Skip to main content

Harikumar Elayidam :: ഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്..


'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'
                                   
ഓണത്തെ കുറിച്ച് നാം സംസാരിക്കുമ്പോഴൊക്കെ സമത്വ സുന്ദരമായ ഭൂതകാലത്തെ ഗൃഹാതുരതയോടെ വിവരിക്കുക പതിവാണ്. എന്നാൽ, കാല്പനികമായി നാം പറഞ്ഞു കൂട്ടുന്നതൊക്കെയും വാസ്തവമാണോ? ആയിരിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഭാഷയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന ചില ശൈലികളും പഴഞ്ചൊല്ലുകളും. 

നാമിന്ന് ആഘോഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതുപോലെ, ഓണം ആഘോഷിക്കുകയോ, എന്തിന്, ഓണത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ജനവിഭാഗങ്ങളും പഴയകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.

'ഓണം കേറാമൂല' എന്നാണ് അത്തരം സ്ഥലങ്ങളെ ശൈലിയിലൂടെ ഭാഷ അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന്‍റെ വർണ്ണാഭകളില്‍ നിന്നകന്ന്, വെളിച്ചപ്പെടാത്ത ഒറ്റപ്പെട്ട മനുഷ്യരുടെ ജീവചരിത്രക്കുറിപ്പാണ് 'ഓണം കേറാമൂല'യില്‍ കോറിയിടപ്പെട്ടിരിക്കുന്നത്.

'ഓണം അടുത്ത ചാലിയൻ' 'കാണം വിറ്റും ഓണം ഉണ്ണണം' എന്നിങ്ങനെ  ഓണ സംബന്ധിയായ രണ്ട് പഴഞ്ചൊല്ലുകള്‍ ഡോ. ഗുണ്ടര്‍ട്ട് തന്‍റെ മലയാളം നിഘണ്ടുവില്‍ എഴുതുന്നുണ്ട്.

ചാലിയന്മാർ സമൂഹത്തിലെ ഒരു ജാതി വിഭാഗം ആളുകളാണ്. വസ്ത്രങ്ങൾ അലക്കുകയും തുണിയിൽ ചായം മുക്കുകയുമാണ് അവരുടെ ഉപജീവനമാർഗ്ഗം. കർക്കടകത്തിലെ ദുർഘടങ്ങളെല്ലാം ഒഴിഞ്ഞ്, വലിയ തിരക്കിലേക്കാണ് അവരെ സംബന്ധിച്ചിടത്തോളം ചിങ്ങം മിഴിതുറക്കുന്നത്. സമയത്തിന് ആഹാരം കഴിക്കാൻ പോലും അവർക്ക് അപ്പോള്‍ കഴിയാറില്ല. ആ നിലയ്ക്ക് ആഘോഷത്തിന്‍റെ കാര്യം പറയാനുമില്ല.
                                                                                                                                                               
 'കാണം വിറ്റും  ഓണമുണ്ണണം' എന്ന പഴഞ്ചൊല്ല് ഡോ. ഗുണ്ടര്‍ട്ട് തന്‍റെ നിഘണ്ടുവില്‍ ഉദ്ധരിക്കുന്നുണ്ട്.

കാണം (ഭൗതിക സ്വത്തുക്കൾ) നഷ്ടപ്പെടുത്തിയായാലും ഓണാഘോഷത്തിൽ പങ്കുചേരാൻ ആരെയോ ആഹ്വാനം ചെയ്യുന്നതിന്‍റെ സ്വഭാവം ഈ പഴഞ്ചൊല്ലിലുണ്ട്. ആ പഴഞ്ചൊൽ അഭിസംബോധന ചെയ്യുന്ന ആളുകളുടെ ആത്മാഭിമാനത്തെ തൊട്ടു ഉണർത്തി ഉള്ളതെല്ലാം വിറ്റുപെറുക്കി ഓണം കൂടാനുളള ഒരു ത്വര അവരിൽ ഉണ്ടാക്കുവാൻ പ്രേരണാ ദായകമായാണ് ഈ പഴഞ്ചൊല്ല് പ്രയോഗവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഓണത്തിന്‍റെ ധാരാളിത്തത്തിലേക്ക് പ്രലോഭനത്തിന്‍റെ ചൂണ്ടകൊരുത്ത് കാണത്തിന്‍റെ ഉടമസ്ഥനെ ക്ഷണിക്കുകയാണ്.

'കാണം' എന്നതിനു 'ഭൂമിയുടെ ഉടമസ്ഥാവകാശം' എന്നാണര്‍ത്ഥം. 'കാണപ്പുലയന്‍' എന്നൊരു പ്രയോഗം നിലവിലുണ്ട്. 'പുലം' എന്നതിന് വയല്‍ എന്നര്‍ത്ഥം നിഘണ്ടുക്കള്‍ നല്‍കുന്നു. അങ്ങനെ നോക്കുമ്പോള്‍ 'പുലയന്‍' വയലിന്‍റെ അധികാരി / ഉടമസ്ഥന്‍ ആണ്. അഥവാ അങ്ങനെയായിരുന്നു. അതായത്, പുലയനെന്നാല്‍ വയലിന്‍റെ ഉടമയും കര്‍ഷകനുമായിരുന്നുവെന്നര്‍ത്ഥം. അതുകൊണ്ടാണ് 'കാണപ്പുലയന്‍' എന്ന ശൈലി സാധുതമാവുന്നത്.

ഭൂമിയുടെ യഥാര്‍ത്ഥ ഉടമകൂടിയായിരുന്നു ഒരിക്കല്‍ അയാള്‍. അയാളോടാണ് ഓണത്തിന് കാണം വില്‍ക്കണം എന്ന് ആരോ പറയുന്നത്.

ഓണം കാണപ്പുലയന് വലിയ വിശേഷങ്ങളല്ലായിരുന്നുവെന്ന സൂചനയും ഇതില്‍ ഉളളടങ്ങിയിരിക്കുന്നുവെന്നു വേണം കരുതാന്‍. അപ്പോള്‍, ഇവിടെ കടന്നുവന്ന് തന്ത്രപൂര്‍വ്വം ഭൂമിയുടെ ഉടമസ്ഥാവകാശം കയ്യടക്കിയവരിലൂടെയാണ് ഈ പഴമൊഴി പ്രചരിപ്പിക്കപ്പെട്ടത് എന്നു മനസ്സിലാക്കാം.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...