Skip to main content

Commodity Market - ഒരു ആമുഖം



ഭാരതത്തിന്റെ വളരുന്ന സാമ്പത്തിക സ്ഥിതിയിൽ വിശ്വസിക്കുന്ന ഒരു കൂട്ടം നല്ല നിക്ഷേപകർക്കായി അതിനേക്കാൾ ഉപരി കച്ചവടക്കാർക്കായി അവധി വ്യാപാരം/ Commodity Market എന്ന കരകാണാക്കടലിന്റെ ചില പ്രത്യേകതകൾ
വളരെയധികം റിസ്കെടുത്ത് കച്ചവടം ചെയ്യുന്ന ഈ മാർക്കറ്റ്‌ യഥാർത്ഥത്തിൽ റിസ്ക്‌ (Risk) ഒഴിവാക്കാനായി രൂപപ്പെടുത്തിയതാണ്. കർഷകർക്ക് അനുഭവപ്പെടുന്ന ഉത്പന്ന വിലകളിലെ വ്യതിയാനം ഇല്ലാതാക്കുന്നതിനായാണ് ആദ്യകാലങ്ങളിൽ ഇത്തരം ഒരു 'ചന്ത' വിഭാവനം ചെയ്തത്. പിന്നീട് ഇതിലേക്ക് ലാഭമെടുക്കാനായി മാത്രം പുറത്തു നിന്ന് ഇടപാടുകാരും എത്തിച്ചേർന്നു.
കർഷകർക്കായി വിഭാവനം ചെയ്തത് എന്ന് എടുത്തു പറയാൻ കാരണം, വിളവുകൾക്കുമേൽ സമയബന്ധിതമായി അനുഭവപ്പെടുന്ന വില വ്യതിയാനങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഇതു വിഭാവനം ചെയ്തത്.
ഉദാ: ഒരു കർഷകൻ ജനുവരി മാസത്തിൽ നെൽകൃഷി ചെയ്യാൻ തയ്യാറെടുക്കുന്നു. ഇതേ മാസത്തിലെ നെല്ലിന്റെ മാർക്കറ്റ് റേറ്റ്  10/Kg ആണ്. ആ കർഷകന് ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ ചെലവിടേണ്ടത് വിത്ത്, വളം എന്നിവയെല്ലാം കൂടി 7 രൂപയാണ്. ഇപ്പോഴത്തെ മാർക്കറ്റ് റേറ്റനുസരിച്ച് ആ കർഷകന് ഒരു കിലോയിൽ 3 രൂപ ലാഭം ലഭിക്കുന്നു. എന്നാൽ, ഇവിടെ കർഷകന് വെല്ലുവിളിയാകുന്നത് നെൽവിലയിലെ അസ്ഥിരതയാണ്. കാരണം 6 മാസങ്ങൾക്കു ശേഷം ആ കർഷകൻ തന്റെ വിളവിനെ വിൽപ്പനയ്ക്കായി വയ്ക്കുമ്പോൾ മാർക്കറ്റിൽ 10 രൂപയായിരിക്കണം വില. ഇത്തരം റിസ്ക്‌ ഒഴിവാക്കാൻ ആ കർഷകന് Commodity Market-നെ സമീപിക്കാം. അദ്ദേഹത്തിന് നെല്ലിന്റെ ഒരു കോണ്‍ട്രാക്റ്റ് (Contract), സെൽ (Sell) ചെയ്തു വയ്ക്കാവുന്നതാണ്. 
അങ്ങനെ ചെയ്യുമ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് ലാഭം ലഭിക്കുന്നത് എന്നു നമുക്കു നോക്കാം. 
അദ്ദേഹം ഉദ്ദേശിക്കുന്ന വില Rs: 10/Kg. ആറു മാസങ്ങൾക്കു ശേഷം നെല്ലിന്റെ വില 8 രൂപ ആയെന്നിരിക്കട്ടെ, അദ്ദേഹത്തിന് മാർക്കറ്റിൽ വിൽക്കുമ്പോൾ 2 രൂപ പ്രതീക്ഷിച്ചതിനേക്കാൾ നഷ്ടമാവും എന്നിരുന്നാലും Commodity Market-ൽ sell ചെയ്ത കോണ്‍ട്രാക്റ്റ് (Contract) 2 രൂപ ലാഭത്തിലായിരിക്കും. അതിനാൽ ആ കർഷകന് 10 രൂപ തന്നെ ഒരു കിലോ നെല്ലിനു വിലയായി ലഭിച്ച ഫലം അനുഭവപ്പെടുന്നു.  
ഇനി തിരിച്ചു ചിന്തിച്ചു നോക്കാം. കർഷകൻ വിൽക്കുമ്പോൾ നെല്ലിനു 12 രൂപയാണ് മാർക്കറ്റ് വിലയെങ്കിൽ 2 രൂപ പ്രതീക്ഷിച്ചതിനേക്കാൾ അധികം ലഭിക്കും. എന്നിരുന്നാലും Commodity Market-ൽ sell ചെയ്ത കോണ്‍ട്രാക്റ്റ് (Contract) 2 രൂപ നഷ്ടത്തിലുമാകും. ഇതിലും കർഷകനു 10 രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ആയതിനാൽത്തന്നെ ഇതിനെ 'ഹെഡ്ജിംഗ്' (Hedging) എന്നു പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ, നമുക്കഭിമുഖീകരിക്കേണ്ട അസ്ഥിരതയെ കുറയ്ക്കാൻ സാധിക്കുന്നു.
---000---

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...