Skip to main content

ഒറ്റയാന്‍, മുഖവും ചിരിക്കുന്നു


malayalamasika.in/2013/10/blog-post_481.html


വര്‍ക്കല കവലയൂര്‍ ഗ്രാമത്തിന്റെ കുഞ്ഞുണ്ണിമാഷാണ്‌ താണുവന്‍ ആചാരി - കുട്ടികളോട്‌ കൂടുമ്പോള്‍ അവരിലൊരാളായി താണുവന്‍ സാർ മാറുന്നു. ഒന്ന്‌ കൂനി ഓടിനടന്ന്‌ ഡി പി ഇ പി ശൈലിയില്‍ ഒരുപാട്‌ അദ്ധ്വാനിച്ച അദ്ധ്യാപക പ്രതിഭയാണദ്ദേഹം.. എന്നാല്‍ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളില്‍ കുട്ടിത്തത്തിന്റെ ലാളിത്യം അത്രകണ്ട്‌ അനുഭവപ്പെടുന്നില്ല. ബോധപൂര്‍വ്വം കടന്നുവരുന്ന ബൗദ്ധികഭാവം കുട്ടിസാഹിത്യത്തിന്റെ തലത്തില്‍ നിന്ന്‌ ഈ ബാലകവിതകളെ മാറ്റിനിര്‍ത്തുന്നു.

malayalamasika.in/2013/10/blog-post_3180.html ഒറ്റയാന്‍, മുഖവും ചിരിക്കുന്നു എന്നീ ബാലസാഹിത്യകൃതികളില്‍ കവിതാഗുണത്തെക്കാളുപരി സ്വഭാവശുദ്ധിയ്ക്ക്‌ ഊന്നല്‍ കൊടുക്കുന്ന ഒരദ്ധ്യാപകമനസ്സാണ്‌ കാണുന്നത്‌. ബാലമസ്സുകളിലേക്കിറങ്ങിച്ചെല്ലലിനുപകരം ബാലമനസ്സിന്റെ ഭിന്നഭാവങ്ങളാവിഷ്കരിക്കലാണ്‌ കവിതകളില്‍ കാണുന്നത്‌. പ്രകൃതിയും പള്ളിക്കൂടവുമാണ്‌ കവിതകളിലെ പ്രധാനവിഷയം. ചില്ലറയില്ല എന്ന കവിതയില്‍ വാക്കിന്റെ ധ്വനന ശക്തി ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്‌. കുഞ്ഞുണ്ണിസ്പര്‍ശം കാണുന്ന കവിതയാണ്‌ ഈ സമാഹാരത്തിലെ ഒറ്റയാന്‍.

25 കുട്ടിക്കവിതകള്‍ അടങ്ങുന്ന ഒറ്റയാന്‌ എം.പി അപ്പനാണ്‌ അവതാരികയെഴുതിയത്‌. മുഖവുംചിരിക്കുന്നു എന്ന കവിതാസമാഹാരത്തിലെത്തുമ്പോള്‍ വിഷയങ്ങളില്‍ വൈവിധ്യമേറുന്നു. ബോധപൂര്‍വ്വം സാമൂഹ്യപ്രശ്നങ്ങളിലേയ്ക്ക്‌ കവിത കൊണ്ടുപോകുന്നതായി അനുഭവപ്പെടുന്നു. അമ്മയ്ക്കൊരുരുള, വൃദ്ധസദനം, ഗുരുദേവന്റെ ഫലിതങ്ങള്‍ തുടങ്ങിയ കവിതകള്‍ വിചാരശീലരായ വായനക്കാര്‍ക്കുള്ളതാണ്‌.

നവകൗമാരസമൂഹത്തില്‍ അകമേ അണയുന്ന ആര്‍ദ്രതയുടെ വിളക്കിനെ പരമാവധി പ്രകാശമിയറ്റുന്നതാക്കാന്‍ അദ്ധ്യാപകന്‍ കൂടിയായ കവിയ്ക്ക്‌ ഇരട്ടബാദ്ധ്യതയാണെന്ന്‌ അവതാരികയില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ കുറിക്കുന്നു. ഈ ബാദ്ധ്യതയേറിയതു കൊണ്ടാവാം സോദ്ദേശ്യകവിതകള്‍ മാത്രമായി മിക്ക കവിതകളും പരിമിതപ്പെട്ടത്‌.
---000---

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...