Skip to main content

Posts

Showing posts from October, 2019

Ameer Kandal :: യാത്ര

ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍ മാഷിന്‍റെ മനസ്സില്‍ അന്നേരം പൊന്തിവന്ന ചിന്ത.  പതിവില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളില്‍ നിന്ന് ഒരു മണിക്കൂര്‍ നേരത്തേ ഇറങ്ങി ബസ് സ്റ്റോപ്പിലെ തകരഷീറ്റ് വിരിച്ച വിശ്രമകേന്ദ്രത്തില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറില്‍ കൂടുതലായി.  വണ്ടി കിട്ടിയാല്‍ തന്നെ നാട്ടിലെത്താന്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര വേണം.  അവിടെന്ന് വീട്ടിലെത്തണമെങ്കില്‍ പിന്നെയും പത്തുപതിനഞ്ച് മിനിട്ട് നടക്കണം. ചിലപ്പോഴങ്ങനെയാണ്.  അത്യാവശ്യത്തിന് വണ്ടീം വള്ളവും സമയത്തിന് കിട്ടത്തില്ല.  ആരോടെന്നില്ലാത്ത അരിശവും രോഷവും ഉരുണ്ടുകൂടി സുകുമാരന്‍ മാഷില്‍ മനംപുരട്ടാന്‍ തുടങ്ങി. ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള പഠനയാത്രയുടെ ചുമതല വളരെ സന്തോഷത്തോടെയാണ് സുകുമാരന്‍മാഷ് ഏറ്റെടുത്തത്.  പഠനയാത്ര പോകുന്ന സ്ഥലങ്ങളാകട്ടെ നേരത്തെ പലതവണ ഒറ്റയ്ക്കും കൂട്ടുകാരോടൊപ്പവും സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളുമാണ്.  എങ്കിലും സ്‌കൂളിലെ കുട്ടികളെയും കൊണ്ട് യാത്രക്ക് പോകുമ്പോള്‍ അതിന്‍റെതായ ടെന്‍ഷനുണ്ടാവുക സ്വാഭാവികം. ഓരോ ...

Aswathy P S :: Art Gallery :: Crochet Socks

--- Aswathy P S

Ruksana Kakkodi :: ഇന്ദിര, പ്രിയങ്കരി

രാജ്യത്തിന്നു പ്രിയങ്കരി - രാഷ്ട്രത്തിന്നു മഹതി, ഓരോ തുള്ളി രക്തവും - മാതൃഭൂമിയ്ക്കേകിയ മഹാറാണി.... ഇന്നുമറഞ്ഞു പോയ് - പൊലിഞ്ഞു പോയ്, ഭ്രാന്തനാമൊരുവന്റെ തോക്കിനാൽ. എരിഞ്ഞു പോയെല്ലാം. ഓർമ്മയായി. മറക്കില്ല നിൻ  കർമ്മമൊക്കെയും ' നിറപുഞ്ചിരി ചാർത്തും - നിൻ ചിത്രവും, നീറുന്നൊരോർമ്മയായ് - പുൽകിടുമ്പോൾ . ദേശസ്നേഹം, നെഞ്ചിൽ പടർത്തിയൊരമ്മേ , നിന്നെയറിയാൻ ആവതില്ലാത്തോരീ ഭൂവിലും . പ്രണാമം അമ്മേ.... പ്രണാമം നിനക്കായ്, ഏകിടാം ഞാനുമേ, ദുഃഖ സാന്ദ്രമാമീ രാവിൽ ദുഃഖ രാവിൽ. --- Ruksana Kakkodi

Yamuna Gokulam :: കരിയുന്ന കുരുന്നുകൾ

നുറുങ്ങുന്നെൻ ഹൃത്തടം നിറയുന്നെൻ മിഴികളും ഓമനക്കുരുന്നുകൾ നിങ്ങളെയോർക്കവേ... അശ്രുതൻ ധാരയാൽ കവിളിണ നനയുന്നു തീവ്രമാം നോവിനാൽ മാനസം വിങ്ങുന്നു... മാനവനെന്ന പദത്തിന്‍റെയർത്ഥവും അറിയാതെ പോയെന്നോ കാട്ടാളജൻമങ്ങൾ... കൺകളിൽ തിമിരമോ കൈകളിൽ പാശമോ... മാനസം കരിങ്കല്ലോ മതി തന്നിൽ പുഴുക്കുത്തോ.... വിണ്ണിലെ ദൈവവും മണ്ണിലെ മനുഷ്യനും... കണ്ടതില്ലെന്നോ ഈ കൊടുംപാതകം.... സഹിക്കില്ല പൊറുക്കില്ല അമ്മ തൻ മാനസം... മാപ്പില്ല നിങ്ങൾക്ക് വരും ജൻമമൊന്നിലും... മാതൃഹൃദയത്തിൻ ദുഃഖ കൊടുംചൂടിൽ... ഉരുകിയൊടുങ്ങട്ടെ നീചമാം ജൻമങ്ങൾ... പാപഭാരത്തിന്‍റെ അഗ്നിതൻ ജ്വാലയിൽ.. വെന്തെരിഞ്ഞീടട്ടെ ഇനി വരും നാളുകൾ പുനർജനിക്കണമിനി നിങ്ങൾ... കീടമായ്... കൃമിയായ് പിന്നെ ആഹരിച്ചീടുക നിർബാധം കബന്ധങ്ങൾ... --- യമുന ഗോകുലം

Sidheek Subair :: കവിതയെ പ്രണയിച്ചതിന്

കവിതയെ പ്രണയിച്ചതിന് അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ നീയിങ്ങിരമ്പിയെത്തും      തീരാ കൊതിയോടടുത്ത നേരം      ക്രൂരം, വെറുപ്പിന്‍റെ കയ്പറിഞ്ഞൂ      കാളും പകയോടെ നോക്കി ലോകർ,      കവിയെ, കപിയെന്നു മേറെയാൾക്കാർ അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ നീയിങ്ങിരമ്പിയെത്തും      കരുത്തില്ലെതിർക്കുവാനുള്ളതെന്തെൻ      പരുക്കേറ്റു പാടുമീ,പ്പേന മാത്രം.      അതിലൂറും മഷിയുടെ ശക്തി കണ്ടോർ      മതികെട്ടു സാദരം ചേർന്നു നിന്നൂ... അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ നീയിങ്ങിരമ്പിയെത്തും      ലോകരിന്‍ പാഴ് വാക്കിലല്ല കാര്യം      നെഞ്ചിൻ തുടിപ്പിൽ നീയാണു സത്യം      നേരറ്റ നേരവും കവിതയായ് നീ      നേരിൻ തുടിപ്പുമായ് പൂത്തു നിൽക്കും അണ കെട്ടിയാറു തടഞ്ഞുവച്ചാൽ, അലകടൽ നീയിങ്ങിരമ്പിയെത്തും ---   S idheek Subair

Raji Chandrasekhar :: കുഞ്ഞുമേഘങ്ങൾക്ക്...

  ആലാപനം :: Anilkumar R വര :: Aswathy P S വേട്ടപ്പേപ്പട്ടി- ക്കൊ ടുങ്കാറ്റുകോളുകൾ നഖമാഴ്ത്തി നീറ്റുമെന്‍  കുഞ്ഞുമേഘങ്ങൾക്ക്... ഇവിടെ ഞാനുണ്ട്, പ്രപഞ്ച ബോധത്തിന്‍റെ, അണു കണിക, കവി. ഒന്നല്ല, രണ്ടല്ല,  നൂറായിരം കണിക പൊട്ടിത്തെറിക്കു- ന്നൊരുഗ്ര വിസ്ഫോടനം. അമ്മയും പെങ്ങളും ഭാര്യയും പെൺമക്കള- യലിൻ ചിരിക്കൂട്ടു ബാല്യങ്ങ- ളൊക്കെയും ദേവിമാർ, പൂജ്യരാണെന്നറിഞ്ഞും ക്രൂരകാമാന്ധകാര- ച്ചതിക്കൂട്ടൊരുക്കുവോർ, വഞ്ചിച്ചു, രാപകലൂരുകൾ ചുററുവോർ നിങ്ങൾ, ഇനി ശിക്ഷ,യേറ്റു വാങ്ങൂ..... തെളിവില്ല, മൊഴിയില്ല, സാക്ഷിയില്ലാ പിന്നെ ശിക്ഷയെന്തെന്നൊരു ധാർഷ്ട്യമോടെ, എങ്ങോട്ടുപോകുന്നു, നിൽക്ക്, നിങ്ങൾ ! വിധി കേൾക്കുക, ഞങ്ങടെ, ഇന്നു തന്നെ. കൊതിപ്പിച്ചൊതുക്കി - ച്ചതിച്ചടക്കും കുഞ്ഞു നോവാഴ- മുയിർവെന്ത സത്യം, കലിതുള്ളി, ചെമ്പട്ട്, വാളും ചിലമ്പുമായെത്തുന്ന വാക്കെന്‍റെ ബോധ്യം. മാപ്പില്ല, വഞ്ചനയ്ക്കനിവാര്യമാം ശിക്ഷ മരണമാണതു തേടിയെത്തും. അവിടെയുമൊടുങ്ങില്ല, കൂട്ടും തുണയുമായ് പെയ്യും നുണക്കല്ലു- പെരുമഴച്ചാർത്തിൽ കുതന്ത്രം മെനഞ്ഞും മറുവാക്കു ചൊല്ലി,...

Ruksana Kakkodi :: നീതി

ഞങ്ങൾക്കു നീതി ലഭിച്ചുവോ? ഇല്ല ഈ ഭൂമിയിൽ പെൺവർഗ്ഗമിനിയും പിറക്കും. കാമാർത്തി കണ്ണാൽ കഴുകൻ വട്ടമിട്ട് പറക്കും. സാക്ഷരരായാലും കാമം - മൂത്താൽ നിരക്ഷർ തന്നെ. അവിടെ പൈതലില്ല, ഇളം മേനിയില്ല, തുടിക്കും ആർത്തി മാത്രം. ചോര കുടിയ്ക്കാനുള്ള തീക്ഷ്ണമാം ഭാവം മാത്രം. എത്രയെത്ര പേർ പ്രതികരിച്ചു എഴുതിയെഴുതി കവികളുടെ കൈ തളർന്നു പോയ്, എത്ര പ്രതിഷേധ ജാഥകൾ നടന്നു....!! എവിടെ, ഫലം കൂടുതൽ രൂക്ഷം. ആസിഫ, അക്സ, ശ്രീലക്ഷ്മി, ജിഷ, സൗമ്യ പേരിട്ടു വിളിച്ച മരണങ്ങൾ പേരിടാത്ത ഡൽഹി പെണ്ണ് പിന്നെ പേരിട്ടു നിർഭയയായ് എന്നാലും സമൂഹം മൊത്തം ഒരു നാമം ഞങ്ങൾക്കേകി "ഇര" . സുന്ദരമായ പദം. ഇന്നാർക്കും കടിച്ചുകീറാവുന്ന ഇര . അതേ ഞങ്ങളിന്ന് വെറും ഇരകളാണ്. കാറ്റിൽ പറക്കുന്ന തുക്കിയിട്ട വസ്ത്രങ്ങളാണ്. സത്യം തെളിഞ്ഞാൽ ഇരകൾ വെറും വിരകൾ. --- Ruksana Kakkodi കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...

Aswathy P S :: Walayar Daughters

മകളല്ല മകനാണ് മടിയിലെങ്കിൽ..... മൃദുവാകാം മാനസം മഞ്ഞു പോലെ, താതനായ് നിനവിൽ തൻ തനയയെങ്കിൽ, തിളയ്ക്കും തനു മനം തീക്ഷ്ണമാകും..... --- Aswathy P S കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...

Balamurali :: വരൂ, ദീപം തെളിക്കാം

--- Balamurali കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...

Raji Chandrasekhar :: ഈ സ്ഥിതി മാറണം.....

കുഞ്ഞുമേഘങ്ങള്‍ക്ക്... ആള്‍ബലമുള്ളവരുടെ അതിക്രമങ്ങളിൽ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടാറില്ല,, പിന്നെങ്ങനെ  ശിക്ഷിക്കപ്പെടും. അരിവാൾ പാർട്ടിയായാലും ത്രിവര്‍ണപ്പാർട്ടിയായാലും അമ്പിളിപ്പാർട്ടിയായാലും  പച്ച ചെങ്കൊടിപ്പാർട്ടിയായാലും  കുറെ ന്യായീകരണ,   പ്രതികരണ,  കത്തെഴുത്തു,  തിരികൊളുത്തു  കപട സാംസ്കാരികർ  എന്നും കൂടെയുണ്ടാകും. ഇരകൾക്കും കുടുംബത്തിനും ആരുണ്ട്...? സർക്കാര്‍ അഞ്ചോ, പത്തോ ലക്ഷം രൂപയും  സർക്കാർ ജോലിയും വാഗ്ദാനം ചെയ്യുമായിരിക്കും.... അവിടെ തീരും എല്ലാം....  ഈ സ്ഥിതി മാറണം..... ---  Raji Chandrasekhar കാമക്കൊടുങ്കാറ്റുകള്‍ പിച്ചിച്ചീന്തുന്ന കുഞ്ഞുമേഘങ്ങള്‍ക്ക്...

Raji Chandrasekhar :: കരയുവാന്‍ പാടില്ല, കവിയാണ്...

കവി, ഞാനുറങ്ങാന്‍ കാത്തിരുന്നോ, എന്‍റെ കനവുകള്‍ കട്ടെടുത്തോടി മാറാന്‍. കവിതകള്‍ കത്തും കനല്‍പ്പാടമാകെ, നിന്‍ കപടത, മാലിന്യമിട്ടുമൂടാന്‍. അരികില്‍ നിന്നൊളിമിഴിയേറിപ്പറന്നവര്‍ തിരികെയിച്ചില്ലയിലെത്തിടേണ്ട. പിരിഞ്ഞഴിയുമിഴകളങ്ങൊഴിയട്ടെ 'പ്രണയമായ്' പരിഭവമില്ല, പരാതിയില്ല. കരയുവാന്‍ പാടില്ല, കവിയാണ്, കദനത്തിന്‍- തിരികള്‍ നി,ന്നെരിയണം കരളിനുള്ളില്‍, തിരയാര്‍ത്തു വെട്ടം തുളുമ്പുന്ന വാക്കുകള്‍ കരമേകു,മാശ്വാസതീരമാകാന്‍. ---  Raji Chandrasekhar

Ameer Kandal :; ഉത്തരവാദി

..... എന്താ സ്റ്റാഫ് റൂമിലൊരു കൂട്ടം.  രാവിലെ തന്നെ മീറ്റിങ്ങോ?... ചാക്കോ മാഷ് തന്‍റെ ബൈക്ക് സ്ഥിരം വെക്കുന്ന ലൈബ്രറി കെട്ടിടത്തിന്‍റെ ഓരം ചേര്‍ന്നുള്ള തകിട് ഷീറ്റ് വിരിച്ച ഷെഡില്‍ ഒതുക്കിയിട്ട് നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു.  സമയം ഒമ്പത് അമ്പതേ ആയിട്ടുള്ളൂ.  ഇനിയുമുണ്ട് ബെല്ലടിക്കാന്‍ പത്ത് മിനിട്ട്.  രാവിലെ തന്നെ സ്‌കൂള്‍ വിസിറ്റിന് വല്ല ടീമും വന്നോ..... അടിയന്തിര മീറ്റിംഗ് കൂടാന്‍ എന്തെങ്കിലും പുതിയ പ്രശ്‌നങ്ങളും വല്ലതുമുണ്ടായോ... നടത്തത്തിന്‍റെ കിതപ്പിനൊപ്പം ചാക്കോ മാഷിന്‍റെ മനസ്സിലും പലമാതിരി ചിന്തകള്‍ തികട്ടി കൊണ്ടിരുന്നു. ങാ... എത്തിയോ.... മാഷിനേയും കാത്തിരിക്കുകയായിരുന്നു.  എന്താ മാഷേ.... ഒരു ഉത്തരവാദിത്വമൊന്നുമില്ലേ...?  മാഷിനെപോലുള്ള മുതിര്‍ന്ന അധ്യാപകര്‍ ഇങ്ങനെയായാല്‍ പിന്നെ എന്തുചെയ്യും...?  ഹെഡ്മാസ്റ്റര്‍ കലിപ്പിലാണ്.  കാര്യം മനസ്സിലാകാതെ ചാക്കോ മാഷ് വാതില്‍ക്കരികില്‍ അകത്തേക്ക് കയറണോ കയറണ്ടേ എന്നറിയാതെ മിഴിച്ചുനിന്നു. ഒന്നു ബിയിലെ ക്ലാസധ്യാപിക മഞ്ജുള മേശപ്പുറത്ത് തലചായ്ച്ച് ഏങ്ങിക്കരയുന്നു.  സ്റ...

Sarang S :: മാറ്റം

അമ്മ അറിയാത്തതായി  അവൾക്ക് ഒന്നും തന്നെ ഇല്ലായിരുന്നു.കഴിഞ്ഞ ദിവസം ലഹരിയുടെ നുര കയറ്റിയ സിറിഞ്ചിൻ ദ്രാവകം അവളുടെ കൊച്ചുശരീരത്തിൽ വിഭ്രാന്തികൾ തീർക്കുന്നത് വരെ.... --- സാരംഗ് എസ് 9747978465

Aswathy P S :: Art Gallery :: Crochet

--- Aswathy P S

Ameer Kandal :: കിംവദന്തി

എച്ച് എമ്മിന്‍റെ മേശപ്പുറത്തെ ചുവന്ന ഷീറ്റിന് പുറത്ത് വിരിച്ച ചില്ലിനടിയിലെ ഗ്രൂപ്പ് ഫോട്ടോയിലും മേശപ്പുറത്ത് അടുക്കി വച്ചിരുന്ന തടിച്ച പുസ്തകങ്ങളിലും തൊട്ടടുത്തുള്ള ഗ്ലോബിലുമൊക്കെയായി കണ്ണുകള്‍ പരതി നടക്കുകയായിരുന്നു.  വിശാലമായ നെറ്റിയില്‍ ചന്ദനക്കുറിയും നെറുകയില്‍ കുങ്കുമവരയും ചാര്‍ത്തിയ അമ്മ മുഖമുള്ള ഹെഡ്മിസ്ട്രസാകട്ടെ എന്‍റെ അപ്പോയ്‌മെന്‍റ് ഓര്‍ഡര്‍ നോക്കി രജിസ്റ്ററില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി പിടിപ്പിക്കുന്ന തിരക്കിലാണ്.  പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ടാണ് ഇരുന്ന ഇരുപ്പില്‍ തിരിഞ്ഞു നോക്കിയത്. മാഷിന് ചായക്ക് മധുരമാവാല്ലേ ല്ലേ...?  കൈയിലെ പരന്ന സ്റ്റീല്‍ പാത്രത്തില്‍ നിന്ന് ഒരു ഗ്ലാസ് ചായ എന്‍റെ മുന്നിലേക്ക് എടുത്ത് വച്ച് അവര്‍ മൊഴിഞ്ഞു. കടുംനീലയും മജന്തയും കെട്ടുപിണഞ്ഞ ചുരീദാറും തോളില്‍ വട്ടംചുറ്റിയ ഷാളും. കയ്യില്‍ കുപ്പിവളകള്‍. കഴുത്തിലെ കറുപ്പും ചുവപ്പും മുത്തുകളോടുകൂടിയ നീളന്‍മാല ഉയര്‍ന്ന മാറും കവിഞ്ഞു ഞാന്നുകിടക്കുന്നു. മാഷേ.... ഇത് നമ്മുടെ സ്‌കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഓമനേച്ചീടെ മകളാ.... സ്മിത.  അടുക്കളയില്‍ ചേച്ചിയെ സ...

Sarang S :: ഞങ്ങളിൽപ്പെടാത്തവൻ

ഒരർഥത്തിൽ ഒന്നിച്ചു ജീവിക്കാൻ അവനെടുത്ത തീരുമാനങ്ങൾ തന്നെ ആയിരുന്നു ശരി. അന്നത്തെ ട്രെയിൻ യാത്രയ്ക്കിടെ റെയിൽവെ ട്രാക്കിലേക്ക് വീണ് മരണത്തെ മുഖാന്തരം കണ്ട ആ ചെറുപ്പക്കാരന് അത്രയും ആൾക്കൂട്ടത്തിനിടയിൽ നിന്നും സഹായഹസ്തമായെത്തിയത് താനുൾപ്പെടെ പലതവണ പരിഹാസത്തോടെ നോക്കി ചിരിച്ച ഞങ്ങളിൽപ്പെടാതിരുന്ന ആ മൂന്നാം ലിംഗക്കാരനായിരുന്നു. --- സാരംഗ് എസ് 9747978465

Yamuna Gokulam :: മഴ

ചൊരിയുന്ന മാരി തൻ ലാസ്യ നടനത്തിൽ മിഴിയൊന്നു പായിച്ചു നിന്ന നേരം.... കുളിർ വീശിയെത്തുന്ന മന്ദസമീരനെൻ കവിളിണ തഴുകി കടന്നു പോയി... മാനത്ത് ചിരിതൂകി നിന്നൊരാ സൂര്യനും വാർമുകിലുള്ളിൽ മറഞ്ഞു മന്ദം.... ആകെ തപിച്ചു വരണ്ടൊരു മണ്ണിലായ് ജീവന്‍റെ നീരൊന്നു പെയ്തിറങ്ങി... കുഞ്ഞിച്ചിറകു കുടഞ്ഞൊന്നൊതുക്കി തൻ കൂടിന്‍റെയുള്ളിലൊതുങ്ങി പക്ഷി... പത്രമൊതുക്കി ശിരസ്സു നമിച്ചങ്ങു മാരിക്ക് സ്വാഗതമോതി വൃക്ഷം.... നിമിഷങ്ങളോരോന്നു മുന്നോട്ടു നീങ്ങവേ ലാസ്യനടനത്തിൻ ഭാവം മാറി... മാനത്തു പൂത്തിരി കത്തിച്ചു കൊള്ളിമീൻ ദുന്ദുഭി നാദത്തിൻ വരവങ്ങോതി... ദ്യോവു തൻ കാരുണ്യ വർഷമാം തുള്ളികൾ ഭൂമി തൻ ദാഹമങ്ങാറ്റി നില്ക്കേ... താണ്ഡവ നടനത്തിൻ തുടിതാളം കണ്ടങ്ങു വിസ്മിത നേത്രയായ് നിന്നു ഞാനും... മണ്ണിന്നു വിണ്ണേകും കാരുണ്യ മുത്തുകൾ ജീവന്നുറവയായ് മാറീടവേ... താരും തളിരുമണിഞ്ഞങ്ങീ പാരിടം സൗരയൂഥത്തിൽ പരിലസിക്കും. --- യമുന ഗോകുലം

Anu P Nair :: ഡി സി നോവൽ ക്യാംപ് 2019 @ തസ്രാക്ക്

ഈ കുറിപ്പ് കാണുമ്പോൾ മലയാളം മാസികയുടെ ചീഫ് എഡിറ്റർ രജി സാറി ന്‍റെ  മനസിൽ ഉള്ളത് ഞാൻ പറയാം . ആറിയ കഞ്ഞി പഴങ്കഞ്ഞി,   അടി കൊണ്ട് അഞ്ചാം നാൾ മോങ്ങാനിറങ്ങിയവൻ എന്നൊക്കെ ആവും. ഒക്ടോബർ 6, 7, 8 തീയതികളിൽ പാലക്കാട് തസ്രാക്കിൽ വച്ച് നടന്ന ഡിസി യുടെ നോവൽ ക്യാംപിനെ കുറിച്ച് ഒരു കുറിപ്പ് ഒക്ടോബർ 26 ന് കിട്ടിയാൽ ഏത് എഡിറ്ററും ഇങ്ങനൊക്കേ കരുതൂ. പക്ഷേ ഞാനൊരു എഴുത്തുകാരൻ മാത്രമല്ല ഒന്നാന്തരമൊരു മടിയൻ കൂടിയാണല്ലോ !! അത് ചില ജാതകക്കാരുടെ പ്രശ്നം ആണെന്ന് ജ്യോതിഷപണ്ഡിതന്‍ കൂടിയായ രജി സാർ മനസ്സിലാക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങട്ടെ... കേരളത്തിലെ നമ്പർ 1 പ്രസാധകരായ ഡിസി ബുക്സ് മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ' ഖസാക്കിന്‍റെ ഇതിഹാസ '-ത്തിന്‍റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച്  ഒരു നോവൽ ശില്പ്പശാല നടത്തുന്നു. ഈ പരസ്യം FB യിൽ കാണുന്നിടത്താണ് കഥ തുടങ്ങുന്നത്. ആഗസ്റ്റ് അവസാനമോ മറ്റോ ആണ്. അല്ലറച്ചില്ലറ പൊട്ടക്കഥയൊക്കെ എഴുതിയും മോശമില്ലാതെ വായിക്കുകയും ചെയ്യുന്ന എന്നെ ഈ പരസ്യം ആകർഷിച്ചു. ഒന്നുമില്ലേലും കുറേ എഴുത്തുകാരെ നേരിട്ട് കാണാമല്ലോ. എന്തായാലും പോണം എന്ന് കരുതി ...

Kaniyapuram Nasirudeen :: മധുശലഭം മധുവൂറും കുടവൂർ കവിതകൾ

തിരുവനന്തപുരം ജില്ലയിലെ തോന്നക്കൽ കുടവൂർ സ്വദേശി പ്രജിത്ത് കുടവൂർ എഴുതിയ കവിതാസമാഹാരമാണ് മധുശലഭം. കുട്ടികൾ ക്ക് വളരെ എളുപ്പത്തിൽ വായിക്കാനും മനപാഠമാക്കാനും ചൊല്ലാനും കഴിയും വിധമാണ് ഇതിലെ വരികൾ കോർത്തിണക്കി യിട്ടുള്ളത്. ഉറുമ്പുകൾ വരിവരിയായി ഘോഷയാത്ര പോകുന്ന രംഗത്തെ ചിത്രീകരിച്ചു കൊണ്ടാണ്‌ ആദ്യ കവിത. ഒരുനിരയിരുനിര പലനിരയായി എന്ന് തുടങ്ങുന്ന കവിത കേൾക്കാൻ ഹൃദ്യം. ചൊല്ലാൻ അതിലേറെ ആനന്ദം   സർവ്വോപരി അവയുടെ സഞ്ചാരത്തിൽനിന്ന് നാം പാഠം പഠിക്കേണ്ടതുണ്ടെന്നും കവി പറയുന്നു. മറ്റുള്ളോർക്ക് കണ്ടു പഠിക്കാൻ ഒത്തൊരുമിച്ച് നടക്കുന്നു.... . അമ്പിളി അമ്മാവൻ, വണ്ട്, കൊമ്പനാന, തത്തമ്മ, കൊക്കമ്മാവൻ തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും ഇതിൽ കടന്നു വരുന്നു. ഈ കവിതകളിലൂടെ അക്ഷരപ്രാസം കൊണ്ടുള്ള ഒരു നൃത്തം തന്നെ നമുക്ക് അനുഭവപ്പെടുന്നു. കടങ്കവിതകളും ചോദ്യോത്തര കവിതകളും ചോദ്യങ്ങൾ എറിഞ്ഞു കൊണ്ടുള്ള വരികളും സമാഹാരത്തിന് മിഴിവേകുന്നു. 82 പേജുകളുള്ള ഈ പുസ്തകത്തിന് 80 രൂപയാണ് വില. അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച ത് മെലിൻഡ ബുക്സ് ആണ്     -...

Raju.Kanhirangad :: കവിത :: വിലാപവൃക്ഷം

ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു വിലാപവൃക്ഷം പോലെ അവളുടെ കണ്ണീരും വിഹ്വലമായ മുഖം, ഇരുളിന്‍റെ സമുദ്രം തീക്കാറ്റു ചുറ്റും ഇനി കിനാവിൽ മാത്രം യാത്ര ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ അവ പാറിയകന്നേനെ ചെന്നായപറ്റമാണ് ചുറ്റും നാട്ടപ്പെട്ട നോക്കുകുത്തിയായ് ഒരു ജന്മം പതുങ്ങിയിരുന്ന പൊൻമ കോരിയെടുത്തിരിക്കുന്നു ജീവിത മത്സ്യത്തെ ഊർന്നിറങ്ങാനുള്ള പിടച്ചിൽ മാത്രം ബാക്കി സെമിത്തേരിയിലെ മരങ്ങൾ ജീവിതകാലം ഓർമ്മിപ്പിക്കുന്നു വരണ്ടുപോയ പുഴയാണ് ഇന്ന് ജീവിതം ---  Raju.Kanhirangad

Raji Chandrasekhar :: എനിക്ക് നീയും

എന്തിനാണെന്നമ്മേ കാളീ ,           പഴികേള്‍ക്കും പാഴ്ജന്മമാ - യന്തംവിട്ടും ചവിട്ടേറ്റും             കഴിയണം ഞാന്‍ . പണിക്കെല്‍പ്പില്ലാത്തോനെന്നും ,             തണുത്ത സ്വഭാവമെന്നും , പണം കൊയ്യാനൊരുതരി             മോഹമില്ലെന്നും , ചൊടിയില്ല , ചുണയില്ല ,             പാട്ടുപാടാനറിയില്ല മടിപിടിച്ചിരിപ്പാണു             രാപകലെന്നും , ലക്ഷങ്ങളായ് സ്വര്‍ണ്ണ വസ്ത്ര -             ഭക്ഷണങ്ങളേകിയാലും രക്ഷയി , ല്ലിങ്ങവര്‍ക്കെന്നും             പരാതി മാത്രം . മതി മതി , സഹനത്തി -             ന്നടിക്കല്ലും പറിച്ചവ - രതിവേഗം ഹനിക്കുവാന്‍             കോപ്പുകൂട്ടുമ്പോള്‍ അകത്താര് പുറത്താര്             കളിക്കാന്‍ വാ കാളി , നീയെ - ന്നകത...

Amithrajith :: തനിയെ....

മരണം, കിനാവുകളെ ഇല്ലായ്മ ചെയ്ത് ഒരു മാലാഖയായ് അണയുമ്പോള്‍ ഇരുള്‍, ജീവന്‍റെ പുതപ്പായ് അനുവാദം കിട്ടാൻ കാത്തു നില്‍ക്കാതെ പുണരുമ്പോള്‍ ഹൃദയം, എന്നെ വെറുത്തിട്ട് എന്ന പോലെ താളം നിറുത്തുമ്പോള്‍ കണ്ണുകള്‍, നിറങ്ങളെ ഉപേക്ഷിച്ച് ഇരുളിനെ പ്രണയിക്കുമ്പോള്‍ ഉടല്‍, മണ്ണു മാത്രം തേടി ഉഴറുമ്പോള്‍ ഞാന്‍ തനിച്ചാകുന്നു ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്നു. --- Amithrajith 

Ameer Kandal :; ചോക്കുകഷണം

അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്‍റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക് മുകളിലെ ചോക്ക് പെട്ടിയില്‍ നിന്ന് ഒരു മുഴുകഷ്ണം ചോക്കുമെടുത്ത് അജയന്‍ പുറത്തിറങ്ങി. “സാറേ.... സാറാണോ സാറേ പുതിയ ഹിന്ദി സാറ്.... ഈ പിരിയഡ് ഞങ്ങക്ക് ഹിന്ദിയാണ് സാറേ....” ആറ് സിയിലെ ക്ലാസ് ലീഡറും കൂട്ടരുമാണ്.  അവര്‍ മുന്നില്‍ നടന്ന് അജയനെ ആറ് സിയിലേക്ക് ആനയിച്ചു. അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന് തന്ന നാട്ടുവിദ്യാലയം.  കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ച് പഠിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപകനായി എത്തുകയെന്നത് സന്തോഷത്തിന് വക നല്‍കുന്ന കാര്യമാണ്.  അജയനെ സംബന്ധിച്ചിടത്തോളം നാട്ടിലെ പ്രൈമറി സ്‌കൂളിലെ ജോലി അതിരില്ലാത്ത ആഹ്ലാദവും സ്വപ്നസാഫല്യവുമായിരുന്നു.  ഇടനാഴികള്‍ താണ്ടി ഗോവണി കയറി രണ്ടാം നിലയിലെ കൈവരിക്കരികില്‍ നിന്ന് അജയന്‍ സ്‌കൂള്‍ പരിസരമൊന്നാകെ ഒന്നു കണ്ണോടിച്ചു.  “സാറേ.... മൂന്നാം നിലയിലാണ് ക്ലാസ്....” ഒപ്പം നടന്നിരുന്ന കുട്ടിക്കൂട്ടത്തിലെ ക്ലാസ് ലീഡര്‍ ഓര്‍മ്മിപ്പിച്ചു. “ങാ.... ഞാന്‍ വരാം.... നിങ്ങള്‍ ക്ലാസില്‍ പോയിയിരുന്നോളൂ....” അജയന്‍ തന്‍റെ...

K V Rajasekharan ::സമദൂരം, ശരിദൂരം, ബഹുദൂരം

ശാഖകളിൽ  നിന്നും ശാഖകളിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടുന്ന കുരങ്ങന്മാർ ഇരിക്കുന്നിടവും എത്തേണ്ടിടവും തമ്മിലുള്ള  ശരിദൂരം കണക്കാക്കിത്തന്നെ ചാടണം. സമദൂരം കണക്കാക്കി ചാടിയാൽ നടുവിൽ വീഴും, നടുവൊടിയും. പലതവണ നടുവിനൊടിവുണ്ടായാൽ പിന്നീട് ദൂരം കണക്കാക്കിയിട്ടും ചാടാൻ ശ്രമിച്ചിട്ടും കാര്യവുമില്ല. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലെത്തി വഴി മുട്ടും. ഗതികെട്ടാൽ പുലി പുല്ലും തിന്നും.   കുരങ്ങ് ഇഞ്ചിയും തിന്നൂം. ഇഞ്ചിതിന്ന കുരങ്ങിരിക്കുന്ന കൊമ്പിന്‍റെ താഴെ തണലു തേടി പോകരുത്.  കുരങ്ങ് കുലുക്കുന്ന കമ്പിൽ നിന്നും അടർന്നു വീഴുന്ന ഫലം പെറുക്കാനും പോകരുത്.  കാരണം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണത്. ഒടിക്കുന്ന ചെറുകമ്പുകളോ പറിക്കുന്ന പഴങ്ങളോ താഴെ നിൽക്കുന്നവന്‍റെ തലയിലേക്ക് അത് വലിച്ചെറിയുമെന്ന് കരുതി നിൽക്കണം പക്ഷേ ഇഞ്ചിതിന്ന കുരങ്ങ് ഇരുന്നു പോയതുകൊണ്ട് ആ മരത്തെയങ്ങ് ഉപേക്ഷിക്കാമെന്ന് കരുതാനും പാടില്ല.   കാരണം നമ്മുടെ വിശാലമായ തൊടിയിലെ തലയെടുപ്പുള്ള വന്മരങ്ങളിലൊന്നാണത്. ബലമുള്ള മരം, ഫലം നിറഞ...