില്ലാ കവിമണ്‌ഡലത്തിന്റെ രണ്ടു പുസ്തകങ്ങള്‍ :: ബിനു മാധവന്‍

വിത മുള വിള :: കണ്ണൂർ ജില്ലാ കവിമണ്ഡലം

കണ്ണൂര്‍ ജില്ലാ കവിമണ്‌ഡലത്തിന്റെ രണ്ടു പുസ്തകങ്ങള്‍ :: ബിനു മാധവന്‍

തുഞ്ചൻ ഡോട്ട് കോം :: ചിത്രാ ശ്രീകുമാർ

സ്പർശം :: അൽഫോൺസാ ജോയ്

കാല്യകിരണങ്ങൾ :: നിർമല രാജഗോപാൽ

ജനനീ നിനക്കായ് :: സബൂറ ബീവി

affiliate marketing

മാഞ്ഞുപോകുന്ന മാതൃവാത്സല്യം :: തീര്‍ത്ഥ കെ കാഞ്ഞിലേരി

തീര്‍ത്ഥ കെ, കാഞ്ഞിലേരി സ്‌നേഹത്തിന്‍ പ്രതീകമാം മാരിവില്ലായ്‌ ജന്‍മം നല്‍കിയ കുഞ്ഞിന്റെ ഹൃത്തില്‍ പ്രത്യക്ഷമായ്‌ നിന്‍ വാത്സല്യം ഏഴഴകു പിഴിഞ്ഞെടുത്ത സത്താം അഴകുള്ള മഴവില്ലിനെപ്പോല്‍ നിന്‍ വാത്സല്യം, ഹൃത്തി നു ഹരമേകും ആര്‍ദ്രമാം അനുഭൂതി.  പുസ്‌തകത്താളുകളില്‍ അമ്മയെന്ന  രണ്ടക്ഷരം കുറിക്കുമ്പോള്‍  മാതൃവാത്സല്യം പ്രതിഫലിക്കുമീ  ഹൃത്തിന്‍ നോവറിഞ്ഞു  ജീവിതത്തിന്‍ കയ്‌പ്പറിഞ്ഞു  അക്ഷരമുറ്റത്തൂടെ പിച്ചനടത്തിയ  കല്‍പ്പവൃക്ഷമാണമ്മ !  മഞ്ഞുതുള്ളിപോല്‍ പരിശുദ്ധമാം  മാതൃവാത്സല്യം നു കര്‍ന്നു നമ്മള്‍  സ്വപ്‌നത്തിന്‍ തേരില്‍  നാമീ പ്രപഞ്ചം ചുറ്റിക്കറങ്ങുമ്പോള്‍  നന്‍മയുടെ വിളക്കായ്‌  നേര്‍വഴി കാണിക്കുമമ്മ.  നാം പിന്നിട്ട പാതകളില്‍  കാണാം നമുക്കാ കാല്‍പ്പാടുകള്‍  ആ വൃക്ഷത്തെ പുണര്‍ന്നുകൊണ്ട്‌  വളര്‍ന്നൂ ഇളംതൈകള്‍ നമ്മള്‍.  എന്നാല്‍ ദൈന്യം പ്രതിഫലിക്കുന്നുണ്ടാ  ഈറനണിഞ്ഞ മിഴികളില്‍  വറുതിയില്‍ ആ വേര്‌ തേടുന്നതിന്ന്‌  സ്വസ്‌ഥതമാത്രം  വൃദ്ധസദനത്തി...

എൻഡോസൾഫാൻ :: പി വി മധുസൂദനൻ കൂത്തുപറമ്പ്

പി വി മധുസൂദനൻ കൂത്തുപറമ്പ് 10/2013,malayalamasika.in ഇന്ത്യതന്‍ പ്രതിരോധസേനയ്‌ക്കായിനി നമ്മ- ളെന്തിനായന്യദേശ യുദ്ധക്കോപ്പിറക്കണം എന്തിനും തികയുന്നൊരായുധമതാണല്ലോ എന്‍ഡോസള്‍ഫാനെന്നുള്ള മാരകവിഷമോര്‍ത്താല്‍ ശത്രുക്കള്‍മേലെ വര്‍ഷിച്ചീടിലോ അവരുടെ ശത്രുതയ്‌ക്കൊപ്പംതന്നെ രാജ്യവും നശിച്ചീടും അണുവായുധംപോലെ മാരകമല്ലോ ശത്രു പിണമായ്‌ത്തീരുംസര്‍വ്വം നി്‌ശബ്‌ദം നിസ്സംശയം കേരളമല്ലാതെങ്ങും കണ്ടില്ലേ പരീക്ഷണ- കേളികള്‍ നടത്തീടാന്‍ പറ്റിയ സ്‌ഥലം നിങ്ങള്‍ നിര്‍ത്തുകീ കരാളതപൂട്ടുകീ കൊടും വിഷം- നിര്‍മ്മിക്കും പണിശ്‌ശാലയൊക്കെയുമുടനടി കൊച്ചുകേരളത്തിന്റെ ശിരസ്സാം കാസര്‍ക്കോട്ടില്‍ കൊച്ചുങ്ങളിഴജന്തുമാതിരിയലയുമ്പോള്‍അല്‍പവും കനിവിന്റെ നിഴലോ ദയാവായ്‌പോ കെല്‍പ്പെഴും നേതാക്കളേ നിങ്ങള്‍ക്കു തോന്നുന്നില്ലേ നിങ്ങള്‍തന്‍ കുടുംബങ്ങള്‍ക്കീവിധം ദുരവസ്‌ഥ വന്നാലേ പാഠം നിങ്ങള്‍ പഠിക്കുവെന്നാണെങ്കില്‍ ഭാരതതലസ്‌ഥാന’മെന്‍മകജെ’യാക്കീടൂ പോരുക സകുടുംബമിവിടെ കുടിയേറൂ നേരിട്ടൊന്നറിയുക, ക്രൂരമാം കരാളത ആരിലും ഭയം ചേര്‍ക്കും ബീഭത്സനിഗൂഢ...

ഋതു സംക്രമപ്പുഴ :: രാമകൃഷ്ണന്‍ കണ്ണോം

രാമകൃഷ്‌ണന്‍ കണ്ണോം 10/2013, malayalamasika.in   ഋതു സംക്രമപ്പുഴ ഗതിമാറിയൊഴുകുന്നു കാലമോ സങ്കടക്കടലിലേക്കാഴുന്നൂ ... വര്‍ഷമേഘങ്ങള്‍ക്ക്‌ കണ്ണുനീര്‍ക്കണമില്ലിന്ന്‌ ഹൃദയ നീരുറവയും വറ്റി വരണ്ടു വസുധയും വാ പിളര്‍ന്നു കേഴുന്നു നിത്യം വിമൂകമായ്‌ .. ശ്രാവണപ്പൂക്കള്‍ക്ക്‌ ചിരിയില്ല , ചൊടിയില്ല , ചെടിയുമില്ല - തമിഴകത്തൊടിയിലെ കീടനാശിനിയില്‍ കുളിച്ച പൂമണം പേറും കാറ്റല ഈ മലനാട്ടിലേക്കെത്തീടുന്നു അവിടുത്തെ കായ്‌കറിക്കലവറ വിഷമയ വിഭവങ്ങളൊരുക്കീടുന്നു . മാവേലിയില്ലിന്ന്‌ വേലികള്‍ - മുള്ളുവേലികളുണ്ടെങ്ങും പോയ്‌പ്പോയൊരോണത്തിന്‍ നേര്‍ത്തുള്ളൊരീണമായ്‌ ഓര്‍മ്മതന്‍ തിരുശേഷിപ്പു മാത്രമായിന്നേറും വിപണന മഹാമഹം - സര്‍വ്വ വാണിഭ സഞ്ചയം . വിശ്വ വാണിഭ വലയില്‍ വീഴ്‌ത്തിയും ആഗോളഗ്രാമ മിഥ്യകള്‍ വാഴ്‌ത്തവേ മമ ഗ്രാമ ഗ്രാമാന്തര സീമകളില്‍ നില്‌ക്കും അത്യുഷ്‌ണ ശാഖികളില്‍ പൂക്കും രുധിര സന്ധ്യകളുടെ വിഷാദ മണ്‌ഡലത്തെ തേടി അന്ധകാരത്തിനഹന്ത കൂടണയുമ്പോള്‍ - നാട്ടുചെമ്പകവുമതിന...

കണ്ണാ നീ വരില്ലെ :: ബി കെ സുധ നെടുങ്ങാനൂർ

  ബി കെ സുധ നെടുങ്ങാനൂർ കണ്ണാ നീയെന്‍ കിനാവിലെ കാമുകന്‍  എന്റെ സ്ത്രീത്വം  ത്രസിപ്പിച്ചു ചോര്‍ത്തിയോന്‍  എന്റെ ശരീരത്തെ കീഴടക്കാതെ  ഹൃദയത്തെ തടവിലാക്കാതെ  ആത്മാവില്‍ നുരഞ്ഞു നിറഞ്ഞ  പ്രണയം മുഴുവനും സ്വീകരിച്ചവന്‍  സത്യത്തിന്റെ മൂടുപടം നീക്കി  ഭൂവിലെ ജീവിതത്തിലെന്‍  സഹയാത്രികനായ്‌  ഒരു നാള്‍ കണ്ണാ നീ വരില്ലെ  തോരാതെ പെയ്യുമെന്‍  നൊമ്പരങ്ങള്‍ക്കുമേലെ  മറ്റൊരു ഗോവര്‍ദ്ധനമായ്‌  നിന്‍പ്രണയക്കുട നിവര്‍ത്തുകില്ലെ  എന്റെ പ്രതീക്ഷകളെ നട്ടുനനച്ച്‌  ചിന്തകളില്‍ പൂക്കാലം വിരിയിച്ച് കണ്ണീരിന്‍ നനവ്‌ പങ്കുവച്ച്‌  ദുര്‍ഘട വീഥികള്‍ താണ്ടുവാന്‍  കരുണയുടെ കരങ്ങളാല്‍ എന്നെ  നെഞ്ചോടു ചേര്‍ത്ത്‌ ഒപ്പം നടക്കുവാന്‍  കല്പനയുടെ മേഘരഥം വെടിഞ്ഞ്‌  ഒരു നാള്‍ നീ വരില്ലെ  നിലയ്‌ക്കാത്ത സ്നേഹ പ്രവാഹമായ്‌  നിന്‍ ഹൃദയമാം ക്ഷീര സാഗരത്തില്‍  ഒഴുകി നിറയാന്‍  എന്നെ നീ അനുവദിക്കില്ലെ ദേവാ  അതിനായൊരിക്കല്‍...

ഓര്‍മ്മ :: അനുജ. എ. കെ

  അനുജ എ കെ സ്‌നേഹമാളുന്നൊരു ലാളനയില്‍  എത്രയോ കാലം കടന്നു പോയി  മഴയും വെയിലുമണഞ്ഞ നാളില്‍  തഴുകിയനേകം കരങ്ങളാലെ  എന്നൊപ്പമെല്ലാം പകുത്തുവരാം  ഉറ്റവരെ നിങ്ങളെങ്ങുപോയീ  സ്‌നേഹമാം വന്മരം വീഴ്‌ത്തിയിട്ടിന്നിതാ  വീടുകള്‍ തീര്‍ക്കുന്നിതാര്‍ത്തി ജന്മം  കരചരണങ്ങള്‍ വേര്‍പെട്ടുപോയൊരാ  ദയനീയരുപമെന്നുളളില്‍ കിതയ്‌ക്കുന്നു  ഒലിച്ചിറങ്ങിയ സ്‌നേഹതീരങ്ങളി- ന്നെവിടേക്ക്‌ ദൂരേയ്‌ക്ക്‌ പോയ്‌ മറഞ്ഞൂ  പാട്ടും കളിയുമായി മേളിച്ച കാലങ്ങ- ളോര്‍മ്മയില്‍ മാത്രം വിതുമ്പി നില്‍പൂ  അനുജ . എ . കെ  വിളയില്‍ വീട്‌  വേട്ടമ്പളളി  ഇരിഞ്ചയം . പി . ഒ  നെടുമങ്ങാട്‌

സ്വര്‍ണ്ണ നാദം :: ഗ്രീഷ്‌മ പി ജി

ഗ്രീഷ്‌മ പി ജി കൊച്ചുപൂവേ നിന്റെ മന്ദഹാസത്തിലും  കയ്‌ച്ചു തേട്ടുന്നു വേദനയെന്തിനോ ?  കൊച്ചുപൂവേ നിന്റെ മുഖമെന്തുമാടുവാന്‍  അമ്മയെ വിട്ടുപോകുമെന്നോ ഭയം  നാളെ ദേവന്റെ സൗന്ദര്യമാകുവാന്‍  നീയൊരര്‍ച്ചനാ പുഷ്‌പമായ്‌ മാറിടും  ചന്ദനം ശാന്ത ഗന്ധം നിറയ്‌ക്കുന്നു  സ്വര്‍ണ്ണനാദം മധുരം മുഴങ്ങുന്നു  സ്‌നേഹനാളങ്ങള്‍ ദീപമായ്‌ കത്തുന്നു  ദേവവേണുവില്‍ ഗാനമാകുന്നു നീ  വിണ്ണില്‍ നിന്നു പൂപ്പുഞ്ചിരി തൂകിടും  വെണ്മതിക്കല പാല്‍നിലാത്തേനില്‍ നീ  ചന്ദനമായലിഞ്ഞങ്ങു ചേര്‍ന്നിടും  നിത്യജീവസുഗന്ധമായ്‌ പാറിടും  ദേവന്‍ നിന്നെയാ മാറോടു ചേര്‍ക്കുമ്പോള്‍  നിന്റെ ജീവിതോദ്ദേശ്യവും പൂര്‍ണ്ണമാം  അങ്ങനെ ജന്മപുണ്യമായ്‌ പൂക്കും നീ-  യമ്മതന്‍ സ്‌നേഹസൗഭഗമല്ലയോ 

കാട്, പ്രണയം, വിലാപം :: ഡി. യേശുദാസ്

ഡി.യേശുദാസ് 1 കാട്ടാറിൽ കാലുകളിട്ട - ക്കല്ലിലിരുന്നില്ലേ… പാടിപ്പാടിക്കാട്ടാറങ്ങനെ വിരൽകളിലൂടെ - ക്കയറിക്കയറി നമുക്കുമീതെ - ക്കവിഞ്ഞുപോയില്ലേ കാടു ചലിച്ചു മദിച്ചും കൊണ്ട് നമ്മെ വിഴുങ്ങിയൊരോർമയിലൂടെ നടപ്പില്ലേയൊരു താലോലത്തിൻ മഴവിരിയുന്ന വെയിൽ ബോധത്തിൻ , നരവ്യാമോഹത്തിൻ മണൽത്തരിപ്പുകളില്ലാതെ ഇതു ചതി , ഇതു ദുര , ഇതു തീരാപ്പക ഇതു കാടിതു നദി , ഇതു നാമെന്നും അറിയാതേതോ ഒന്നിന്നുള്ളിൽ മറന്നിരിക്കും വഴക്കമായില്ലേ പ്രിയതരമൊരൈതിഹ്യത്തിൻ പ്രാണപ്പൊരുളായ് ക്കൊത്തിയെടുക്കാമെന്നു തുടുത്തില്ലേ ദുരൂഹജീവൽക്കയങ്ങളിൽനി - ന്നൂറിക്കൂടിയൊരിരുൾത്തണുപ്പിൻ ഭീതികൾമെല്ലെപ്പതഞ്ഞൊഴിഞ്ഞില്ലേ ആറും കാടും കാറ്റും മണവും പുലരികളുച്ചകൾ സന്ധ്യകൾ പാട്ടുകൾ നിരവധി ജന്മപരമ്പരപോലെ പ്രാണനെ മുക്കിയലക്കിയെടുക്കെ ഒരു വെള്ളാരംകല്ലിന്മിനുസം ഉള്ളിലറിഞ്ഞു തിരിക്കാനായതു - മോർമയിലുണ്ടതി - ഗാഢമൊരോർമ 2 ഒരുനാൾ പിന്നെയുമേതോ വ്യഥകൾ ചുഴറ്റിയലസിയ ജീവിതമേറ്റിത്തനിയെ ആറും കാടും കാറ്റും മണവും ഋതുവിന്യാസക്കാവും തേടി ആവിലമെത്തുമ്പോ...

വിധി :: ആതിരദേവി റ്റി ആർ

  ആതിരദേവി റ്റി ആർ കുഞ്ഞേ ......   നിന്‍ മിഴികളില്‍ നിന്നുയര്‍ന്നു -  പൊങ്ങും  അഗ്നിതന്‍ തീക്ഷ്‌ണജ്വാലകള്‍ .   കണ്ടു ഞാ- ന വിടുതിര്‍ന്നു വീഴും  പ്രതീക്ഷകള്‍ തന്‍  മറയും ഉയിരുകള്‍  അത്‌ കണ്ട്‌  കൈകൊട്ടിച്ചിരിക്കാന്‍  ഉച്ചത്തില്‍ കാഹളം മുഴക്കാന്‍  ഉണ്ടെന്നും ചുറ്റും നൂറായിരങ്ങള്‍  കാണാത്ത താഴ്‌വര  മുറുകെ പിടിയ്‌ക്കും  കുന്നിന്‍ നെറുകതന്‍  സ്‌നേഹത്തിന്‍ കരങ്ങളും  കാനനച്ചോലയില്‍  ആര്‍ത്തിറങ്ങും  വാനരപ്പടയുടെ കുസൃതികളും  കണ്ടിരുന്നാലും  അറിയാതെപൊഴിയും  മിഴിനീര്‍ ത്തുളളികള്‍  ഒരിക്കല്‍ ഇതിഌത്തരം  തരും നാള്‍ വരുമൊടുവില്‍  നിന്‍മിഴിനീര്‍തുടയ്‌ക്കാന്‍  അതെത്തുന്ന നാള്‍ കരങ്ങളും ഉടലും  കൂന്തലിന്‍ നിറം  കടമെടുത്തെങ്കില്‍  പഴിയ്‌ക്കരുത്‌ നീ കാലത്തെ  അതിനുണ്ട്‌ ഏവര്‍ക്കുമൊരുത്തരം  പറഞ്ഞു തഴക്കം വന്ന  രണ്ടക്ഷരങ്ങള്‍  നീയും പരാതിക- ളവിടെ വയ്‌ക്കൂ ...   'വിധി'യില്‍ പരിതപിക്കാതെന്നും  സു...