Skip to main content

Posts

Showing posts from May, 2013

കവിതയും ഞാനും :: റാണി ബാലരാമൻ

കവിത എഴുതാൻ ആഗ്രഹിക്കുന്നവർക്കും എഴുതുന്നവർക്കും ഒരു നാലാം ക്ലാസുകാരിയുടെ കവിതാ രചനാ തുടക്കത്തിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞുതരാം. ഇതുകേട്ട് ഒരു പക്ഷേ സ്വർഗ്ഗപഥമേറിയ കവി പി. കെ. ഭരത പിഷാരടി എം. എയും എന്റെ പ്രിയപ്പെട്ട അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ടാവും. ഞാനന്ന് നാലം ക്ലാസിൽ പഠിക്കുകയായിരുന്നു. അവരവരുടെ സാഹിത്യ അഭിരുചി പരിശോധിക്കാൻ കവിതകളോ കഥകളോ  ലേഖനങ്ങളോ എന്തെങ്കിലും എഴുതണമെന്ന് ടീച്ചർ പറഞ്ഞു. അതിൽ നിന്നും തിരഞ്ഞെടുക്കുന്നവ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഇതു കേട്ടപ്പോൾ എനിക്കും കവിത എഴുതണമെന്ന് തോന്നി. തറവാട്ടിൽ അന്നും ഇന്നും കവിതയ്ക്ക് ഒരു പഞ്ഞവുമില്ല. അമ്മയുടെ അമ്മയും അച്ഛനും അനിയത്തിയും ഒക്കെ കവിതയെഴുതുന്നവരാണ്. അവരെഴുതുന്നവയെല്ലാം അമ്മ വായിക്കും. അവ മക്കളായ ഞങ്ങളെ ചൊല്ലി കേൾപ്പിക്കുകയും പതിവാണ്. എന്റെ ചേച്ചി ജനിച്ച സമയത്ത് അമ്മുമ്മ ചേച്ചിയുടെ നക്ഷത്രവും മാസവും തീയതിയും എല്ലാം കോർത്ത് താരാട്ട് എഴുതിയത്  ഏറെ ശ്രദ്ധേയമാണ്. അതുപോല ചിറ്റമ്മ മുത്തച്ഛന് എഴുതുന്ന കത്തുകൾ കവിതാ രൂപത്തിലായിരുന്നു എന്നതും അമ്മ പറഞ്ഞ് എനിക്ക് അറിയാം. ഇങ്ങനെയുള്ള തറവാട്ടിൽ ജ...

സാഹിത്യം ഓരത്തല്ലാതാകണം

സാഹിത്യം ജീവിതത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയില്‍ എത്തണം . സിനിമയുടെതുപോലുള്ള ജൈവബന്ധം അതിനുണ്ടാകണം . സാഹിത്യത്തിന്റെ നിലനില്‌പിനുവേണ്ടി സംസാരിക്കാനും എഴുതാനും എഴുത്തുകാര്‍ ബദ്ധശ്രദ്ധരാകണം . എഴുത്തുകാര്‍ക്കു തമ്മില്‍ ശക്തമായ ആത്മബന്ധം ഉണ്ടാകണം . സിനിമാരംഗത്തോ , മറ്റു കലാരംഗങ്ങളിലോ ഉള്ള ഐക്യത സാഹിത്യരംഗത്ത്‌ ഇല്ലെന്ന്‌ എഴുത്തുകാര്‍ പൊതുവില്‍ സമ്മതിക്കുമ്പോഴും അത്തരമൊരു ഐക്യം ഉണ്ടാക്കിയെടുക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടക്കുന്നില്ലെന്നതാണ്‌ സത്യം .   തനിക്കുശേഷം വരുന്ന എഴുത്തുകാര്‍ തന്നെക്കാള്‍ മോശപ്പെട്ടവരാണെന്ന ധാരണ ഇവിടത്തെ ഭൂരിപക്ഷം മുതിര്‍ന്ന എഴുത്തുകാരെയും ഭരിക്കുന്നു . അതുകൊണ്ടുതന്നെ അവര്‍ പുതുതലമുറയിലെ എഴുത്തുകാരുടെ കൃതികള്‍ വാങ്ങുകയോ , വായിക്കുകയോ ചെയ്യുന്നില്ല . തങ്ങള്‍ എഴുതിയതിനപ്പുറം സാഹിത്യമില്ലെന്നു വിശ്വസിക്കുന്ന ഇവര്‍ പുതു എഴുത്തുകാര്‍ക്ക്‌ അംഗീകാരങ്ങള്‍ കിട്ടുന്നതുപോലും ഇഷ്‌ടപ്പെടാത്തവരാണ്‌ . ഇങ്ങനെ സാഹിത്യത്തിലെ തമ്പുരാക്കന്മാരായ എഴുത്തുകാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കൂട്ടം ദൃശ്യരും അദൃശ്യരുമായ ലോബികള്‍ ഇക്കാലത്തും മലയാളസാഹിത്യത്തെ മ...

പനി :: വിജയൻ പാലാഴി

വിജയൻ പാലാഴി എന്റെ.. എന്റെ എന്നു പറയാൻ ‘ പനി ‘ മാത്രമാണുള്ളത്. വർഷംതോറും വിവിധ പേരുകളിൽ അത് എന്റെ സ്വന്തമാകുന്നു. വിവാദങ്ങളാകുന്നു. ആദ്യം നദിയുടെ,​ തടാകങ്ങളുടെ ചുറ്റാട കവർന്നു. രക്തവും മാംസവും മജ്ജയും.. വരും വിപത്തിൻറെ ചിലമ്പിച്ച നാദം അധികാരം തിരിച്ചറിഞ്ഞില്ല. സംസ്കാരങ്ങൾ തീർത്ത നദിക്കരയിൽ ‘ പനി ‘ പ്പകർച്ചയുടെ വാർഷികാഘോഷം .   നഗരങ്ങളിലെ പൊങ്ങച്ചാതുരാലയങ്ങൾ പണം കൊയ്യാൻ കാത്തു നിന്നു. വാർഷിക പനി കഴിയുമ്പോൾ ഒരു ബ്ളോക്കുകൂടി പുതിയത്. നദി എന്തെന്ന് മുടന്തൻ നീരൊഴുക്ക് ചോദിച്ചു. തടാകമെന്തെന്ന് മഞ്ഞ മഴത്തുള്ളി ചോദിച്ചു. പനി പനി പനി എന്നു മാത്രം ഉത്തരം.

മഹാകവി പി

ഫൽഗുനൻ വടവുകോടിന് പുരസ്കാരം

ഫൽഗുനൻ വടവുകോട്

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം :: സുധാകരൻ ചന്തവിള

ജയിൽവസന്തം :: സുധാകരൻ ചന്തവിള

തിരസ്കാരം :: സുധാകരൻ ചന്തവിള

പ്രവാഹം :: അനിത ഹരി

അനിത ഹരി

കവചം :: ഷാമില ഷൂജ

അത്   ദേവാലയമായിരുന്നു. അവളവിടുത്തെ കാവൾക്കാരി മാത്രമല്ല, നാദവും  വെളിച്ചവും ആയിരുന്നു.  അവളുടെ   കരസ്പർശത്താൽ  അവിടെ  സ്നേഹമലരുകൾ  വിടർന്നു. ചുവരുകൾ   പോലും  ആ  സുഗന്ധമേറ്റു  വാങ്ങി.  ഒരു  നിയോഗം  പോലെ  അവൻ  കടന്നു  വന്നു. അവളവന്  നിറഞ്ഞ  സ്നേഹം വാഗ്ദാനം  ചെയ്തു.  അവനു  വേണ്ടത്  നാദവും  വെളിച്ചവും  മാത്രമായിരുന്നു. അവന്റെ  കണ്ണുകളിൽ  കണ്ട  നക്ഷത്രമുത്തുകൾ  അവളെ  മോഹിപ്പിച്ച. അവ വാരിയെടുത്ത്  മഴവിൽക്കുളിരായണിയാൻ  അവളുടെ ഹൃദയം തുടിച്ചു . അവൾക്കു ചുറ്റും  വിഭാണ്ടക കവചങ്ങളുണ്ടായിരുന്നു.  അവളുടെ മുന്നറിയിപ്പ്  അവൻ  ചെവിക്കൊണ്ടില്ല. നാദവും  വെളിച്ചവും  അവൻ കവർന്നു. ഉഗ്രശാസനമാവാഹിച്ച പാറക്കെട്ടുകൾ നിലം പൊത്തി അവൻ അവളെ ഒറ്റക്കാക്കി കടന്നു കളഞ്ഞു.  അവളാകട്ടെ, ജീവനുള്ളതിനാൽ. അടക്കം ചെയ്യനാകാത്തതിനാൽ  ചീഞ്ഞുനാറിയ  തൻറെ ശവവുമായി മരവിച്ചിരുന്നു.  ദേവാലയം ...

ഒറീസ, ഉണ്ണി മുകുന്ദനെ കാത്തോളണേ... :: ശംഭു ആർ നായർ

ശംഭു ആർ നായർ   കണ്ടപ്പോൾ 1980 കളിലെ പ്രണയം പ്രമേയമായ ഒരു സിനിമയാണ് ഒറീസ.  അനാചാരങ്ങളുടെ ആലയമായ GANJAM എന്ന ഗ്രാമം ഒറീസയിലാണ്. അവിടത്തെ ആചാരങ്ങളും അടിമത്ത മനോഭാവവും സുനേയി എന്ന പെൺകുട്ടിയെ വേട്ടയാടുന്നു. സ്വന്തം ചേച്ചിയുടെ വിധി തന്നെയാണ് അവളെയും കാത്തിരിക്കുന്നത്.  സുനേയിയുടെ സുരക്ഷയ്ക്കായി ജില്ലാ കളക്ടർ നിയോഗിച്ച രണ്ടു കോൺസ്റ്റബിൾമാരിലൊരാളാണ് മലയാളിയായ ക്രിസ്തുദാസ്. സുരക്ഷയ്ക്കു വേണ്ടി എപ്പോഴും സുനേയിയുടെ കൂടെ നടക്കുകയാണ്  ക്രിസ്തുദാസ്. അങ്ങനെയങ്ങനെ അവർ പ്രണയബദ്ധരാകുന്നു..... വയസ്സായ  ക്രിസ്തുദാസും സുനേയിയും ഇന്നത്തെ ഒഡീഷയിൽ ട്രെയിനിറങ്ങുന്നതോടെയാണ് കഥ തുടങ്ങുന്നത്, തീരുന്നത്  സുനേയിയുടെ മരണത്തോടെയും. സിനിമ കാണുന്നവർക്ക് സിനിമ വളരെ നീളം കൂടിയതായി തോന്നും. അത്രയ്ക്കിഴച്ചിലാണ്. ( എൻറെ അമ്മയെപ്പോലുള്ളവർക്കു കുഴപ്പമില്ല. ഇരുന്നുറങ്ങിയാൽ മതിയല്ലൊ.)  നല്ല സെറ്റും ഗെറ്റപ്പുമൊക്കെയുണ്ട്, എന്നിട്ടും ഈ സിനിമ എന്താ ഇങ്ങനെ ? എന്നാലും അഭിനേതാക്കൾ നന്നായി perform ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻറെ സിനിമയായതു കൊണ്ടാണ് ഞങ്ങൾ കാണാൻ ആക്രാന്ദം കാണിച്ചത്. ...


പുനർജനി

കവിത തുളുമ്പുന്ന  ദേശഭക്തിഗാനങ്ങൾ . ഗേയഗുണം കൊണ്ടും ശ്രദ്ധേയം. മഹാത്മാഗാന്ധിയേയും നേതാജി സുഭാഷ് ചന്ദ്രബോസിനേയും ഭഗത് സിംഗിനേയും ഭാരത മാതാവിനുവേണ്ടി മാത്രം ജീവിച്ച മറ്റു ബലിദാനികളേയും ഭക്തിയോടെ സ്മരിക്കുന്നു. മനുഷ്യമനസ്സിൽ ആദർശത്തിന്റേയും സംസ്കാരത്തിന്റേയും അമൃതഗംഗാപ്രവാഹമുണർത്തുവാനുള്ള കഴിവ് പുനർജ്ജനി യിലെ ഗീതങ്ങൾക്കുണ്ട്. ബലിദാനം സുഭാഷിതം ഇനിയുമേകാനെത്തി ഞാന്‍ യുഗഭേരി അഭൗമകാന്തി രാഷ്ട്രനായകാ... മരണം വരേയ്ക്കും വീരവ്രതന്മാര്‍ നാം മുന്നേറുക പെരുമ്പറ ഭാരതമലര്‍വാടി ഇനി പുസ്തകവും ആഡിയോ സി ഡിയും ലഭിക്കന്നതിന്  100 രൂപയും   പുസ്തകം മാത്രം ലഭിക്കന്നതിന്  20 രൂപയും     M O/DD അയയ്ക്കുക.  (പോസ്റ്റേജ് സൗജന്യം) അയയ്ക്കേണ്ട വിലാസം N Sabu Smitha Bhavan Avanavanchery P. O. Thiruvananthapuram 695103

Post Background Blue Sky


നീയകത്തുദിക്കെ

നീയകത്തുദിക്കെയേതു             ചൂടുമെത്ര ശീതളം നീയപാര സ്‌നേഹശാന്തി             നേരൊരാത്മ സൗഭഗം നീയൊരുള്‍ക്കരുത്തുയിർക്കു-              മൂര്‍ജ്ജതാളവൈഭവം നീയെനിക്കു പൂര്‍വ്വജന്മ-              പുണ്യഭാവഭാവുകം. --- രജി ചന്ദ്രശേഖർ


ഒരു തുടം വെണ്ണിലാവ്

കരയല്ലെ, കണ്ണീരൊഴുക്കല്ലെ, കെടുതിയില്‍ കരളും തകര്‍ന്നു തളര്‍ന്നിടൊല്ലെ കരയെത്തുമിത്തോണി കൈ പിടിച്ചോളു നിന്‍- കരമെന്റെ കൈകളില്‍ ഭദ്രമല്ലൊ തുറികണ്ണുരുട്ടും കൊടുംചതി, ക്രൂരത, നെറികേടു നിന്നെ വലച്ചുവല്ലെ അറിയുക നിന്നെ ഞാനോരോ വിപത്തിലും അലിവോടെ കൈകളില്‍ താങ്ങുമല്ലൊ ഒരു ജന്മമല്ലെത്ര ജന്മാന്തരങ്ങള്‍ നാ- മൊരുമിച്ചൊരേ യാത്ര ചെയ്തതല്ലെ ഒരു തുടം വെണ്ണിലാവമ്പിളിത്തെല്ലില്‍ നി- ന്നൊരു ചിരി നിന്നില്‍ നിറയ്ക്കമല്ലൊ.

വിരല്‍ ചൂണ്ടുന്നത്...

പരിചയപ്പെടുത്തലില്‍ പുളിച്ചു തേട്ടുന്ന പദവികള്‍ക്കപ്പുറം ജീവിതത്തെ നോക്കിക്കാണുകയും അറിയുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ്, കവികളേയും കലാകാരന്മാരെയും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുമാത്രമാണ് ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആയി ആരുടേയും കൂടെ കൂടാതെ, അഥവാ ഏതെങ്കിലും രാഷ്ട്രീയ രാജാക്കന്മാരുടെ സ്തുതിപാഠകരായി മാറാതെ കുറെയേറെ കവികളും കലാകാരന്മാരും ഇന്നും അനശ്വരരായി നിലനി ല്‍ ക്കുന്നത്. അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം, കലാസാഹിത്യസംഘങ്ങളോ സമിതികളോ അവര്‍ക്കു വേദിയൊരുക്കുന്നുമില്ലായിരിക്കും. പക്ഷേ, കാലവും ജനതയും നോക്കും, സഞ്ചരിക്കും, യുഗസാരഥികളായ അവര്‍ വിരല്‍ ചൂണ്ടുന്നിടത്തേക്ക്..... --- Raji Chandrasekhar 2013-05-13


ഒന്നു ചിരിച്ചു പാടാന്‍

വെറുതെ , മിഴി കോര്‍ത്തു നിന്നിടാമൊന്നുമേ പറയാതെ , യെന്തോ പറഞ്ഞു പോകാം ഇനി നമ്മള്‍ കാണുമോ , കരിയില കാറ്റത്തു തനിയേ പറന്നു മറഞ്ഞു പോകാം . ഒരു വാക്കുപോലുമില്ലോതിയില്ലിന്നോള - മൊരു കനല്‍ കരളില്‍ നാമോര്‍ത്തു വച്ചു തരളമാം പൂമണം നിസ്വനം നീലാഭ തിരളുന്ന പീലിയും കാത്തു വച്ചു . ഒരു രാവു മായ്ചു പൊന്‍കതിരുകള്‍ വിരിയിക്കു - മൊരു നോട്ട , മീ ജന്മനേര്‍വെളിച്ചം അതുപോരു , മേതിരുള്‍ പാതയും താണ്ടുവാ - നിതുപോലെ , യൊന്നു ചിരിച്ചു പാടാന്‍ .