ഒരു ചെറുകിളിയുടെ നേര്‍ത്ത പാട്ടിലൂടൊ- ഴുകിയെത്തുന്നു ഒരു ചെറുസുഗന്ധം. ഋതുക്കള്‍ക്കുമപ്പുറം ഒരു കാണാക്കാഴ്ച്ച പോല്‍ ഒരു മുകുളം മിഴി തുറക്കും സുഗന്ധം. വര്‍ണാഭമാണാ വസന്തകാലം എന്ന് ആ ഗാനശകലങ്ങള്‍ കൊതിപ്പിക്കുന്നു കൊതിയോടെ കാത്തിരിക്കും സര്‍വ്വവും വസന്തത്തെ വരവേല്‍ക്കാന്‍ പാര്‍ത്തിരിക്കും യൗവ്വന പടിവാതിലെത്തി നില്ക്കുന്നൊരു നിറകുടമാണത്രേ വസന്തകാലം. ചിരിക്കുന്ന പൂക്കള്‍ക്കു ചുറ്റിലും പാറുന്നു വര്‍ണ്ണശലഭങ്ങള്‍ തേന്‍കിളികള്‍ സുഗന്ധം പരത്തി പറന്നു നീങ്ങും ചെറുതെന്നലും തെന്നലിന് മൂളിപ്പാട്ടും കൊക്കോടു കൊക്കുരുമ്മിക്കൊണ്ട്സഖിയോട് സൗഹൃദം പകരുന്ന നാളിന്റെ സ്മരണയും വയലും വഴികളും നിറയ്ക്കും പൂപ്പുഞ്ചിരി ഏറ്റുവാങ്ങീടുന്ന പൈതലിന് വദനവും ആര്‍പ്പുവിളികളും താളമേളങ്ങളും ബാലാര്‍ക്കനേകുന്ന പൊന്കിരണങ്ങളും കരള്‍ കുളിര്‍പ്പിക്കുന്ന ഓര്‍മ്മയിലെ നഷ്ടങ്ങള്‍ ഒഴുകിയെത്തുന്നു ആ പാട്ടിലൂടെ. കെട്ടുകഥ പോലെ തോന്നാമെനിക്കവ കേള്‍ക്കാന്‍ കൊതിക്കുന്ന കെട്ടുകഥ. ഞാനും വരുന്നുണ്ട് ആദികാലം തൊട്ട് ഞാനിവയെങ്ങുമേ കണ്ടതില്ല. കൊഴിയുന്ന ഇലകള്‍ ചപ്പായി കിടക്കുന്നു ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog