Afsal Ayikkarappadi

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകൾ
  • കവിത :: Afsal Aikkarappadi :: പോസിറ്റീവും നെഗറ്റീവും
    നെഗറ്റീവാകാൻപ്രാർത്ഥിക്കണമെന്ന്വേണ്ടപ്പെട്ടവരോട്.എപ്പോഴുംപോസിറ്റീവായിരിക്കട്ടെയെകൗൺസിലർ.പോസിറ്റീവായാൽനെഗറ്റീവാകുംവരെസ്വസ്ഥതയില്ല.നെഗറ്റീവായോന്ന്ചോദിക്കുന്നവരോട്മറുപടി പറയാൻചിന്തകളെപോസിറ്റീവാക്കുക...
  • Afsal Ayikkarappadi :: രംഗ് ബിരങ്കി
    Image Credit :: Afsal Ayikkarappadi ഒറ്റനിറമുള്ള വരയല്ല സുന്ദരമായ മഴവില്ല് . ഒരേ നിറമുള്ള പൂവും ഒരു നിറമുള്ള ശലഭവും ഭംഗിയുള്ള ഒരു പൂന്തോട്ടത്തെ സൃഷ്ടിക്കില്ല. ന്യൂട്ടന്‍റെ വർണപമ്പരം പോലെ...
  • Afsal Ayikkarappadi :: പൊരുൾപൊട്ടൽ
    കണ്ണുണ്ടായിട്ടും കുന്നിന്‍റെ കുംഭയ്ക്കുള്ളിലെ കുളിരിനെ കാണാനായില്ല. കുളം മുതൽ കടൽ വരെ കിനിയുന്ന കനിവിന്‍റെ കരളുറപ്പായ കരിങ്കല്ലിനെയായിരുന്നു കരിമരുന്നിട്ട് നാമിതുവരെ കുത്തിപ്പൊട്ടിച്ചതെന്നു...

Support a Writer





    No comments: