Skip to main content

Posts

Showing posts from August, 2021

Bijukumar M G :: ലേഖനം :: ഹോം

  ഇത് നമ്മുടെയൊക്കെ വീടിനകത്തെയും പുറത്തെയും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാതെ പോകുന്ന കാഴ്ചകളാണ്. സ്മാർട്ട് ഫോണിന്‍റെ ഉള്ളിലെ വിശാലമായ ലോകത്തിൽ ജീവിക്കുന്ന പുതുതലമുറ, വീട് എന്ന  നാലുചുവരുകൾക്കുള്ളിൽ തങ്ങളെ വളർത്തി വലുതാക്കിയവരുടെ മനസ്സിലെ കാഴ്ചകളെ കാണാതെ പോകുന്നത് ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 'ഹോം'. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് നൂറിൽ നൂറ് മാർക്കും നൽകിയേ തീരൂ. കാരണം ഒരു കഥാപാത്രവും ഈ സിനിമയിൽ വെറുതെ ചേർത്തതായിട്ടില്ല. ചില ഭാഗങ്ങളിലെ സ്വല്പം ലാഗിങ്ങ് കാരണം സിനിമയ്ക്ക് സ്വല്പം ദൈർഘ്യം കൂടിയതായി  തോന്നുന്നുവെന്നത്  ഒഴികെ ഈ ചിത്രം മികച്ച ഒരു ആസ്വാദനാനുഭവം തന്നെയാണ് നൽകുന്നത്.   ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസും കുട്ടിയമ്മയായി മഞ്ജു പിള്ളയും  മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നു. കോമഡി  കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. പക്ഷേ വൈകാരികതയുടെ വ്യത്യസ്ത തലങ്ങൾ അതിഭാവുകത്വമില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ  ചാനൽ ...

Bijukumar M G :: ലേഖനം :: ചാണകക്കുഴിയിലെ കടുവ

  ചാണകക്കുഴിയിലെ കടുവ (ഓണം ഓർമ്മകൾ) എം.ജി ബിജുകുമാർ, പന്തളം കേരളത്തിലെ തനതായ ഒരു കലാരൂപമാണ്‌ പുലികളി എന്നു പറയാമെങ്കിലും തൃശൂരിന്‍റെ പുലിക്കളിയാണ് ഏറെ പ്രസിദ്ധം. എങ്കിലും  കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പുലികളി ഓണാഘോഷത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. ഞങ്ങളുടെ നാട്ടിൽ ഇത്  കടുവാകളി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ തലമുറകളായി തുടര്‍ന്നുപോരുന്ന തൃശൂരിലെ പുലികളിയ്ക്ക്  പൂരത്തോളം സ്‌ഥാനമാണുള്ളത്. നാലാമോണം വൈകിട്ട് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികളാണ്‌  പുലിക്കൊട്ടിന്‍റെ ചടുലതാളത്തിനൊത്ത്‌ ചുവടുവച്ച്‌ അരമണികിലുക്കി കുടവയര്‍ കുലുക്കി നഗരം വിറപ്പിക്കുക. പുലിക്കൂട്ടങ്ങള്‍ ശക്തന്‍റെ രാജവീഥി നിറയുന്നതിന് മുമ്പ് നടുവിലാല്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ച് പുലി കളി തുടങ്ങുക എന്ന കീഴ്‌വഴക്കം ഇന്നും നിലനില്ക്കുന്നുണ്ട്. തൃശൂരിലെ പുലിക്കളിയ്‌ക്കുള്ള ചരിത്രപ്രാധാന്യം ടിപ്പുവിന്‍റെ ആക്രമണകാലത്ത്‌ തൃശൂരിലെത്തിയ പഠാണികളില്‍ നിന്നാണ്‌ ഈ കലാരൂപത്തിന്‍റെ ഉദയം എന്നതു തന്നെയാണ്. ഈ അറിവുകളൊക്കെ നാം വായിച്ചു മനസ്സിലാക...

Ameer Kandal :: കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം

വൈവിധ്യമാർന്ന പരിപാടികളുടെ നിറവിൽ  കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം കരിച്ചാറ സൗഹൃദവേദിയുടെ നാലാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.സാംസ്കാരിക സംഗമം ,കോവിഡ് പ്രതിരോധ പ്രവർത്തകർക്കാദരം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കനുമോദനം, അഗതികൾക്കാശ്വാസം, വാർഷികോപഹാര സമർപ്പണം തുടങ്ങിയ പരിപാടികൾ നടന്നു. കരിച്ചാറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന സാംസ്കാരി സംഗമം അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കരിച്ചാറ സൗഹൃദവേദി പ്രസിഡന്‍റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി അമീർകണ്ടൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജിതാ ബീവി, വാർഡ് മെമ്പർമാരായ സണ്ണികുമാർ, മുരളീധരൻ നായർ, കൃഷ്ണൻകുട്ടി, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറ, സിദ്ധിഖ് സുബൈർ, ചാന്നാങ്കര ജയപ്രകാശ്, ഡോ.ലിമ, ഷജു കരിച്ചാറ, കാസിം പിള്ള തുടങ്ങിയവർ ആശംസകളർപ്പിച്ചു. കരിച്ചാറ സൗഹൃദവേദി എക്സിക്യുട്ടീവ് അംഗം പീരുമുഹമ്മദ് നന്ദി രേഖപ്പെടുത്തി. ഖാദർബായ്, സുകുമാരൻകുട്ടി, കരിച്ചാറ നാദിർഷ,രമേശൻ, അക്ബർ ഖാൻ, സുധീർ കടവിൽ,...

Jayan Pothencode :: കവിതയിലെ ഒറ്റയാൻ

  കരൂർ ശശി കടന്നുപോയി. കാലത്തിന്‍റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക്. അനുഭവങ്ങളുടെ തീക്ഷ്ണതയും വൈവിധ്യങ്ങളുമുള്ള കവിതകളാൽ മലയാളികളുടെ ഹൃദയത്തോടു ചേർന്നു നിന്നു ആർ.ശശിധരൻ നായർ എന്ന കരൂർ ശശി. അപ്രിയ സത്യങ്ങളും അനിഷേധ്യ യാഥാർത്ഥ്യങ്ങളും വെട്ടിത്തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന പ്രകൃതമായിരുന്നു കരൂർ ശശി യുടേത്. കവിതയ്ക്കും പത്രപ്രവർത്തനത്തിനും വേണ്ടിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. സത്യാത്മകമായി ജീവിക്കുവാനും സത്യാത്മകമായി എഴുതാനുമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. നേടിയെടുക്കുക ലക്ഷ്യമല്ലാത്തതു കൊണ്ട് നഷ്ടങ്ങളിൽ ഒരിക്കലും അദ്ദേഹം പരിതപിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ കവിതയിൽ എന്നും ഒറ്റയാനായി നിലകൊണ്ടു. മലയാള കവിതയ്ക്ക് ആധുനിക കാലഘട്ടത്തിൽ കൈമോശം വന്ന അനുഭൂതിതലം  വീണ്ടെടുത്ത കവിയാണ് കരൂർ ശശി. സംജ്ഞകൾക്കും സിദ്ധാന്തങ്ങൾക്കുമപ്പുറം കവിതയുടെ സൂക്ഷ്മാനുഭൂതിതലം തേടുന്ന കവിതകളാണ് ഒട്ടുമിക്കതും. കവിതയും ജീവിതവും ഒന്നാണെന്ന് തിരിച്ചറിയുന്ന അമൂല്യമുഹൂർത്തങ്ങളുടെ നേർക്കാഴ്ചകൾ കരൂർ ശശിയുടെ മിക്ക കവിതകളിലും നിറഞ്ഞു നിൽക്കുന്നു. നാല് നോവലുകളും പത്ത് കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ക...

Raji Chandrasekhar :: അഭൗമകാന്തി

വപുസ്സിലന്ത്യബിന്ദുവും                  തുടിച്ചിടും ദിനംവരെന്‍- തപസ്സിനേകമൂര്‍ത്തി-                  യെന്‍റെ ഭാരതാംബയാകണം വിപത്തിലും വെടിഞ്ഞിടാത്ത                  തീവ്രദീക്ഷയില്‍ സ്വയം തപിച്ചെരിഞ്ഞതാണു നിന്‍റെ                  ജീവിതം സമുജ്ജ്വലം... ക്ഷണം ക്ഷണം പഥങ്ങളൊക്കെ                  ദുര്‍ഗ്ഗമങ്ങളാകിലും പിണങ്ങിമാറിയുറ്റവര്‍                  സഖാക്കളും മറക്കിലും തുണച്ചു ധ്യേയപൂര്‍ത്തി കൈ-                  വരിക്കുവാനൊരുള്‍ക്കരു- ത്തുണര്‍ത്തിടും മഹസ്സു നിന്‍റെ                  ജീവിതം സമുജ്ജ്വലം... പടയ്ക്കൊരുങ്ങി സേനകള്‍                  നിരന്നു മുന്നിലെത്തവെ പിടഞ്ഞൊള...

Smitha R Nair :: കണ്ടോ ചേല് രാവിൻ ചേല്

കണ്ടോ ചേല് രാവിൻ ചേല് ചന്ദ്രനുദിച്ചു മാനത്ത് പുഞ്ചിരി തൂകി താരങ്ങൾ പൂത്തിരി കത്തി മാനത്ത് മിന്നാമിന്നി മിന്നും മിന്നീ എങ്ങോട്ടാണീ നേരത്ത്? ഇരുട്ടിലലയും ലോകത്തെ ഇത്തിരിവെട്ടം കാട്ടാനായ് അങ്ങോട്ടാണീ നേരത്ത്. --- Smitha R Nair

Deepu R S :: കവിത :: ഗുളികൻ

കാട് പൊട്ടി, കരളു  പൊട്ടി  കവിത നീറിയൊടുങ്ങിടെ    മല തകർത്ത്,  പുഴയടച്ച്, വയല് വാറ്റി വിഷം മോന്തിക്കുടിച്ചിട്ട്   മനുജരാകും കോമരങ്ങൾ തുള്ളിയുറയും നേരമെത്തി. അഴലടക്കും  പ്രകൃതി, ദേവി അർദ്ധനാരി ശീലാവതി,  പ്രളയ കാളി ഭദ്ര ദേവി  മുടിയഴിക്കും  കളിയാട്ടം കഴിയുമ്പോൾ ശൂന്യതയിലുദിക്കുന്നോ- രാദി വിസ്‌ഫോടന സ്വരം. ആഴമേറും മണ്ണറയിൽ  ആരഭീയിൽ ആർത്ത നാദം, ആരറിവൂ അതിൻ പൊരുൾ ആദി രഹിത മരപ്പാണി  ആ മഴ തൻ ആത്മ കീലം താമരച്ചുഴിയിലൂറും   വായുവിലഴിഞ്ഞു പോകേ    വാതിലുകൾ തുറക്കുന്നു  നേര്, കണ്ണിൽ തെളിയുന്നു  നമ്മിലെന്നും  നിലയ്ക്കാത്ത  ആത്മഹർഷമടരുന്നു.   സാഗരത്തിൻ വസന്തത്തെ  ഒന്ന് കൂടിപ്പുണരുവാൻ  വന്നിടുന്നു നല്ല നേരം .   മാനസങ്ങൾ അളകപോൽ  അഗ്നിതീർത്ഥക്കരകൾ പോൽ  മഞ്ഞുടഞ്ഞ് മായയായി ശാന്തി യാത്ര തുടരുന്നു. --- ദീപു. R. S ചടയമംഗലം

Jayan Pothencode :: സെൽഫ് ഹെൽപ്പ് :: തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും

  തൊഴിൽസുരക്ഷയും ക്രിയാത്മക ചിന്തകളും  ജയൻ പോത്തൻകോട് 9446559210 ആരോഗ്യ സുരക്ഷിത തൊഴിലിടം     ആനന്ദമേകുന്ന ആശ്രയകേന്ദ്രം  ഭാവിജീവിതമെന്നും ഭാസുരമാക്കുന്ന  ഭാഗ്യോദയ പ്രഭതന്നുറവിടം. തൊഴിൽ സുരക്ഷ എന്നത് ശാരീരിക സുരക്ഷ മാത്രമല്ല, അത്‌ മാനസികസുരക്ഷ കൂടിയാണ്. മാനസികസുരക്ഷ കൈവരിക്കണമെങ്കിൽ തൊഴിലാളികൾ ക്രിയാത്മക ചിന്തകളിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. കൃത്യമായും സൂക്ഷ്മതയോടെയും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കണമെങ്കിൽ മാനസിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ആധുനികജീവിതം ആശങ്കാഭരിതവും പ്രശ്നബാധിതവും ആകുമ്പോൾ തകർന്നു പോകുന്നവരാണ് നമ്മൾ .ഇത്തരം സങ്കീർണ്ണതകൾക്കിടയിലും ക്രിയാത്മക ചിന്തകളിലൂടെ തൊഴിലിടങ്ങൾ രസകരവും വിജ്ഞാനപ്രദവും ആക്കാം. തൊഴിൽ എന്ന ഔഷധം തൊഴിൽ ദൈവം തന്ന ഔഷധമാണ്. എത്ര ഉന്നതമായ ആശയങ്ങൾ ഉണ്ടെങ്കിലും അത് സാക്ഷാത്കരിക്കണമെങ്കിൽ  അധ്വാനം കൂടിയേ തീരു. അധ്വാനം എന്നത് ശാരീരികമായ പ്രക്രിയ മാത്രമല്ല , അത് മാനസികമായ ഒരു പ്രക്രിയ കൂടിയാണ്. തൊഴിൽ എന്നത് ഒഴിവാക്കാനാവാത്ത ഒരു ആവശ്യമാണ്. ഏതു തൊഴിലിനും അതിന്‍റേതായ മഹത്വം ഉണ്ട്. തൊഴിൽ ചിലപ്പോൾ ചിലർക്...

Smitha R Nair :: താഴത്തു വന്നിടുമോ

താഴത്തു വന്നിടുമോ താരകക്കുഞ്ഞുങ്ങളേ താരാട്ടുപാടുവാനായ് താഴെയെന്നമ്മയുണ്ടേ താളം പിടിച്ചുറക്കാൻ താഴെയെന്നച്ഛനുണ്ടേ താലോലമാട്ടുവാനെൻ താമരക്കൈകളുണ്ടേ. --- Smitha R Nair

Kaniyapuram Nasirudeen :: കവിത :: കണ്ണിനോട്

എന്നുടെ വീഥിയിലിങ്ങനെ നീ എന്തിന് വെറുതെ അലയുന്നു ആളുകൾ നില്ക്കും കൂട്ടത്തിൽ നീ ആരെത്തേടിപ്പായുന്നു ചെറുപൊടി വീഴാൻ നേരം നീ എന്തിന് വെറുതെ നനയുന്നു തമ്മിൽ തമ്മിൽ നോക്കാൻ നേരം എന്തിന് ഇമകൾ വെട്ടുന്നു യാത്രാവേളയിലെന്തിന് നീ കാഴ്ചകളൊപ്പാൻ പായുന്നു ആരോ നട്ടമരത്തിൻ കായകൾ എന്തിന് കണ്ടു കൊതിക്കുന്നു കാടും മേടും പൂവും പുഴയും  എന്തേ കണ്ടു കുളുർക്കില്ലേ വാനം നിറയെ താരക്കൂട്ടം അന്പിളിയത്ഭുതമാകുന്നോ കണ്ടു മടുത്ത മുഖങ്ങൾ മുന്നിൽ പെട്ടാൽ കണ്ണേ ഞെട്ടുന്നോ കാഴ്ചകളൊപ്പിയെടുക്കാനില്ല നിന്നെപ്പോലെ മിടുക്കാർക്കും സന്ധ്യാനേരച്ചന്തം കണ്ടിട്ടെ- ന്തോരഴകാണെൻ കണ്ണേ എന്നുടെവീഥിയിലിങ്ങനെ നീ എന്തിന് വെറുതെ അലയുന്നു ചേതനയറ്റു കഴിഞ്ഞാൽപോലും മേലോട്ടെന്തിന് പായുന്നു കണിയാപുരം നാസറുദ്ദീൻ ദാറുൽ സമാൻ കരിച്ചാറ, പള്ളിപ്പുറം.. പി.ഒ തിരുവനന്തപുരം.(  ജില്ലാ) പിൻ...695316 മൊബൈൽ..9400149275 Kaniyapuram Nasirudeen കണിയാപുരം നാസറുദ്ദീൻ  ദാറുൽ സമാൻ, കരിച്ചാറ,   പള്ളിപ്പുറം..പി.ഒ തിരുവനന്തപുരം..695316 മൊബൈൽ..9400149275

Vinitha V N :: എന്‍റെ അച്ഛന് മരിക്കാൻ കഴിയില്ല

  അച്ഛന്‍റെ Rajdoot ബൈക്കിന്‍റെ ശബ്ദം വളരെ ദൂരത്തുനിന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ switch off ആകുന്ന ഒരു TV ഉണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. പിന്നെയുള്ള നിമിഷങ്ങൾ നിർണ്ണായകമായിരുന്നു. വീട്ടിലെ എല്ലാ സാധങ്ങളും അതാതുസ്ഥാനങ്ങളിൽ വയ്ക്കപ്പെടുന്നു...  അച്ചടക്കത്തോടെ ഞാനും വിനയയും മുറിയിൽ എത്തപ്പെടുന്നു... പാഠപുസ്തകങ്ങൾ തുറക്കപ്പെടുന്നു... ഉറക്കെ പുസ്തക പാരായണം തുടങ്ങുന്നു ...... അച്ഛന്‍റെ ചൂരൽവടിയുടെ ചൂട് അത്രക്കും ഞങ്ങൾക്ക് പേടിസ്വപ്നം ആയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും അച്ഛന്‍റെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അങ്ങേഅറ്റം കർക്കശക്കാരനായ അച്ഛന്‍റെ മനസ്സിൽ സ്നേഹത്തിന്‍റെ കരുതലിന്‍റെ വാത്സല്യത്തിന്‍റെ ഒരു സാഗരം തന്നെ ഉണ്ടെന്ന് മനസിലാക്കാൻ ഹൈസ്കൂൾ ക്ലാസ്സ്‌ വരെ എത്തേണ്ടിവന്നു. ഞങ്ങൾക്ക് ആർക്കെങ്കിലും ഒരു ചെറിയ പനി വന്നാൽപ്പോലും കണ്ണുപൊട്ടുന്ന രീതിയിൽ ശകാരിച്ചിരുന്ന അച്ഛന്‍റെ മനസ്സ് അമ്മയേക്കാൾ ആകുലപ്പെട്ടിരുന്നു എന്നും വളരെ വൈകിയാണ് മനസിലായത് പിന്നെ പതിയെ പതിയെ അച്ഛൻ ഞങ്ങൾക്ക് ഒരു അത്ഭുതമാവാൻ തുടങ്ങി. അഭിമാനമാണോ ബഹുമാനമാണോ സ്നേഹമ...

Anandakuttan Muraleedharan :: കവിത :: ജാലകം

  ദൂരെ ഞാനെന്‍റെ മൺകുടിലിൻ  മുറ്റത്തെ മന്ദാര പൂവനത്തിൽ , പ്രീയേ നിനക്കായ് പാടുന്നു പിന്നെയും ഹൃദയമാം വീണതൻ തന്ത്രി മീട്ടി.  രാഗവും താളവും ചേർന്നു നിന്നു ശൃംഗാര സന്ധ്യതൻ കല്പടവിൽ , വന്നണയൂ സഖി പ്രേമാർദ്രനാം വെണ്ണിലാച്ചന്ദ്രന്‍റെ തേരിലേറി.  മൺചിരാതിൻ ദീപനാളം മയങ്ങി പൊൻനിലാവിൽ  ചേർന്നലിഞ്ഞു പാടാം, മാനസവീണതൻ ശ്രുതിയേറ്റു മൂളാൻ മാനത്തു വന്നല്ലോ താരകങ്ങൾ .  നീയെൻ ചാരത്തു വന്നു ചേർന്നാൽ പ്രീയേ പ്രണയം മധുരം  ജീവിത ജാലകം ചാരാതെ ഞാൻ സഖീ നിത്യവും നിന്നെയും കാത്തിരിക്കും. --- ആനന്ദക്കുട്ടൻ മുരളീധരൻ   

Bijukumar M G :: കഥ :: ഇന്ദീവരം

  ഇന്ദീവരം   എം.ജി.ബിജുകുമാർ, പന്തളം "സദാ പാലയ സാരസാക്ഷി... " എന്ന ഗാനം മൊബൈലിൽ റിങ് ടോണായി വീണ്ടും വീണ്ടും മുഴങ്ങിയപ്പോൾ ഇന്ദു തോരൻ വെക്കാനായി അരിഞ്ഞു കൊണ്ടിരുന്ന ബീൻസ് ടേബിളിൽ വെച്ചിട്ട് ഫോൺ എടുക്കാനായി ഫ്രിഡ്ജിനടുത്തേക്ക് നടന്നു. മുമ്പ് ഫോൺ വന്നപ്പോൾ സംസാരിച്ചിട്ട് അതിനു മുകളിൽ വെച്ചതാണ്. അത്യാവശ്യക്കാരാരെങ്കിലുമാകുമെന്ന് മനസ്സിൽ കരുതി ഫോൺ എടുത്തു. ഡിസ്പ്ളേയിൽ "Nandan" എന്ന പേര് കണ്ട് ഇന്ദു ഫോൺ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങി... ''ആ.. പറയെടാ... " "പറ അല്ല ചങ്ങഴി ... നിന്നോടൊക്കെ എന്തുകാര്യം പറഞ്ഞാലും ഒരു പ്രയോജനവുമില്ല." നന്ദൻ പരിഭവത്തോടെ പറഞ്ഞു. "നീ കാര്യം പറയെടാ.. അപ്പോഴറിയാമല്ലോ എന്തെങ്കിലും കാര്യമുണ്ടാകുമോന്ന്.. " ഇന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു. "അവസാനമായി നിന്നെ വിളിച്ച രണ്ടു കോളിലും നിന്നോട് ഞാൻ എന്താണ് പറഞ്ഞിരുന്നതെന്ന് ഓർമ്മയുണ്ടോ ?" നന്ദന്‍റെ ചോദ്യം കേട്ട് അവനെന്തായിരുന്നു പറഞ്ഞതെന്ന് ഇന്ദു ഓർത്തെടുക്കാൻ ശ്രമിച്ചു. "എടാ അത്... എനിക്ക് ഭയങ്കര മറവിയാ... നീ പറയെടാ... " അവൾ ചമ്മലോടെ പറഞ്ഞപ്പോൾ നന്ദന് ശുണ്ഠ...

Raju.Kanhirangad :: കവിത :: അവൾ

  വെയിലിന്‍റെ കൊത്തേറ്റ് വർഷത്തിലേക്കു വീണു അവൾ ഒഴുകിക്കൊണ്ടേയിരുന്നു ഒരു പ്രള (ണ)യവും പ്രതീക്ഷിച്ച് ഒഴുക്കിന്‍റെ അവസാനം ശിശിരം അവൾ ഇലകൊഴിഞ്ഞ ഒറ്റമരം അവൾക്ക് മൂന്ന് ഋതുക്കൾ മാത്രം അടുക്കളയിലെ രാജ്ഞി അറപ്പുര നിഷിദ്ധം അവൾ വിളഞ്ഞു നിൽക്കുന്ന ഉപ്പു പാടം അവളുടെ സ്വേദം നിനക്ക് രുചിക്കൂട്ട് ചോരയും, കണ്ണീരും ചേർന്ന് നിന്‍റെ ഇഷ്ടഭോജ്യമായ് തിളച്ചു നിൽക്കുന്നു നീ സ്വാദോടെ നൊട്ടിനുണയുന്നു അവൾ, കത്തിത്തീരുന്ന മൂന്ന് ഋതുക്കളുടെ അടുപ്പുകല്ല് ---  Raju.Kanhirangad

Kaniyapuram Nasirudeen :: അവൻ

വര :: രാധിക രാഘവൻ , കാർത്തികപ്പള്ളി, വടകര       അവൻ വീണ്ടും വരുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്നെ ഏതോ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് അവൻ ആയിരുന്നു. നിരന്തരം ജോലിത്തിരക്കിനിടയിൽ വിശ്രമം എന്താണ് എന്ന് പോലും അറിയാതെ ഉള്ള അലച്ചിൽ.. ജോലിസ്ഥലം മുതൽ വീട് വരെയും തിരിച്ചു അങ്ങോട്ടും... ഇതായിരുന്നു എന്‍റെ ജീവിതചക്രം. ഇത് ഒരു തരം യാന്ത്രികമായിരുന്നു. ഒരു തരം ഉറക്കം പോലെ. ഇതിന്നിടയിലാണ് അവൻ എന്‍റെ ജീവിതത്തിൽ വന്നു ചേരുന്നത്. പുറം ലോകവുമായി എന്നെ ബന്ധപ്പെടുത്തിയത് അവനായിരുന്നു. ജോലിത്തിരക്കിൽനിന്നും അൽപം ആശ്വാസമായി അവന്‍റെ സാന്നിധ്യം. വായനശാലയുമായി ബന്ധിപ്പിച്ചത്... വിശ്രമം പോലെ അൽപം ആശ്വാസം അവനുമായുള്ള ചങ്ങാത്തത്തിലൂടെ ഉണ്ടായി. പുസ്തകം വായിക്കണമെന്ന ആഗ്രഹം മാത്രം ഉണ്ടായിരുന്ന എന്നെ നല്ലൊരു വായനക്കാരനാക്കിയത് അവൻ തന്നെ ആയിരുന്നു.  പേര് മാത്രം കേട്ടിട്ടുള്ളപുസ്തകം നേരിട്ട് വായിക്കാനും കഴിഞ്ഞു. അതും എന്‍റെ ഭാഗ്യം തന്നെ വായിച്ചു തീർത്ത പുസ്തകങ്ങളെക്കുറിച്ച അവന്‍റെ അഭിപ്രായങ്ങൾ ആണ് എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ട് പോയത്. വായന കൊണ്ട് ഒരിക്കല...

Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും

  ആമയും മുയലും വീണ്ടും. "ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്‍റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ " . ക്ലാസ്സിൽ അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു. "അറിയാം". - കുട്ടികൾ മറുപടി പറഞ്ഞു. "ശരി, ഈ കഥ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റി എഴുതാമോ? നാളെ വരുമ്പോൾ ഓരോരുത്തരും എഴുതിയ കഥ എന്നെ കാണിക്കണേ. ക്ലാസിൽ അവതരിപ്പിക്കുകയും വേണം".  പിറ്റേ ദിവസം കുട്ടികൾ കഥ എഴുതി അവതരിപ്പിച്ചു.  ഉണ്ണിക്കുട്ടന്‍റെ കഥ ഇങ്ങനെ.  അവൻ കഥ വായിച്ചു. "കുഞ്ഞനാമയും പാണ്ടൻ മുയലും വീണ്ടും മത്സരത്തിനായി എത്തി.  'ഇത്തവണ ഞാൻ തന്നെ ജയിക്കും. പണ്ട് ഞാൻ മത്സരത്തിനിടയിൽ ഉറങ്ങിപ്പോയെന്ന  പേരുദോഷം മാറ്റണം.' പാണ്ടൻ മുയൽ മനസിൽ കരുതി. മത്സരം തുടങ്ങി. കുറേ നേരം കഴിഞ്ഞു. അത്ഭുതമെന്നു പറയട്ടേ, കുഞ്ഞനാമ തന്നെ വീണ്ടും വിജയിച്ചു. കുഞ്ഞനെ എല്ലാവരും പ്രശംസിച്ചു.  'ആ ഉറക്കം തൂങ്ങി പാണ്ടൻ വീണ്ടും ഉറങ്ങിക്കാണും'. കാണികൾ പാണ്ടനെ പരിഹസിച്ചു. 'അഹങ്കാരി. അങ്ങനെ തന്നെ വേണം'. സമ്മാനത്തുക ഏറ്റു വാങ്ങുമ്പോൾ കുഞ്ഞനാമയുടെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു. "സത്യത്തിൽ ഈ സമ്മാനം എനിക്കർഹതപ്പെട്ടതല...

Jagan :: ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?

Jagan പ്രതിദിന ചിന്തകൾ സാർ, കോവിഡ് വാക്‌സിൻ എടുക്കാൻ കഴിഞ്ഞ മൂന്ന് മാസമായി ശ്രമിച്ചിട്ടും ആദ്യ ഡോസിനുള്ള സ്ലോട്ട് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. എനിക്ക് കോവിഡ് വന്നിട്ടില്ലാത്തതിനാൽ, ഒരു മാസം മുൻപ് രോഗം വന്ന് ഭേദമായ നെഗറ്റീവ് സർട്ടിഫിക്കറ്റും എന്‍റെ കയ്യിൽ ഇല്ല. കഴിഞ്ഞ കുറേ മാസങ്ങളായി നാം അടച്ചു പൂട്ടൽ ആഘോഷിക്കുകയായിരുന്നു എന്ന് സാറിന് അറിയാമല്ലോ? അതിനാൽ എനിക്ക് പണിയും ഇല്ല, കൂലിയും ഇല്ല. അതുകൊണ്ട് RTPCR ടെസ്റ്റ്‌ ചെയ്യാൻ എന്‍റെ കയ്യിൽ പണവും ഇല്ല. സർക്കാരിന്‍റെ സൗജന്യ ടെസ്റ്റിന് പോയാൽ അവിടുത്തെ പൂരത്തിരക്കിൽ നിന്ന് എനിക്ക് കോവിഡ് പിടിപെടുമെന്ന ഭയമാണ്.  വീട്ടിൽ കുട്ടികൾ പട്ടിണി ആണ്. അടുത്തുള്ള പലചരക്കുകടയിൽ വലിയ തുക കൊടുക്കാനുണ്ടെങ്കിലും, എന്‍റെ സ്ഥിതി മോശമായതിനാൽ പറ്റുബുക്കുമായി കടയിൽ ചെന്നാൽ ആ വലിയ മനുഷ്യസ്നേഹി  അരിയും, ഉപ്പും, മുളകും കടം തരില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ, സാർ ഇന്നുമുതൽ നടപ്പാക്കിയപുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ കാരണം എനിക്ക് അടുത്തുള്ള കടയിൽ പോയി ഒരു കിലോ അരി വാങ്ങാൻ കഴിയുന്നില്ല. കുട്ടികൾ വിശന്ന് കരയുന്നത് കണ്ടിട്ട്, എന്തും ...

K V Rajasekharan :: രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ

  രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ... കെ വി രാജശേഖരൻ കെ വി രാജശേഖര ന്‍റെ മറ്റു രചനകള്‍ വായിക്കാം സീതയിലൂടെ  അപഹരിയ്ക്കപ്പെട്ട ധർമ്മത്തെ വീണ്ടെടുക്കുന്നതിനാണ് ശ്രീരാമ ചന്ദ്രൻ ആയുധം എടുത്തത്. ദ്രൗപദിയിലൂടെ അപമാനിക്കപ്പെട്ട ധർമ്മത്തെ രക്ഷിക്കുവാനാണ് ആയുധമെടുക്കാതെയാണെങ്കിലും ശ്രീകൃഷ്ണൻ കുരുക്ഷേത്രത്തിലേക്കിറങ്ങിയത്. രാമപക്ഷത്തെ എതിർത്ത രാവണനോ കൃഷ്ണപക്ഷത്തെ ചെറുത്ത ദുര്യോധനനോ തല പോകുമെന്ന ഘട്ടമെത്തിയിട്ടും ശൂർപ്പണഖയെയോ ദുശ്ശളയെയോ അവസാന പോരാട്ടത്തിന് ഇറക്കി നോക്കാമെന്ന് കരുതിയില്ല. പക്ഷേ കലിയുഗത്തിലെ കൗരവപ്പട കാലക്കേടിൽ കാലിടറുമ്പോൾ കച്ചിത്തുരുമ്പിൽ കടിച്ചു കയറാനും ശ്രമിച്ചു നോക്കിയേക്കാം.  രാഹുലും പ്രിയങ്കയും സോണിയയും  പിടിച്ചാൽ കിട്ടുന്നതിനപ്പുറമാണ് ദേശീയതയിലടിയുറച്ച ഭാരതത്തിന്‍റെ വർത്തമാനകാല രാഷ്ട്രീയം എന്നത് തിരിച്ചറിഞ്ഞുകഴിഞ്ഞ ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൂട്ടായ്മ മമതയെ ഇറക്കി 2024ലെ പോരാട്ടത്തിന്  പുതിയ വഴികൾ തേടുന്ന ഗതികേടിലായിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ.   സ്വതന്ത്രഭാരതം പിടിച്...