Views:
![]() |
കവിയും ലേഖകനും |
മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ നിലനിർത്തുന്നതും.
കവിയുടെ നിശ്ചയദാർഢ്യം തന്നെയാണ് കവിത. കരിഞ്ഞുണങ്ങിയാലും പ്രതീക്ഷയുടെ പുതുനാമ്പ് മുളക്കുമെന്നത് ജീവിതത്തിലും കാവ്യ ജീവിതത്തിലും നാം പുലർത്തണമെന്ന ഉദ്ബോധനം കൂടിയാണീ കവിത. കവിസഹജമായ ആർദ്രത കവിതയുടെയും മനസാകുകയാണിവിടെ.
കവിത കൽപ്പനയാണോ? ആണെങ്കിൽ അത് ശരിയാകുന്നതാണ് വയൽക്കാറ്റ് കൊള്ളാം എന്ന കവിത. അതോ കവിത നോവാണോ? എങ്കിൽ വയൽക്കാറ്റ് അതിനും ബലമേകും. വെറും കൽപ്പനയും നോവും ഉണ്ടെങ്കിലും കവിത പിറക്കില്ല. മനസ്സിൽ വിക്ഷോഭം അണപൊട്ടിയൊഴുകുന്ന കുഞ്ഞരുവിയാണ് കവിത. അതാണ് വയൽക്കാറ്റ് കൊള്ളുന്നത്.
ഉള്ളിലെവിടെയോ എന്നോ കരുതിവച്ച ചില നൊമ്പരങ്ങൾ, പ്രതിഷേധങ്ങൾ അങ്ങനെ എന്തൊക്കെയോ നിയന്ത്രിതമായി നീർച്ചാലു തീർക്കുകയാണ്. അത് സർവ്വതന്ത്ര സ്വതന്ത്രമായി ഒഴുകുന്നില്ല. നിലാക്കുളിർ ചൊരിഞ്ഞൊഴുകുകയാണ്. പ്രതീക്ഷകളിൽ പ്രത്യക്ഷമാകാത്തവയ്ക്ക് ശങ്കയോടെ എന്നാലും വ്യക്തമായ വെളിവാക്കൽ തന്നെയാണത്.
ആരോടെന്നില്ല, ചിലപ്പോൾ അപ്പോൾ അത് സ്വത്വബോധത്തോടാവാം. സ്വാർത്ഥ ചിന്തകളോടുമാവാം. എന്തായാലും അതൊരു ആശ്വസിക്കലാണ്. ഉള്ള് ചൊരിഞ്ഞൊഴുകുന്ന അരുവി തീർക്കുന്ന കുളിരലയും പേറിയാണ് വയൽക്കാറ്റെത്തുന്നത്. അതിന്‍റെ സാന്ദ്രഭാവം കവി ഹൃദയത്തിലും നിറയുകയാണ്. ഉള്ളൊഴിഞ്ഞ് ഉള്ളു നിറയുകയാണത്. കിനാക്കളും പ്രതീക്ഷയും നിറഞ്ഞ മനസ്സിലെപ്പോഴോ, നിരാശയും നിഴലും തീർത്ത അലയാണത്. അതിൽ ആടിയുലഞ്ഞ് അന്ധകാരം നിറയുമ്പോഴും മധുരതരമായ ഓർമ്മകൾ രക്ഷയേകുന്നു. ആത്മബലമേകുന്നു.
കാമതരളിതമായ സങ്കൽപ്പങ്ങളല്ല എന്നു പറയുന്നുണ്ടെങ്കിലും, അത് മറച്ചു പിടിക്കുകയാണെന്ന ധ്വനി നൽകുന്നുമുണ്ട്. പ്രണയാതുരമാണത്. അതൊരു കാമുകീ -കാമുക പ്രണയവുമല്ല. അവിടെയാണ് കവിതയും കൽപ്പനാ ചാരുതയും വെളിപ്പെടുന്നത്.
നിരാശ നിറയുന്ന മനസാണ് കവിതയിൽ ആദ്യ ഖണ്ഡത്തിൽ. ഒരു നീണ്ടയാത്ര കൊതിച്ച മനസിന് യാത്ര നിഷേധിക്കപ്പെട്ട അവസ്ഥ. അത് ആരുടേതുമാകാം. ഇവിടെയത് കവിയുടേതുതന്നെ എന്ന് കരുതാം. പ്രണയാതുരമായ മനസിലാണ് സങ്കൽപ്പങ്ങൾ നിറയുക. പ്രണയം പ്രണയിനിയോട് മാത്രമാകണമെന്നില്ലല്ലോ. ഏതുതരം പ്രണയഭാവമാണിവിടെ കാണാനാവുക. പ്രണയിനിയോട് തന്നെ തോന്നുന്നപോലെ അത്ര അടുപ്പമുള്ള എന്തിനോടോ ആണത്. അത് തന്‍റെ സ്വപ്ന ചിന്തകളോട് തന്നെയാകാം. (ദേശത്തിന്‍റെ ഭാവി പ്രതീക്ഷകളോടുമാകാമല്ലോ.) അതുകൊണ്ടാണ് അതു കിട്ടാതാവുമ്പോൾ ആഴത്തിൽ മനസു നോവുന്നത്.നിരാശയിൽ തപിക്കുകയാണ് മനം. ആ നിരാശ നിറഞ്ഞ് നിൽക്കയാണ് ആദ്യഖണ്ഡത്തിൽ. എങ്കിലും അതിൽ അലിഞ്ഞടിയുവാൻ കവിക്കാവുന്നില്ല. കവി മനം ഉയിർത്തെഴുന്നേൽക്കയാണിവിടെ. അതു കാമിനീ കാരണമെങ്കിൽ ആ ഉയിർപ്പ് എളുപ്പവുമല്ല.
രണ്ടാം ഖണ്ഡത്തിലെത്തുമ്പോൾ വിതപ്പാട്ടു മൂളുകയാണ്. ഒരു പുതിയ ലോകത്തിന്‍റെ വരവായിക്കൂടെ അത്. തീർച്ചയായും നവ വസന്തവിത്തുകൾ വിതയ്ക്കപ്പെടുകയാണ്. അതിനായവസരമൊരുങ്ങുകയാണ്. അതിന്‍റെ സന്തോഷരവങ്ങളാണതിൽ. നനവുള്ള, വളക്കൂറുള്ള, എന്തും എളുപ്പം വേരുപിടിക്കുന്ന ഒരു വയൽത്തടത്തിനരികിലാണ് കവി. ഒരു പുത്തൻ വയലിടത്തിൽ. അതിനാലാണ് പ്രതീക്ഷ കൈവിടാത്ത മനസു കാണാൻ കഴിയുന്നത്.
വിതയിടമായാൽ, വിത്തൊരുങ്ങിയാൽ, പിന്തിരിയലില്ല. അതിനാവുകയുമില്ല. അവിടെ സന്തോഷത്തുടി ഉയരുകയാണ്. അതിലും നിൽക്കുന്നില്ല അതിന്‍റെ ഫലസമൃദ്ധി കൂടി കണ്ട് ആർപ്പുവിളിക്കയാണ്. ഒരു ശുഭസൂചകമായ സന്തോഷത്തിരയിളക്കം. അതല്ലേ മൂന്നാം ഖണ്ഡം.
മൂന്നു ഭാവങ്ങൾ- നിരാശയും ആശയും സന്തോഷ സിദ്ധിയും, മൂന്നു കാലങ്ങൾ- ഭൂത-വർത്തമാന-ഭാവി സന്നിവേശിച്ച ഒരു കൊച്ചു കവിത.
വൃത്താധിഷ്ഠിതമെന്നാ,ലതിലും
സുന്ദര പദവിന്യാസം
പുത്തൻ പദ്ധതി പലതും ചേരും
കവിയുടെ ഭാവവിലാസം
ഉത്തമ,മൊത്തിരി ചിന്തകളുലയും
കാറ്റാം കവിതയതുല്യം.
വായന
Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.
ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി. സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക...Anu P Nair :: ഓർമ്മപ്പെടുത്തല്‍
കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ...Ameer Kandal :: വാക്കിന്‍റെ കല
Ameer Kandal, Raji Chandrasekhar വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ...Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
Nasarudeen, Ameer Kandal Raji Chandrasekhar ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ...Aswathy P S :: ഒരു ക്ഷണം
Image Credit...Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
കവിയും ലേഖകനും രജി ചന്ദ്രശേഖറിന്‍റെ കവിത വയൽക്കാറ്റ് കൊള്ളാം, മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ...Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ
പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്. താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്....Amithrajith :: ഓര്‍മയുടെ നിറം
ഓര്‍മയുടെ നിറം എന്താണെന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് ആസ്വാദനത്തിലേക്ക് കടക്കാം. ചുവപ്പ്, നീല, കറുപ്പ് അങ്ങിനെ പലതുമാകാം. പക്ഷേ, മലയാളിക്കോ പച്ചയാവാനെ തരമുള്ളൂ. നാട്ടുവഴികളും,...Mehboob Khan (Mehfil) :: ഒരു തല തിരിഞ്ഞ വായന
ഏറെ നാളുകള്‍ക്ക് ശേഷം വളരെ കുറഞ്ഞ വരികളില്‍ ഞാന്‍ വായിക്കുന്ന ഒരു നല്ല കവിതയാണ് ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ പന്ത്രണ്ട് വരി കവിതയായ വയല്‍കാറ്റ് കൊള്ളാം. കവിതകള്‍ക്ക് ആസ്വാദനമെഴുതി...Raju.Kanhirangad :: ആസ്വാദനം :: വാക്കുകളുടെ വരമ്പിലൂടെ
രജി മാഷ്, മലയാളമാസികയുടെ പത്രാധിപര്‍ മാത്രമല്ല, കവിത്വ സിദ്ധിയുള്ള കവി കൂടിയാണ്. അദ്ദേഹത്തിന്‍റെ വയൽക്കാറ്റു കൊള്ളാം എന്ന കവിതയില്‍ കൊണ്ടറിഞ്ഞ ചില കാര്യങ്ങള്‍ കുറിച്ചു വയ്ക്കട്ടെ. മാനുഷിക...Jagan :: പ്രതിദിനചിന്തകളില്‍
Raji Chandrasekhar മലയാള മാസിക ഓൺലൈനിൽ പ്രതിദിനചിന്തകൾ എന്നൊരു പംക്തി കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ അക്ഷരലോകത്ത് അതിസാഹസമൊന്നും ഞാൻ...Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം
രജി ചന്ദ്രശേഖർ ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല....
1 comment:
വരികളെടുത്തു അമ്മാനമാടുന്ന വാക്കുകൾ... വ്യാഖ്യനങ്ങൾ. കവിക്കു ഇതിൽപരം എന്താണ് വേണ്ടത്.. ആസ്വാദനം തന്നെ മറ്റൊരു ഉദാത്ത സൃഷ്ടിയാകുന്നു. ഉള്ളൊഴിഞ്ഞു ഉള്ളുനിറഞ്ഞു നല്ല പ്രയോഗം സർ.... ഹൃദയപൂർവം സിന്ധു ജി എസ്
Post a Comment